വയലാർ രാമവർമ്മ, ഒരു കമ്മ്യൂണിസ്റ്റ് കവി, സൈദ്ധാന്തികൻ, അതിനാൽ തന്നെ നാസ്തികൻ; എങ്കിലും തൊഴിൽ പരമായ സമ്മർദ്ദത്തിൽ അനേകം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. എന്നാലും കിട്ടുന്ന അവസരങ്ങളിലൊക്കെ മതവിശ്വാസങ്ങളെ ഇകഴ്ത്തിയും, ശാസ്ത്രത്തെ പുകഴ്ത്തിയും എഴുതിയിരുന്നു.

എന്നാൽ അദ്വൈതവും, ഏകദൈവ സിദ്ധാന്തവും അദ്ദേഹത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നു. അതിൻ റ്റെ പൊരുൾ വളരെ ആഴ്ത്തിൽ അദ്ദേഹം ഗ്രഹിച്ചിരുന്നു.
അതിനുദാഹരണമാണീ ഗാനം, 1971 ലിറങ്ങിയ ലൈൻബസ്സ് എന്ന ചിത്രത്തിലെ:
അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ
മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിയ്ക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യ സ്നേഹം തെളിയ്ക്കുന്ന വീഥി
സത്യാന്വേഷണ വീഥി
യുഗങ്ങൾ രക്തം ചിന്തിയ വീഥി പ്രപഞ്ചം മുഴുവൻ വെളിച്ചം നൽകാൻ
പകലിനൊന്നേ വിളക്കുള്ളൂ
ലക്ഷം നക്ഷത്ര ദീപങ്ങൾ കൊളുത്തി
സ്വപ്നം കാണുന്നു രാത്രി
വെളിച്ചം സ്വപ്നം കാണുന്നു രാത്രി
നമ്മെ ഉൾക്കൊള്ളുന്ന, നാം ഉൾപ്പെടുന്ന പ്രപഞ്ചം തന്നെയായ ദൈവത്തിനെ മറന്ന്, 33 കോടി ദൈവങ്ങളെ തേടുമ്പോൾ; പ്രകാശം ലഭിയ്ക്കാൻ പകലോനെ ആശ്രയിയ്ക്കാതെ, രാത്രിയിൽ അനേകം നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന അവസ്ഥ.
ശ്രീശങ്കരൻ പറഞ്ഞ കടിച്ചാൽ പൊട്ടാത്ത തത്വം, പേനയിൽ തേനായി മാറുന്ന മാന്ത്രികത, അതാണു അകാലത്തിൽ പൊലിഞ്ഞ വയലറിൻറ്റെ സർഗ്ഗ പ്രതിഭ!
No comments:
Post a Comment