Monday, December 21, 2015

ശ്രീആദിശങ്കരൻറ്റെ സനാതനധർമ്മം

സനാതനധർമ്മത്തിൽ നിന്നും ഹിന്ദുമതത്തെ അകറ്റി കൊണ്ട് പോയതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി എന്ന നിലയിൽ അദ്വൈതത്തിൻറ്റെ ഉപജ്ഞാതാവായ ശ്രീആദിശങ്കരൻ പലപ്പോഴും പഴി കേട്ടിട്ടുണ്ട്. വാസ്തവത്തിൽ അങ്ങനെ ആണോ? ഇന്നത്തെ ശങ്കരാചര്യന്മാർ കാട്ടിക്കൂട്ടുന്ന വിവേചനങ്ങൾക്ക് അദ്ദേഹത്തിനു എത്രമേൽ പങ്കുണ്ട്?



ആദിശങ്കരനു മുമ്പ് ഉണ്ടായിരുന്ന വ്യാഖ്യാനങ്ങളീൽ " ദൈവത്തിൻറ്റെ സ്വന്തം രൂപത്തിലുള്ള മനുഷ്യർ" എന്ന ഒരു പ്രയോഗമാണെല്ലാ കുഴപ്പങ്ങൾക്കും കാരണം; അദ്ദേഹം അത് നിഷേധിച്ചില്ല എന്നത് അംഗീകരിയ്ക്കാം, ഏകത്വം എന്ന് പറയാനുള്ള ധൈര്യം കാട്ടിയില്ല പകരം "രണ്ടാമതൊന്നില്ല" എന്ന് പറഞ്ഞതും ശരിതന്നെ, എങ്കിലും അദ്ദേഹത്തിൻറ്റെ ദൈവസങ്കൽപ്പം സനാതനം തന്നെ ആയിരുന്നു. എന്നാൽ പുരുഷമേധാവിത്വം രൂഢമൂലമായ ഒരു സമൂഹത്തിൽ മതപുനസൃഷ്ടിയ്ക്ക് ശ്രമിയ്ക്കുമ്പോൾ പരിമിതികളും ഏറെയായിരുന്നു.

ബ.സി. 250 ൽ അലക്സ്സണ്ടാർ എന്ന യവനാക്രമണകാരി പിടിച്ചെടുത്ത ഇന്നത്തെ സിറിയ വരെയുള്ള ഭൂഭാഗങ്ങൾ ചന്ദ്രഗുപ്തമൗര്യനു സ്ത്രീധനമായാണു ലഭിയ്ക്കുന്നത്. അലക്സ്സാണ്ടർ ജന്മനാടായ ഈജിപ്തിലേയ്ക്കുള്ള വഴിയിൽ 34 ആം വയസ്സിൽ ബാബൊലോണിയയിൽ വച്ച് മരണമടഞ്ഞപ്പോൾ, അതാത് നാടുകളീൽ ഭരണത്തിനേൽപ്പിച്ചവർ അധികാരികളായി. ഭാരതം മുതൽ സിറിയവരെ മുഴുവൻ അറേബ്യയും സൊല്യൂക്കസ്സിൻറ്റെ നിയന്ത്രണത്തിലായി. ഗണരാജ്യങ്ങളുടെ സ്വാതന്ത്ര്യവും, തക്ഷശിലവരെ വിപ്ലവവും നയിച്ച ചന്ദ്രഗുപ്തമൗര്യനും ആചാര്യ വിഷ്ണുഗുപ്തനും (ചാണക്യൻ) മഗഥവിജയത്തിനു ശേഷം കരുത്താർന്ന നീക്കങ്ങളിലൂടെ സൊല്യൂക്കസ്സിനെ ആശങ്കയിലാക്കി, വിഷ്ണുഗുപ്തന്റെ തന്ത്രപരമായ നീക്കം സൊല്യൂക്കസ്സിന്റെ മകൾ ഹെലനും ചന്ദ്രഗുപ്തനും ആയുള്ള വിവാഹത്തിലും, പർവ്വതകേശൻ (പോറസ്സ്) എന്ന രാജാവിൻറ്റെ മകൾ ഛായയുടെ അത്മഹത്യയിലും കലാശിച്ചു (ഒരു പ്രേമദുരന്തം). ചന്ദ്രഗുപ്തൻ ഒരു വലിയ ചക്രവർത്തി ആയി, പിന്നീട് ബിംബസാരൻ, ബിന്ദുസാരൻ, അശോകൻ എന്നിങ്ങനെ വംശപരമ്പര മുന്നോട്ട് വരവേ രാജവംശം ബുദ്ധമതവിശ്വാസികളായി, ബിദ്ധമതം രാജ്യത്തും അയൽ നാടുകളിലും പടർന്നു പന്തലിച്ചു. ശ്രീലങ്ക, ഇന്തൊനേഷ്യ, ബാലിദ്വീപ്, സുമാട്ര, എന്നിവിടങ്ങളിൽ ബുദ്ധമതസ്ഥാപനത്തിനു പ്രിയപുത്രി സംഗക്കാരയെ നിയോഗിച്ചതിൽ നിന്നും അവർ എത്ര മേൽ അതിൽ തൽപ്പരരായിരുന്നു എന്ന് ഗ്രഹിയ്ക്കാം.

പിന്നീട് ഇങ്ങോട്ട് ആര്യവർണ്ണാശ്രമവാസികളുടെ ജീവിതം കേവലം സമൂഹത്തിൻറ്റെ പുറമ്പോക്കിൽ തന്നെ ആയിരുന്നു. അധികാരത്തിൻറ്റെ സംരക്ഷണമുള്ള ബുദ്ധമതത്തെ തകർക്കുവാൻ പറ്റിയ യാതൊന്നും വർണ്ണാശ്രമികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അതിനാൽ അവർ സനാതനധർമ്മത്തെ പറ്റി കൂടുതൽ പഠനം നടത്തി അതിൽ നിന്നും ബുദ്ധമതത്തെ ഖണ്ഡിയ്ക്കുവാനുള്ള ശാസ്ത്രീയ തത്വങ്ങൾ കണ്ടെത്തി. ഇതിനിടയിൽ ബുദ്ധമതമഠങ്ങളിൽ കടന്നു കൂടിയ തെറ്റായ, ചീത്തയായ ആചാരങ്ങളും സൃഷ്ടിച്ച ലൈംഗികാരോപണങ്ങളും, അധർമ്മ പ്രവർത്തികളുടേയും ദുർഗ്ഗന്ധം രാജ്യാമാകെ പടാർന്നും തുടങ്ങിയിരുന്നു. ആ സാഹചര്യം മുതലെടുത്ത് എ.ഡി. എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരൻറ്റെ നേതൃത്വത്തിൽ ഹിന്ദുമതപുനസ്ഥാപനം നടക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ വടക്കൻ വർണ്ണാശ്രമികളുടെ ഇടയിലെത്തിയ, സംശയദൃഷ്ടിയോടെ തന്നെ നോക്കിയിരുന്ന അവരുടെ ഇടയിൽ " പാമ്പിനെ തിന്നുന്ന നാട്ടിൽ എത്തിയാൽ നടുമുറി തന്നെ കഴിയ്ക്കുക"എന്ന രീതി അവലംബിച്ചു എന്ന് കരുതാം. ആദ്യം കൂടെ നിൽക്കുന്നവരുടെ വിശ്വാസം നേടാൻ അത് ആവശ്യമായിരുന്നു. ആദിശങ്കരൻ ജാതിവ്യവസ്ഥയുടെ തലതൊട്ടപ്പൻ ആയി വിലസുമ്പോഴും ബൗദ്ധരെ നേരിടാനും, മനസ്സിൻറ്റെ ഉള്ളീൽ സൂക്ഷിച്ച നന്മ സനാതനധർമ്മം ആയിരുന്നു, ഞാൻ ശങ്കരൻറ്റെ മനസ്സിലൂടെ ഒന്ന് യാത്രചെയ്ത് നോക്കി, ഒരു സത്യാന്വേഷണം.

ആദിശങ്കരന്റെ കാലഘട്ടം, അതിനു മുമ്പ്, പിമ്പും ഉള്ള സമൂഹിക വ്യവസ്ഥയും അത് ആത്മീയസമവാക്യങ്ങളിൽ ഉളവാക്കിയ സ്വാധീനവും ആണു ചർച്ചാ വിഷയം. ശങ്കരൻ എന്നത് ശിവനാമം, ആന്നും ഇന്നും എന്നും ശങ്കരാചാര്യന്മാർ, ശങ്കരപീഠങ്ങൾ ശൈവകൾട്ടിനെ ആണു പ്രതിനിധാനം ചെയ്യുന്നത്. ബ്രഹ്മാവും, വിഷ്ണുവും, ശിവനും ഈശ്വരനിൽ ലയിച്ച് ഒടുവിൽ സദാശിവനിൽ കുടികൊള്ളും എന്ന പ്രയോഗമാണു നമ്മൾ അപഗ്രഥിയ്ക്കുന്നത്.എന്ത് കൊണ്ട് അധകൃതരിൽ നിന്നു ശിവനും, യമനും, കാലനും, ശവവും, തമസ്സും ആയി ബന്ധമുള്ള ചണ്ഡാളൻ എന്ന ഗിരിജൻ മാത്രം ഇവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നു, ഹരിജൻ എന്ത് കൊണ്ടില്ല? എന്നാൽ അക്കാലത്തൊക്കെ കടുത്ത ശൈവ - വൈഷ്ണവ വൈരം നിലനിന്നു വന്ന സാഹചര്യം പരിഗണിയ്ക്കേണ്ടതുണ്ട്.

നിലനിന്ന ബുദ്ധമതവ്യവസ്ഥയെ തകർത്ത് ഹൈന്ദവത്വം കൊണ്ടുവരാൻ ശ്രമിയ്ക്കുന്ന ആദിശങ്കരൻറ്റെ മുന്നിലെ ഏറ്റവും വലിയ കടമ്പ പാളയത്തിലെ പടയെ ഇല്ലാത്താക്കുക എന്നതായിരുന്നു. വൈഷ്ണവർക്ക് വിഷ്ണുവിന്റെ നാഭീനളിനത്തിൽ ജനിച്ച ബ്രഹ്മാവിൻറ്റെ ഭൂമദ്ധം പിളർന്നാണു ശിവൻറ്റെ അവതാരം, അപ്പോൾ എല്ലാത്തിനും ആധാരം വിഷ്ണു തന്നെ. ജഗന്നാഥനും ജഗദീശ്വരനും തമ്മിലുള്ള ഈ സൗന്ദര്യമത്സരം അവസനിപ്പിയ്ക്കാൻ ഇല്ലാത്ത ഒരു ശാന്തിമന്ത്രം ബ്രഹദ്ക്കാരണ്യോപനിഷദിൽ എഴുതി ചേർത്തത് നമുക്കറിവുള്ളതാണ്.

വൈഷ്ണവ കൾട്ടിനെ നോക്കിയാൽ എല്ലാത്തിലും സ്ഥിതിചെയ്യുന്ന ശക്തിയായ മഹാവിഷ്ണു, ഓരോന്നിനും വ്യത്യസ്തത സൃഷ്ടിയ്ക്കൂന്ന ഗർഭോദകശായി വിഷ്ണു, എല്ലാത്തിൽ നിന്നും അകന്ന് പരമാതമാവായും, ഓരോന്നിലും ജീവാത്മാവായും നിലനിൽക്കുന്ന ക്ഷീരോകദശായി വിഷ്ണു എന്നാണവരുടെ ദൈവീക തരംതിരിവുകൾ.

ബുദ്ധമതം പടർന്ന്, രാജകീയ പിന്തുണയുമായി നിൽക്ക്കുമ്പോൾ ദ്രാവിഡരായ ആസ്ട്രലോയ്ഡുകളുടെ വൈഷ്ണ്വമതത്തെ കൂട്ടുപിടിച്ച്, ഗിരിജനങ്ങളുടെ സാംബസദാശിവന്റെ ശൈവ കൾട്ടിലൂടെ വർണ്ണാശ്രമത്തെ ഹിന്ദുമതമായി പുനരുദ്ധരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഏറ്റവും വലിയ തടസ്സമായ തമ്മിലടി ഇല്ലാതാക്കാൻ ശാന്തിമന്ത്രത്തിലൂടെ അതും പൂർണ്ണം, ഇതും പൂർണ്ണം എന്ന് ഒരൊത്തു തീർപ്പും, ഉള്ളത് അതാവട്ടേ, ഇതാവട്ടേ പക്ഷേ രണ്ടാമതൊന്നില്ല, എന്ന് സൂത്രത്തിലൂടേയും പറഞ്ഞ് വച്ചു.

എന്ത് കൊണ്ട്? വൈഷ്ണവരുടെ മഹാവിഷ്ണു എന്ന സമ്പൂർണ്ണശക്തി തന്നെയാണു ബൗദ്ധരുടെ മഹാതത്വ എന്ന സമ്പൂർണ്ണശക്തി; അപ്പൊൾ വ്യത്യസ്ഥത ഇല്ലാത്തതിനാൽ ആണു പ്രകാശബിന്ദുവിനെ സദാശിവൻ എന്ന് വിളിച്ചതും, അത് വൈഷ്ണവരെ രഹസ്യമായി പറഞ്ഞ് മനസ്സിലാക്കി കൂടെ നിർത്തുകയും ചെയ്തത്.

അദ്ദേഹത്തെ ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ കല്ലെറിയുന്നവർക്കായി ശ്രീആദിശങ്കരൻറ്റെ ഒരു ശ്ലോകം അർത്ഥസഹിതം ചേർക്കുന്നു.

ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ

തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി

സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:

തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ

ബ്രഹ്മാവ് ലോകത്തെ സൃഷ്ടിയ്ക്കുകയും, വിഷ്ണു സംരക്ഷിയ്ക്കുകയും, രുദ്രൻ സംഹരിയ്ക്കുകയും ചെയ്യുന്നു. ഈശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിയ്ക്കുകയും, സ്വയം സദാശിവനിൽ വിലയം പ്രാപിയ്ക്കുകയും പിന്നീട് അല്ലയോ ദേവീ.. നിന്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിയ്ക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിയ്ക്കുകയും ചെയ്യുന്നു

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായീ വരികൾക്കുള്ള ബന്ധം കാണുക. ബ്രഹ്മമാകെ നിറഞ്ഞ്  " ദ്രവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുന്ന പ്രകാശബിന്ദുവിൽ ഈശ്വരൻ കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിയ്ക്കുമ്പോൾ ഉദ്ഭവിയ്ക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിയ്ക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിയ്ക്കുന്നു (പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ പ്രഥ്യാത്മനേ നമഃ , ആകാശാത്മനേ നമഃ വായ്വാത്മനേ നമഃ , അപാത്മനേ നമഃ , ആഗ്നേയാത്മനേ നമഃ എന്ന് മന്ത്രം കാണാം, എല്ലാവഎല്ലാവർക്കും എല്ലാം അറിയാം, കച്ചവടം നിലയ്ക്കാതിരിയ്ക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ). ഖരതമസ്സ്‌ പോയിടത്തെ അവശേഷിയ്ക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ച മാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിയ്ക്കുകയും, പരം പൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുകയും ചെയ്യും.

ഹിന്ദു മതത്തിൽ വെള്ളപ്പൊക്കവും, ആലിലയിൽ ഒഴുകിവരുന്ന വിഷ്ണുവും, ഒരു ഓംകാരവും, വിഷ്ണുവിനു ബോധോദയവും, അദ്ദേഹത്തിൻറ്റെ പൊക്കിൾകൊടിയിൽ താമര, അതിൽ ബ്രഹ്മാവ്, അദ്ദേഹത്തിനൊരണ്ഡം, അത് പിളർന്നു കൊണ്ടൊരു ലിംഗം, അതിൻറ്റെ അഗ്രം കണ്ടെത്താനുള്ള പാച്ചിൽ, ഒരു കൈതപ്പൂവ്, ബ്രഹ്മാവിൻറ്റെ ഒരു കള്ളം, ശിവനാൽ ഒരു തലനുള്ളി ശിക്ഷ, ആ തലവച്ച് ഭിക്ഷക്കാരനാകാൻ ബ്രഹ്മശാപം, പിന്നെ ഒരു കൂട്ടയടി, ദേവിയുടെ സവിധത്തിൽ മൂവരും സ്ത്രീകളാകുന്നു, നിർദ്ദേശപ്രകാരം സത്യലോകം, വൈകുണ്ഡം, കൈലാസ്സം എന്നിവിടങ്ങളിൽ ചെന്ന് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ സ്വകർത്തവ്യങ്ങൾ നിറവേറ്റി കഴിഞ്ഞ് കൂടുന്നിടത്ത് ദൈവങ്ങളെ തീരെ ചെറുതാക്കി കളഞ്ഞു.

പടിഞ്ഞാറു ദ്വാരകയും, കിഴക്ക് ജഗന്നാഥപുരിയിലും, തെക്ക് ശൃംഗേരിയിലും വടക്ക് ബദ്രികാശ്രമവും മഠങ്ങളാക്കി ശിഷ്യഗണങ്ങളിലെ പദ്മനാഭ, സുരേശ്വര, ഹസ്തമലക, തോടക എന്നീ 4 പേരെ ശങ്കരാചര്യരാക്കിയപ്പോൾ നാലു വേദങ്ങളിൽ നാലുസമ്പ്രദായത്തിൽ ആണു നിഷ്ക്കർഷിച്ചത്.

1. "പ്രജ്ഞാനം ബ്രഹ്മ" - ബോധമാണു ബ്രഹ്മം (ഗോവർദ്ധനപീഠം)

2. "അഹം ബ്രഹ്മാസ്മി" - ഞാനാണു ബ്രഹ്മം (ശരദാപീഠം)

3. 'തത്വമസ്സി" - അത് (ബ്രഹ്മം) നീയാകുന്നു (ദ്വാരകാപീഠം)

4. "അയമാത്മാ ബ്രഹ്മ" - ഈ ആത്മൻബ്രഹ്മമാകുന്നു. (ജ്യോതിമയപീഠം)

നാലും കൂടി ആയാൽ എല്ലാം തികയും എന്ന് ആചാര്യൻ കരുതിയിരിയ്ക്കണം; എന്നാൽ പിന്നീടങ്ങോട്ട് ശിഷ്യ്ന്മാരുടെ ശിഷ്യ്ന്മാർ ആയപ്പോഴേയ്ക്കും ഇവർക്കിടയിലെ കിടമത്സരങ്ങളും, സഹകരണമില്ലായ്മയും, ശത്രുതയും കാര്യങ്ങൾ കൂടുതൽ വഷളാക്കി എന്ന് വേണം കരുതാൻ.

സർവ്വജ്ഞപീഠം കയറിയ ശ്രീആദിശങ്കരൻ സത്യമറിഞ്ഞയാൾ ആയിരുന്നു, സനാതനധർമ്മത്തിലാണു വിശ്വസിച്ചിരുന്നത്; പിന്നീട് എല്ലാം ക്രമേണ മാറിപ്പോയി, സക്ഷാൽ ഈശ്വരൻ ആൾദൈവങ്ങൾക്ക് വഴിമാറിയിരിയ്ക്കുന്നു.

No comments:

Post a Comment