മേഘനാദനും സുലോചനയും ലങ്കയുടെ മണ്ണോട് ചേർന്ന ആ രാത്രി ലങ്കേശനു നിദ്രാവിഹീനമായിരുന്നു; ഏറെ വൈകിയെത്തിയ മണ്ഡോദരിയ്ക്കും രാജാവിൻ്റെ അസ്വസ്തതകൾ അകറ്റി നിദ്ര നൽകാനായില്ല. മേഘനാദൻ്റെ ജീവനറ്റ ശരീരം ആ പിതാവിനെ പുനർചിന്തനങ്ങൾക്ക് ശകതമായി പ്രേരിപ്പിച്ചു. ലങ്കയുടെ അനന്തരാവകാശി, രാവണനു ശേഷം കൂടുതൽ കരുത്തിലേയ്ക്ക്, ത്രിലോക ആധിപത്യത്തിലേയ്ക്ക് ലങ്കയെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആ കുലദീപമാണ് അണഞ്ഞിരിയ്ക്കുന്നത്, ഇനിയും ഈ യുദ്ധം തുടർന്നു കൊണ്ട് പോകണോ? പ്രഹസ്തനും, നരാന്തകനും, അതികായനും, ദേവാന്തകനും, മഹോദരനും, വേണമെങ്കിൽ ലവണനും, അഹിരാവണനും, പിന്നെ വിളിച്ചുണർത്താൻ അരികിലായി കുംഭകർണ്ണനുമുള്ളപ്പോൾ യുദ്ധവിജയത്തെപ്പറ്റി യാതൊരു സന്ദേഹവുമില്ല, ഇനി ഇതിനെല്ലാം അപ്പുറമായി ത്രിലോകങ്ങളെ ജയിച്ച രാവണൻ്റെ ഇനിയും ചോരാത്ത കൈക്കരുത്തും കൂട്ടിനുണ്ടല്ലോ. എങ്കിലും രാജാവിനുമപ്പുറം ആ പിതാവിനു മനസ്സിലെ ശോകവും, തേങ്ങലും അടക്കി നിർത്താൻ കഴിഞ്ഞില്ല.
ഭീരു എന്ന തൻ്റെ ആക്രോശത്തിൽ മനം നൊന്ത് തിരിഞ്ഞ് നടന്ന അവൻ്റെ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരിയ്ക്കൽ കൂടി അവൻ മുന്നിൽ വന്ന് അതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിൽ, പുത്രസ്നേഹത്തിൽ താൻ ഉരുകുമായിരുന്നു, അവൻ്റെ അവശ്യം മാനിയ്ക്കുമായിരുന്നു. അവനിങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും യുദ്ധം അവസാനിപ്പിയ്ക്കാൻ ലങ്കേശനിലെ പിതാവ് തയ്യാറാകുമായിരുന്നു. തെറ്റുകൾ മുഴുവൻ തൻ്റെ ഭാഗത്താണ്, അവൻ എന്നും മനസ്സു കൊണ്ട് ഒരു സാധുവായിരുന്നു, യാതൊരുവിധ അന്യായവും, അധർമ്മവും പൊറുക്കാത്തവൻ, സ്വന്തക്കാർക്ക് വരുന്ന ചെറിയ ദുരിതത്തിൽ പോലും ഖിന്നനാവുന്നവൻ, അക്ഷയകുമാരൻ്റെ വീരമൃത്യുവിൽ മനം നൊന്ത് ആഹാരം കഴിയ്ക്കാതെ ദിനങ്ങൾ തള്ളിനീക്കിയ അവനെപ്പറ്റി അമ്മയും, ഭാര്യയും പരാതി പറഞ്ഞതും, തന്നിലും വളർന്ന പുത്രനെ സമാധാനിപ്പിച്ച് സ്വന്തം കൈകൾ കൊണ്ട് ഊട്ടിയതും മനസ്സിൽ നിറഞ്ഞപ്പോൾ ദേവലോകം വിറപ്പിച്ച ആ ധീരൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അമ്മയ്ക്ക് സംഭവിച്ച അപമാനത്തിനാലും, നികുംഭിലയിൽ ഹോമം മുടങ്ങിയതിനാലും, അതിഖോരമായി കണക്കാക്കിയ ദിവ്യായുധങ്ങൾ നിഷ്പ്രഭമായതിനാലും, ആശങ്കയാൽ ഉദാസനായി, ഒരാശ്രയമായി എപ്പോഴുമെന്ന പോലെ പിതാവിനെ തേടി വന്ന് അവനെ താൻ ആശ്വസിപ്പിച്ച് ഉത്തേജിതനാക്കുന്നതിനു പകരം, അപമാനിച്ച് കൂടുതൽ ദുർബ്ബലനും, ശത്രുവിനു വധിയ്ക്കുവാൻ പാകത്തിനുമാക്കി തകർത്തെറിഞ്ഞു. ആ പുത്രദ്രോഹം എന്ന ചിന്തയാൽ, ലങ്കേശൻ്റെ മനസ്സിലുയർന്ന തിരമാലകളെ എത്ര തന്നെ ന്യായീകരിച്ചിട്ടും അടക്കുവാൻ സാധിച്ചില്ല. തളർന്നു പോയ മനസ്സിലേയ്ക്ക് പ്രഭാതത്തിൽ വിളിച്ചു ചേർക്കേണ്ട രാജസഭയും, യുദ്ധം അവസാനിപ്പിയ്ക്കുവാൻ വേണ്ട നടപടികളും തെളിഞ്ഞു വന്നപ്പോൾ കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞു.
നാഴികകൾക്കുള്ളിൽ ശിരസ്സറ്റു വീഴുന്ന മേഘനാദൻ്റെ രൂപം സ്വപ്നത്തിൽ കണ്ട് ലങ്കേശൻ ഞെട്ടിയുണർന്നു; മനസ്സ് വല്ലാതെ കലങ്ങി മറഞ്ഞു, ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ.... ആ വീരമൃത്യുവിനു എന്താണ് വില? എന്നും മകളായി മാത്രം കണ്ടിരുന്ന ആ പുത്രവധുവിൻ്റെ സതിയ്ക്ക് എന്ത് ന്യായീകരണം ആണുള്ളത്? പുത്രന്മാരുടെ വധത്തിനു പ്രതികാരം ചെയ്യാതിരുന്നാൽ പിന്നെ ത്രിലോകവിക്രമൻ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന രാവണനു എന്ത് യോഗ്യതയാണു ലങ്കേശൻ എന്ന് പോലും വിശേഷിപ്പിയ്ക്കപ്പെടാൻ? യുദ്ധകാര്യ സഭയാണ് പ്രഭാതത്തിൽ നടക്കേണ്ടത്, വിജയത്തിനായി, ശത്രുനിഗ്രഹത്തിനായി, പുത്രബന്ധുമിത്രാദികളുടെ വധത്തിന് ഉപശാന്തിയ്ക്കായി.
രാജസഭയിൽ സാധാരണ വാചാലനാകാറുള്ള പ്രഹസ്തൻ അന്ന് തികച്ചും നിശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്നത് ചർച്ചകളെ പലപ്പോഴും ഗതിമുട്ടിച്ചപ്പോൾ ലങ്കേശൻ അറിഞ്ഞിരുന്നിട്ടും കാരണം തേടി. മേഘനാദൻ പ്രഹസ്തനു സഹോദരൻ മാത്രമായിരുന്നില്ല, പലപ്പോഴും പിതാവും, ഗുരുവും അതിനൊക്കെ അപ്പുറം വീരപുരുഷനും, കൺകണ്ട ദേവനും ആയിരുന്നു. ആ വീരമൃത്യു പ്രഹസ്തനെ ശരിയ്ക്കും പിടിച്ചുലച്ച്, ജീവിതവിരക്തിയുടെ വക്കിലെത്തിച്ചിരുന്നു. എങ്കിലും ജനിച്ച മണ്ണിനോടും, പിതാവിനോടുമുള്ള കടമകൾ അവനെ മുന്നോട്ട് നയിച്ചു. യുദ്ധത്തിൻ്റെ പുതിയ തന്ത്രങ്ങളും, ഇളയച്ഛൻ കുംഭകർണ്ണനെ നിദ്രയിൽ നിന്നും ഉണർത്തുവാനുള്ള തീരുമാനവുമൊക്കെ മൗനമായി സമ്മതിച്ച പ്രഹസ്തൻ ഇത്രമാത്രം പറഞ്ഞു
"മഹാരാജാവേ, ഇന്നലെ 15 മഹാരഥികൾ ഒന്നിച്ച് ആക്രമിച്ച് അതിമഹാരഥിയായ ജേഷ്ഠനെ വധിച്ചപ്പോൾ, യുദ്ധനീതി ഒരു പരിധിവരെ ലംഘിയ്ക്കപ്പെട്ടു. ഏത് നീതി പറഞ്ഞാണോ ജേഷ്ഠൻ്റെ വാക്കുകൾ അങ്ങ് തിരസ്ക്കരിച്ചത്, അത് ഇനി വേണോ? ഓർക്കുന്നുണ്ടോ ശത്രുക്കൾ സമുദ്രത്തെ മുറിച്ച് സേതു ബന്ധിയ്ക്കുന്ന അവസരത്തിൽ മേഘനാദൻ ആവശ്യപ്പെട്ടത്? ശത്രു അസ്ത്രങ്ങൾ എത്തിച്ചേരുന്ന പരിധിയിൽ എത്തിയാൽ യുദ്ധം തുടങ്ങണമെന്ന്!"
ഒരു നിമിഷം നിശബ്ദനായിരുന്നതിനു ശേഷം ലങ്കേശൻ പ്രതിവചിച്ചു
" ഓർക്കുന്നുണ്ട്; ലങ്കയുടെ മണ്ണിൽ മിത്രങ്ങളല്ലാതെ ആരും കാലുകുത്തുന്നത് നിൻ്റെ ജേഷ്ഠനു സഹിയ്ക്കുവാൻ സാധ്യമായിരുന്നില്ല, അതിനാൽ ആണെന്ന് കളിയാക്കിയതും, ശത്രു വരട്ടേ, യുദ്ധനിയമങ്ങൾ പറഞ്ഞുറപ്പിച്ച് യുദ്ധം ചെയ്യാമെന്നും, അതാണ് യുദ്ധനീതിയെന്നും ഞാൻ പറഞ്ഞത് അന്നവനു ബോധ്യമായില്ല"
"പക്ഷേ അതൊരു മികച്ച യുദ്ധതന്ത്രമായിരുന്നു; ആ സേതുവിൻ്റെ മുനമ്പിൽ എത്ര ശത്രുക്കൾക്ക് നിരന്നു നിന്നു യുദ്ധം ചെയ്യുവാനാകുമായിരുന്നു? മുന്നോട്ട് നിർമ്മിയ്ക്കനാവാതെ, പരിമിതമായിട്ടുള്ള സേനയ്ക്ക് മാത്രം യുദ്ധത്തിൽ പങ്കെടുക്കുവാൻ കഴിയുമ്പോൾ അവർ വളരെ വേഗം യുദ്ധത്തിൽ പരാജിതരാകുമായിരുന്നു, കാലപുരി പൂകുമായിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയതിൽ പിന്നീടെന്നും ജേഷ്ടൻ അസന്തുഷ്ടൻ ആയിരുന്നു, യുദ്ധധർമ്മം ഒരിയ്ക്കലും ഏകപക്ഷീയമാവരുത്!"
പ്രഹസ്തൻ പറഞ്ഞവസാനിപ്പിച്ചു.
അൽപ്പം ദു:ഖത്തോടെ ലങ്കേശൻ പറഞ്ഞു, ആ പ്രഭാതസഭയിലെ അവസാന വാചകം
" അതേ നീതിയാൽ രണ്ട് പ്രാവശ്യം ചേതനയറ്റ് നിലത്ത് വീണ ശത്രുക്കളുടെ ശിരസ്സുകൾ ഛേദിയ്ക്കുവാൻ അവനും മടികാട്ടിയില്ലെങ്കിൽ ഇന്നലെ ആ അസ്ത്രമയക്കാൻ വനവാസിയുടെ കൈകൾ ഉയരുമായിരുന്നില്ലല്ലോ? ഇനി അവനായുള്ള പ്രതികർമ്മങ്ങൾ മാത്രമാണ് കരണീയമായിട്ടുള്ളത്, അതാണവൻ അർഹ്ഹിയ്ക്കുന്ന ശോകവും, പ്രഹസ്താ നീ അതിമഹാരഥി മേഘനാദൻ്റെ അനുജനാണ്, അതിനു ചേർന്ന രീതിയിൽ യുദ്ധം നയിക്കൂ, വിജയീ ഭവ!"
യുദ്ധം പിന്നേയും പലദിനങ്ങൾ നീണ്ട് പോയി; ശത്രുനിഗ്രഹത്തിനായി ലങ്കേശന്റെ നിർദ്ദേശപ്രകാരം പ്രഹസ്തൻ, കുംഭകർണ്ണനെ നിദ്രയിൽ നിന്നുണർത്തി. യുദ്ധത്തിനിടയാക്കിയ കാരണങ്ങൾ അറിഞ്ഞപ്പോൾ ഒരു സ്ത്രീയ്ക്ക് വേണ്ടിയുള്ള ആ യുദ്ധത്തിൽ അനൗചിത്യം തോന്നിയെങ്കിലും, ശത്രു പടിവാതിൽക്കൽ നിന്നു വെല്ലു വിളിയ്ക്കുമ്പോൾ, ആക്രമിയ്ക്കുമ്പോൾ, ന്യയാന്യായങ്ങളുടെ പരിചിന്തനമല്ല, ശത്രുസംഹാരത്തിനും, രാജ്യരക്ഷയ്ക്കുമാണ് മുൻഗണന എന്ന് മനസ്സിലുറപ്പിച്ച കുംഭകർണ്ണൻ ലങ്കേശനോട് ആവക സംവാദങ്ങൾ ശത്രുവിനെ ജയിച്ച് മടങ്ങി വന്നതിനു ശേഷം ആവാമെന്ന് അറിയിച്ച്, യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. കുംഭകർണ്ണൻ തന്നോട് ഏറ്റുമുട്ടിയ അനവധി വാനരന്മാരെ വധിച്ചു മുന്നേറുന്നതിൽ നിന്ന് തടയുവാൻ എത്തിയ സുഗ്രീവനെ അടിച്ച് ബോധരഹിതനായി നിലത്തിട്ടു. സുഗ്രീവനെ ബന്ധിച്ച് കൊണ്ടു പോകാനൊരുങ്ങിയപ്പോൾ രാമൻ നേരിട്ട് യുദ്ധം നയിച്ചു, കുംഭകർണ്ണൻ രാമബാണങ്ങളാൽ വധിയ്ക്കപ്പെട്ടു.
തുടർന്നുള്ള ദിനങ്ങളിൽ കുംഭകർണ്ണപുത്രന്മാരായ കുംഭനും, നികുംഭനും, അതികായനും ഹനുമാനാൽ വധിയ്ക്കപ്പെട്ടു. സർവ്വസൈന്യാധിപൻ പ്രഹസ്തൻ വാനരസേനയെ തകർത്ത് തരിപ്പണമാക്കി, ഭയന്നോടിയ സേനയുടെ രക്ഷയ്ക്കെത്തിയ ലക്ഷ്മണൻ പ്രഹസ്തനോട് ഏറ്റുമുട്ടുന്നതിനിടയിൽ ശിലാനിർമ്മാണത്തിൽ വിദഗ്ധനായനായ നീലൻ യുദ്ധത്തിലും ആയുധമായി ശില തന്നെ പ്രയോഗിച്ചു; വലിയ കല്ലാലുള്ള അതിശക്തമായ പ്രഹരത്തിൽ ശിരസ്സ് തകർന്ന് പ്രഹസ്തൻ മരിച്ചു വീണു. ശത്രുക്കളിൽ വലിയ നാശം വിതച്ച നരാന്തകനെ അംഗദനും, ദേവാന്തകനെയും, ഋഷഭൻ, മഹാപാർശ്വൻ, തൃശിരൻ എന്നിവരെ ഹനുമാനും വധിച്ചു. നീലൻ മഹോദരനേയും, ഹനുമാൻ അഹിരാവണനേയും, മഹിരാവണനേയും കൂടി വധിച്ചതോടെ ലങ്കേശൻ ഏകദേശം ഒറ്റപ്പെട്ട നിലയിലായി, യുദ്ധം നേരിട്ട് നയിച്ചു തുടങ്ങി.
യുദ്ധം അതിന്റെ പന്ത്രണ്ടാം ദിനത്തിൽ എത്തിയെങ്കിലും വിജയം നേടാൻ ഇരുപക്ഷത്തിനുമായില്ല എന്നതിനാൽ തന്നെ ആശങ്ക ഒരേപോലെ പരന്നെങ്കിലും, ലങ്കേശൻ്റെ ഭാഗത്ത് നായകർ ഒന്നൊന്നായി വീണത്, ശത്രുപക്ഷത്തിനു ആത്മവിശ്വാസം നൽകി. എങ്കിലും വിഭീഷണൻ മാത്രം സന്തോഷിച്ചിരുന്നില്ല, രാവണൻ വീഴാതെ യുദ്ധം ജയിക്കില്ല എന്ന് അയാൾ രാമലക്ഷ്മണന്മാരെ നിരന്തരം ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.
രാവണന്റെ പടച്ചട്ടയുടെ പ്രത്യേകതയാൽ ഏതെങ്കിലും അസ്ത്രശസ്ത്രങ്ങൾക്ക് ശരീരത്തിൽ മുറിവുണ്ടാക്കുവാൻ സാധ്യമായിരുന്നില്ല. തീഷ്ണമായ യുദ്ധത്തിലുപയോഗിച്ച എല്ലാ ആയുധങ്ങളും നിഷ്ഫലമായത് കണ്ട് രാമൻ നിരാശനായി, ഇനിയെന്ത്? എന്ന് ശങ്കിച്ചു നിന്നു. ആ സന്ദർഭത്തിൽ വിഭീഷണൻ വീണ്ടും ഉപദേശവുമായെത്തി. അയാൾ രാമനോടും ലക്ഷ്മണനോടും പറഞ്ഞു
"ആ പടച്ചട്ടയെ ഭേദിയ്ക്കാതെ ലങ്കേശനെ വധിയ്ക്കുക സാധ്യമല്ല, അരയ്ക്ക് മുകളിലെ പടച്ചട്ടകളുടെ ബന്ധത്തിലല്ലാതെ അസ്ത്രത്താൽ ഭേദ്യം സാധ്യമല്ല, അതിനു അയാൾ മുന്നിലേയ്ക്ക് നിന്നു യുദ്ധം ചെയ്യണം, അപ്പോഴും അത് സധാരണ അസ്ത്രങ്ങളാൽ ദുഷ്ക്കരം തന്നെയാവും."
അതിലത്ര ശ്രദ്ധ നൽകുകയോ, വിഭീഷണനെ കൂടുതൽ പറയാനനുവദിയ്ക്കുകയോ ചെയ്തില്ലെങ്കിലും അയാൾ പറഞ്ഞത് വളരെ ശരിയാണെന്ന് അന്നത്തെ യുദ്ധം രാമനു ബോദ്ധ്യമാക്കിക്കൊടുത്തു. രാവണനുമായി നിരന്തരമായി യുദ്ധം ചെയ്ത് തളർന്ന് ഇനി മുന്നോട്ട് വയ്യ എന്ന അവസ്ഥയിലെത്തിയപ്പോൾ, ലക്ഷ്മണൻ ഇടപെട്ട് രാമനോട് യുദ്ധം നിർത്തി വിശ്രമിയ്ക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ യുദ്ധനീതിയ്ക്ക് അത് ചേരാത്തതിനാൽ രാമൻ വിസമ്മതിച്ചു, സാഹചര്യം മനസ്സിലാക്കിയ ലക്ഷ്മണൻ മേഘനാദവധത്തിനു സമാനമായി എല്ലാ മഹാരഥികളേയും ഒരുമിപ്പിച്ച് രാവണനെ നേരിട്ടപ്പോൾ, ആയുധങ്ങൾ പ്രയോഗിയ്ക്കുവാൻ പോലും ശേഷിയില്ലാതെ തളർന്ന് പോയ രാവണനെ നോക്കി, രാമൻ
"ഹേ, ലങ്കേശാ താങ്കൾ തളർന്നിരിയ്ക്കുന്നു, ഇന്ന് പോയി വിശ്രമിയ്ക്കുക, നാളെ വീണ്ടും വരിക, ഈ സംഗ്രാമഭൂമിയിലേയ്ക്ക്..."
എന്ന് പറഞ്ഞു മടക്കി അയച്ചു. പിന്നീട് അനുജൻ്റെ മടിയിൽ തലവച്ച് ആ യുദ്ധക്കളത്തിൽ വെറും നിലത്ത് കണ്ണുകൾ അടച്ചു കിടന്നു. തേരുതിരിച്ച് ലങ്കയിലെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്ന രാവണൻ ആ കാഴ്ച്ച കണ്ട് നിർനിമേഷനായി അൽപ്പനേരം ദു:ഖിതനായി നിന്നു.
കൊട്ടാരത്തിൽ എത്തിയ ലങ്കേശൻ ആരേയും കാണാൻ കൂട്ടാക്കാതെ സ്വന്തം കൊട്ടാരത്തിൽ എത്തി, നിത്യസൗഹൃദമായ ആ വീണ കയ്യിലേന്തി മനസ്സ് ശാന്തമാക്കാൻ ഇഷ്ടപ്പെട്ട രാഗങ്ങൾ ആലപിച്ചു തുടങ്ങിയെങ്കിലും, അസ്വസ്ഥമായ ആ മനസ്സിന്റെ വിചാരവികാരങ്ങൾ അതിലൂടെ ഒഴുകിയപ്പോൾ ശോകഗാനങ്ങളായവ മാറി. വളരെ നാളുകൾക്ക് ശേഷം രാവണന്റെ മുറിയിൽ നിന്ന് രുദ്രവീണയുടെ നാദം ഉയർന്നപ്പോൾ തന്നെ ആ മനസ്സിന്റെ അസ്വസ്തത തിരിച്ചറിഞ്ഞ മണ്ഡോദരി കാരണം തിരക്കിയപ്പോൾ, ഇന്നോളം കാണാത്ത രീതിയിൽ ദു:ഖിതനായി അദ്ദേഹം ഇടറിയ വാക്കുകളാൽ പ്രതിവചിച്ചു.
ഭീരു എന്ന തൻ്റെ ആക്രോശത്തിൽ മനം നൊന്ത് തിരിഞ്ഞ് നടന്ന അവൻ്റെ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരിയ്ക്കൽ കൂടി അവൻ മുന്നിൽ വന്ന് അതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിൽ, പുത്രസ്നേഹത്തിൽ താൻ ഉരുകുമായിരുന്നു, അവൻ്റെ അവശ്യം മാനിയ്ക്കുമായിരുന്നു. അവനിങ്ങനെ ഒരു ദുരന്തം ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും യുദ്ധം അവസാനിപ്പിയ്ക്കാൻ ലങ്കേശനിലെ പിതാവ് തയ്യാറാകുമായിരുന്നു. തെറ്റുകൾ മുഴുവൻ തൻ്റെ ഭാഗത്താണ്, അവൻ എന്നും മനസ്സു കൊണ്ട് ഒരു സാധുവായിരുന്നു, യാതൊരുവിധ അന്യായവും, അധർമ്മവും പൊറുക്കാത്തവൻ, സ്വന്തക്കാർക്ക് വരുന്ന ചെറിയ ദുരിതത്തിൽ പോലും ഖിന്നനാവുന്നവൻ, അക്ഷയകുമാരൻ്റെ വീരമൃത്യുവിൽ മനം നൊന്ത് ആഹാരം കഴിയ്ക്കാതെ ദിനങ്ങൾ തള്ളിനീക്കിയ അവനെപ്പറ്റി അമ്മയും, ഭാര്യയും പരാതി പറഞ്ഞതും, തന്നിലും വളർന്ന പുത്രനെ സമാധാനിപ്പിച്ച് സ്വന്തം കൈകൾ കൊണ്ട് ഊട്ടിയതും മനസ്സിൽ നിറഞ്ഞപ്പോൾ ദേവലോകം വിറപ്പിച്ച ആ ധീരൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അമ്മയ്ക്ക് സംഭവിച്ച അപമാനത്തിനാലും, നികുംഭിലയിൽ ഹോമം മുടങ്ങിയതിനാലും, അതിഖോരമായി കണക്കാക്കിയ ദിവ്യായുധങ്ങൾ നിഷ്പ്രഭമായതിനാലും, ആശങ്കയാൽ ഉദാസനായി, ഒരാശ്രയമായി എപ്പോഴുമെന്ന പോലെ പിതാവിനെ തേടി വന്ന് അവനെ താൻ ആശ്വസിപ്പിച്ച് ഉത്തേജിതനാക്കുന്നതിനു പകരം, അപമാനിച്ച് കൂടുതൽ ദുർബ്ബലനും, ശത്രുവിനു വധിയ്ക്കുവാൻ പാകത്തിനുമാക്കി തകർത്തെറിഞ്ഞു. ആ പുത്രദ്രോഹം എന്ന ചിന്തയാൽ, ലങ്കേശൻ്റെ മനസ്സിലുയർന്ന തിരമാലകളെ എത്ര തന്നെ ന്യായീകരിച്ചിട്ടും അടക്കുവാൻ സാധിച്ചില്ല. തളർന്നു പോയ മനസ്സിലേയ്ക്ക് പ്രഭാതത്തിൽ വിളിച്ചു ചേർക്കേണ്ട രാജസഭയും, യുദ്ധം അവസാനിപ്പിയ്ക്കുവാൻ വേണ്ട നടപടികളും തെളിഞ്ഞു വന്നപ്പോൾ കണ്ണുകൾ മെല്ലെ കൂമ്പിയടഞ്ഞു.
നാഴികകൾക്കുള്ളിൽ ശിരസ്സറ്റു വീഴുന്ന മേഘനാദൻ്റെ രൂപം സ്വപ്നത്തിൽ കണ്ട് ലങ്കേശൻ ഞെട്ടിയുണർന്നു; മനസ്സ് വല്ലാതെ കലങ്ങി മറഞ്ഞു, ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ.... ആ വീരമൃത്യുവിനു എന്താണ് വില? എന്നും മകളായി മാത്രം കണ്ടിരുന്ന ആ പുത്രവധുവിൻ്റെ സതിയ്ക്ക് എന്ത് ന്യായീകരണം ആണുള്ളത്? പുത്രന്മാരുടെ വധത്തിനു പ്രതികാരം ചെയ്യാതിരുന്നാൽ പിന്നെ ത്രിലോകവിക്രമൻ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന രാവണനു എന്ത് യോഗ്യതയാണു ലങ്കേശൻ എന്ന് പോലും വിശേഷിപ്പിയ്ക്കപ്പെടാൻ? യുദ്ധകാര്യ സഭയാണ് പ്രഭാതത്തിൽ നടക്കേണ്ടത്, വിജയത്തിനായി, ശത്രുനിഗ്രഹത്തിനായി, പുത്രബന്ധുമിത്രാദികളുടെ വധത്തിന് ഉപശാന്തിയ്ക്കായി.
രാജസഭയിൽ സാധാരണ വാചാലനാകാറുള്ള പ്രഹസ്തൻ അന്ന് തികച്ചും നിശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്നത് ചർച്ചകളെ പലപ്പോഴും ഗതിമുട്ടിച്ചപ്പോൾ ലങ്കേശൻ അറിഞ്ഞിരുന്നിട്ടും കാരണം തേടി. മേഘനാദൻ പ്രഹസ്തനു സഹോദരൻ മാത്രമായിരുന്നില്ല, പലപ്പോഴും പിതാവും, ഗുരുവും അതിനൊക്കെ അപ്പുറം വീരപുരുഷനും, കൺകണ്ട ദേവനും ആയിരുന്നു. ആ വീരമൃത്യു പ്രഹസ്തനെ ശരിയ്ക്കും പിടിച്ചുലച്ച്, ജീവിതവിരക്തിയുടെ വക്കിലെത്തിച്ചിരുന്നു. എങ്കിലും ജനിച്ച മണ്ണിനോടും, പിതാവിനോടുമുള്ള കടമകൾ അവനെ മുന്നോട്ട് നയിച്ചു. യുദ്ധത്തിൻ്റെ പുതിയ തന്ത്രങ്ങളും, ഇളയച്ഛൻ കുംഭകർണ്ണനെ നിദ്രയിൽ നിന്നും ഉണർത്തുവാനുള്ള തീരുമാനവുമൊക്കെ മൗനമായി സമ്മതിച്ച പ്രഹസ്തൻ ഇത്രമാത്രം പറഞ്ഞു
"മഹാരാജാവേ, ഇന്നലെ 15 മഹാരഥികൾ ഒന്നിച്ച് ആക്രമിച്ച് അതിമഹാരഥിയായ ജേഷ്ഠനെ വധിച്ചപ്പോൾ, യുദ്ധനീതി ഒരു പരിധിവരെ ലംഘിയ്ക്കപ്പെട്ടു. ഏത് നീതി പറഞ്ഞാണോ ജേഷ്ഠൻ്റെ വാക്കുകൾ അങ്ങ് തിരസ്ക്കരിച്ചത്, അത് ഇനി വേണോ? ഓർക്കുന്നുണ്ടോ ശത്രുക്കൾ സമുദ്രത്തെ മുറിച്ച് സേതു ബന്ധിയ്ക്കുന്ന അവസരത്തിൽ മേഘനാദൻ ആവശ്യപ്പെട്ടത്? ശത്രു അസ്ത്രങ്ങൾ എത്തിച്ചേരുന്ന പരിധിയിൽ എത്തിയാൽ യുദ്ധം തുടങ്ങണമെന്ന്!"
ഒരു നിമിഷം നിശബ്ദനായിരുന്നതിനു ശേഷം ലങ്കേശൻ പ്രതിവചിച്ചു
" ഓർക്കുന്നുണ്ട്; ലങ്കയുടെ മണ്ണിൽ മിത്രങ്ങളല്ലാതെ ആരും കാലുകുത്തുന്നത് നിൻ്റെ ജേഷ്ഠനു സഹിയ്ക്കുവാൻ സാധ്യമായിരുന്നില്ല, അതിനാൽ ആണെന്ന് കളിയാക്കിയതും, ശത്രു വരട്ടേ, യുദ്ധനിയമങ്ങൾ പറഞ്ഞുറപ്പിച്ച് യുദ്ധം ചെയ്യാമെന്നും, അതാണ് യുദ്ധനീതിയെന്നും ഞാൻ പറഞ്ഞത് അന്നവനു ബോധ്യമായില്ല"
"പക്ഷേ അതൊരു മികച്ച യുദ്ധതന്ത്രമായിരുന്നു; ആ സേതുവിൻ്റെ മുനമ്പിൽ എത്ര ശത്രുക്കൾക്ക് നിരന്നു നിന്നു യുദ്ധം ചെയ്യുവാനാകുമായിരുന്നു? മുന്നോട്ട് നിർമ്മിയ്ക്കനാവാതെ, പരിമിതമായിട്ടുള്ള സേനയ്ക്ക് മാത്രം യുദ്ധത്തിൽ പങ്കെടുക്കുവാൻ കഴിയുമ്പോൾ അവർ വളരെ വേഗം യുദ്ധത്തിൽ പരാജിതരാകുമായിരുന്നു, കാലപുരി പൂകുമായിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയതിൽ പിന്നീടെന്നും ജേഷ്ടൻ അസന്തുഷ്ടൻ ആയിരുന്നു, യുദ്ധധർമ്മം ഒരിയ്ക്കലും ഏകപക്ഷീയമാവരുത്!"
പ്രഹസ്തൻ പറഞ്ഞവസാനിപ്പിച്ചു.
അൽപ്പം ദു:ഖത്തോടെ ലങ്കേശൻ പറഞ്ഞു, ആ പ്രഭാതസഭയിലെ അവസാന വാചകം
" അതേ നീതിയാൽ രണ്ട് പ്രാവശ്യം ചേതനയറ്റ് നിലത്ത് വീണ ശത്രുക്കളുടെ ശിരസ്സുകൾ ഛേദിയ്ക്കുവാൻ അവനും മടികാട്ടിയില്ലെങ്കിൽ ഇന്നലെ ആ അസ്ത്രമയക്കാൻ വനവാസിയുടെ കൈകൾ ഉയരുമായിരുന്നില്ലല്ലോ? ഇനി അവനായുള്ള പ്രതികർമ്മങ്ങൾ മാത്രമാണ് കരണീയമായിട്ടുള്ളത്, അതാണവൻ അർഹ്ഹിയ്ക്കുന്ന ശോകവും, പ്രഹസ്താ നീ അതിമഹാരഥി മേഘനാദൻ്റെ അനുജനാണ്, അതിനു ചേർന്ന രീതിയിൽ യുദ്ധം നയിക്കൂ, വിജയീ ഭവ!"
യുദ്ധം പിന്നേയും പലദിനങ്ങൾ നീണ്ട് പോയി; ശത്രുനിഗ്രഹത്തിനായി ലങ്കേശന്റെ നിർദ്ദേശപ്രകാരം പ്രഹസ്തൻ, കുംഭകർണ്ണനെ നിദ്രയിൽ നിന്നുണർത്തി. യുദ്ധത്തിനിടയാക്കിയ കാരണങ്ങൾ അറിഞ്ഞപ്പോൾ ഒരു സ്ത്രീയ്ക്ക് വേണ്ടിയുള്ള ആ യുദ്ധത്തിൽ അനൗചിത്യം തോന്നിയെങ്കിലും, ശത്രു പടിവാതിൽക്കൽ നിന്നു വെല്ലു വിളിയ്ക്കുമ്പോൾ, ആക്രമിയ്ക്കുമ്പോൾ, ന്യയാന്യായങ്ങളുടെ പരിചിന്തനമല്ല, ശത്രുസംഹാരത്തിനും, രാജ്യരക്ഷയ്ക്കുമാണ് മുൻഗണന എന്ന് മനസ്സിലുറപ്പിച്ച കുംഭകർണ്ണൻ ലങ്കേശനോട് ആവക സംവാദങ്ങൾ ശത്രുവിനെ ജയിച്ച് മടങ്ങി വന്നതിനു ശേഷം ആവാമെന്ന് അറിയിച്ച്, യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. കുംഭകർണ്ണൻ തന്നോട് ഏറ്റുമുട്ടിയ അനവധി വാനരന്മാരെ വധിച്ചു മുന്നേറുന്നതിൽ നിന്ന് തടയുവാൻ എത്തിയ സുഗ്രീവനെ അടിച്ച് ബോധരഹിതനായി നിലത്തിട്ടു. സുഗ്രീവനെ ബന്ധിച്ച് കൊണ്ടു പോകാനൊരുങ്ങിയപ്പോൾ രാമൻ നേരിട്ട് യുദ്ധം നയിച്ചു, കുംഭകർണ്ണൻ രാമബാണങ്ങളാൽ വധിയ്ക്കപ്പെട്ടു.
തുടർന്നുള്ള ദിനങ്ങളിൽ കുംഭകർണ്ണപുത്രന്മാരായ കുംഭനും, നികുംഭനും, അതികായനും ഹനുമാനാൽ വധിയ്ക്കപ്പെട്ടു. സർവ്വസൈന്യാധിപൻ പ്രഹസ്തൻ വാനരസേനയെ തകർത്ത് തരിപ്പണമാക്കി, ഭയന്നോടിയ സേനയുടെ രക്ഷയ്ക്കെത്തിയ ലക്ഷ്മണൻ പ്രഹസ്തനോട് ഏറ്റുമുട്ടുന്നതിനിടയിൽ ശിലാനിർമ്മാണത്തിൽ വിദഗ്ധനായനായ നീലൻ യുദ്ധത്തിലും ആയുധമായി ശില തന്നെ പ്രയോഗിച്ചു; വലിയ കല്ലാലുള്ള അതിശക്തമായ പ്രഹരത്തിൽ ശിരസ്സ് തകർന്ന് പ്രഹസ്തൻ മരിച്ചു വീണു. ശത്രുക്കളിൽ വലിയ നാശം വിതച്ച നരാന്തകനെ അംഗദനും, ദേവാന്തകനെയും, ഋഷഭൻ, മഹാപാർശ്വൻ, തൃശിരൻ എന്നിവരെ ഹനുമാനും വധിച്ചു. നീലൻ മഹോദരനേയും, ഹനുമാൻ അഹിരാവണനേയും, മഹിരാവണനേയും കൂടി വധിച്ചതോടെ ലങ്കേശൻ ഏകദേശം ഒറ്റപ്പെട്ട നിലയിലായി, യുദ്ധം നേരിട്ട് നയിച്ചു തുടങ്ങി.
യുദ്ധം അതിന്റെ പന്ത്രണ്ടാം ദിനത്തിൽ എത്തിയെങ്കിലും വിജയം നേടാൻ ഇരുപക്ഷത്തിനുമായില്ല എന്നതിനാൽ തന്നെ ആശങ്ക ഒരേപോലെ പരന്നെങ്കിലും, ലങ്കേശൻ്റെ ഭാഗത്ത് നായകർ ഒന്നൊന്നായി വീണത്, ശത്രുപക്ഷത്തിനു ആത്മവിശ്വാസം നൽകി. എങ്കിലും വിഭീഷണൻ മാത്രം സന്തോഷിച്ചിരുന്നില്ല, രാവണൻ വീഴാതെ യുദ്ധം ജയിക്കില്ല എന്ന് അയാൾ രാമലക്ഷ്മണന്മാരെ നിരന്തരം ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.
രാവണന്റെ പടച്ചട്ടയുടെ പ്രത്യേകതയാൽ ഏതെങ്കിലും അസ്ത്രശസ്ത്രങ്ങൾക്ക് ശരീരത്തിൽ മുറിവുണ്ടാക്കുവാൻ സാധ്യമായിരുന്നില്ല. തീഷ്ണമായ യുദ്ധത്തിലുപയോഗിച്ച എല്ലാ ആയുധങ്ങളും നിഷ്ഫലമായത് കണ്ട് രാമൻ നിരാശനായി, ഇനിയെന്ത്? എന്ന് ശങ്കിച്ചു നിന്നു. ആ സന്ദർഭത്തിൽ വിഭീഷണൻ വീണ്ടും ഉപദേശവുമായെത്തി. അയാൾ രാമനോടും ലക്ഷ്മണനോടും പറഞ്ഞു
"ആ പടച്ചട്ടയെ ഭേദിയ്ക്കാതെ ലങ്കേശനെ വധിയ്ക്കുക സാധ്യമല്ല, അരയ്ക്ക് മുകളിലെ പടച്ചട്ടകളുടെ ബന്ധത്തിലല്ലാതെ അസ്ത്രത്താൽ ഭേദ്യം സാധ്യമല്ല, അതിനു അയാൾ മുന്നിലേയ്ക്ക് നിന്നു യുദ്ധം ചെയ്യണം, അപ്പോഴും അത് സധാരണ അസ്ത്രങ്ങളാൽ ദുഷ്ക്കരം തന്നെയാവും."
അതിലത്ര ശ്രദ്ധ നൽകുകയോ, വിഭീഷണനെ കൂടുതൽ പറയാനനുവദിയ്ക്കുകയോ ചെയ്തില്ലെങ്കിലും അയാൾ പറഞ്ഞത് വളരെ ശരിയാണെന്ന് അന്നത്തെ യുദ്ധം രാമനു ബോദ്ധ്യമാക്കിക്കൊടുത്തു. രാവണനുമായി നിരന്തരമായി യുദ്ധം ചെയ്ത് തളർന്ന് ഇനി മുന്നോട്ട് വയ്യ എന്ന അവസ്ഥയിലെത്തിയപ്പോൾ, ലക്ഷ്മണൻ ഇടപെട്ട് രാമനോട് യുദ്ധം നിർത്തി വിശ്രമിയ്ക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ യുദ്ധനീതിയ്ക്ക് അത് ചേരാത്തതിനാൽ രാമൻ വിസമ്മതിച്ചു, സാഹചര്യം മനസ്സിലാക്കിയ ലക്ഷ്മണൻ മേഘനാദവധത്തിനു സമാനമായി എല്ലാ മഹാരഥികളേയും ഒരുമിപ്പിച്ച് രാവണനെ നേരിട്ടപ്പോൾ, ആയുധങ്ങൾ പ്രയോഗിയ്ക്കുവാൻ പോലും ശേഷിയില്ലാതെ തളർന്ന് പോയ രാവണനെ നോക്കി, രാമൻ
"ഹേ, ലങ്കേശാ താങ്കൾ തളർന്നിരിയ്ക്കുന്നു, ഇന്ന് പോയി വിശ്രമിയ്ക്കുക, നാളെ വീണ്ടും വരിക, ഈ സംഗ്രാമഭൂമിയിലേയ്ക്ക്..."
എന്ന് പറഞ്ഞു മടക്കി അയച്ചു. പിന്നീട് അനുജൻ്റെ മടിയിൽ തലവച്ച് ആ യുദ്ധക്കളത്തിൽ വെറും നിലത്ത് കണ്ണുകൾ അടച്ചു കിടന്നു. തേരുതിരിച്ച് ലങ്കയിലെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്ന രാവണൻ ആ കാഴ്ച്ച കണ്ട് നിർനിമേഷനായി അൽപ്പനേരം ദു:ഖിതനായി നിന്നു.
കൊട്ടാരത്തിൽ എത്തിയ ലങ്കേശൻ ആരേയും കാണാൻ കൂട്ടാക്കാതെ സ്വന്തം കൊട്ടാരത്തിൽ എത്തി, നിത്യസൗഹൃദമായ ആ വീണ കയ്യിലേന്തി മനസ്സ് ശാന്തമാക്കാൻ ഇഷ്ടപ്പെട്ട രാഗങ്ങൾ ആലപിച്ചു തുടങ്ങിയെങ്കിലും, അസ്വസ്ഥമായ ആ മനസ്സിന്റെ വിചാരവികാരങ്ങൾ അതിലൂടെ ഒഴുകിയപ്പോൾ ശോകഗാനങ്ങളായവ മാറി. വളരെ നാളുകൾക്ക് ശേഷം രാവണന്റെ മുറിയിൽ നിന്ന് രുദ്രവീണയുടെ നാദം ഉയർന്നപ്പോൾ തന്നെ ആ മനസ്സിന്റെ അസ്വസ്തത തിരിച്ചറിഞ്ഞ മണ്ഡോദരി കാരണം തിരക്കിയപ്പോൾ, ഇന്നോളം കാണാത്ത രീതിയിൽ ദു:ഖിതനായി അദ്ദേഹം ഇടറിയ വാക്കുകളാൽ പ്രതിവചിച്ചു.
" ഞാൻ ആ സഹോദരന്മാരുടെ സ്നേഹവും, ഐക്യവും കണ്ടിട്ടാണ് വരുന്നത്, രാമനു ക്ഷീണം വന്നാൽ പറയാതെ ലക്ഷ്മണനതറിയുന്നു, അവർ പരസ്പരം ഒരാത്മാവായി, പരസ്പരപൂരകങ്ങളായി വർത്തിയ്ക്കുന്നു, അതിനിടയിൽ ഞാൻ എൻ്റെ സഹോദരനെ കണ്ടു, ശത്രുപക്ഷത്ത്, ആ സ്നേഹം എൻ്റെ സഹോദരനില്ലാതെ പോയല്ലോ എന്നോർത്ത് എൻ്റെ മനസ്സ് തളർന്നു. സഹോദരൻ എന്ന നിലയിലും ഞാൻ ഒരു പരാജയാമായിരുന്നോ?"
"അതൊന്നും ഇപ്പോൾ കാര്യമാക്കേണ്ട, യുദ്ധം ചെയ്ത് അങ്ങ് തളർന്നിരിയ്ക്കുന്നു, ഇപ്പോൾ വിശ്രമിയ്ക്കൂ, ശക്തി നേടൂ, നാളെ കൂടുതൽ ശക്തിയായി യുദ്ധം നയിയ്ക്കാൻ.."
മണ്ഡോദാരിയുടെ വാക്കുകൾ കേട്ട് ശയ്യയിൽ ചാരിയിരുന്ന ലങ്കേശൻ കണ്ണുകളടച്ച് കൊണ്ട് പറഞ്ഞു
" അതേ.. വിശ്രമിയ്ക്കണം, അതും ഒരൗദാര്യം, യുദ്ധഭൂമിയിൽ നിന്നാദ്യമായി രാവണനു കിട്ടിയ ദയ, ഇതേ കാര്യം രാമൻ ഇന്നെന്നോട് ആവശ്യപെട്ടു, വിശ്രമിയ്ക്കാൻ... ഇന്നു പോയി നാളെ വരാൻ....."
യുദ്ധത്തിൻ്റെ പതിമൂന്നാം നാൾ ലങ്കേശൻ അതിതീവ്രമായി യുദ്ധം ചെയ്തു, തലേ ദിവസത്തെ പരാജയത്തിൻ്റെ ക്ഷീണം തീർക്കുവാൻ തുനിഞ്ഞിറങ്ങിയ അദ്ദേഹത്തിനു മുന്നിൽ മഹാരഥികൾ ഒന്നൊന്നായി തോറ്റുമടങ്ങി, രാമൻ തികച്ചും പരിക്ഷീണിതനായി, ഇതിനൊരവസാനമില്ലേ? എന്ന ആ ചോദ്യത്തിനു മുന്നിലേയ്ക്ക് വിഭീഷണൻ കടന്നു വന്നു.
"രാവണറ്റെ മർമ്മസ്ഥാനത്ത് അസ്ത്രം തറഞ്ഞെങ്കിൽ മാത്രമേ അയാൾ മരിയ്ക്കുകയുള്ളൂ; ഈ പടച്ചട്ടയിലൂടെ അസ്ത്രം തുളച്ച് കയറാൻ കഴിയുന്നത് അവ തമ്മിൽ ചേരുന്ന പൊക്കിൾകുഴിയുടെ രേഖയിലാണ്, അതാണ് തകർക്കാൻ പറ്റിയ ഏകമർമ്മം. എന്നാൽ അത് സാധാരണ അസ്ത്രത്താൽ തകർക്കുക സാധ്യമല്ല, പ്രത്യേകതരം ലോഹവും വജ്രമുനയും ഉള്ള അസ്ത്രമാണതിനു വേണ്ടത്. ആ തരത്തിലുള്ള ഒരസ്ത്രമേ ഉള്ളൂ, അതുപയോഗിച്ച് ഒരിയ്ക്കൽ ഇന്ദ്രൻ, രാവണനെ മുറിവേൽപ്പിച്ചതാണ്, അത് കൈക്കലാക്കിയ രാവണൻ അത് ലങ്കയുടെ കൊട്ടാരത്തിൽ കൊണ്ടുവന്ന് ഭാര്യ മണ്ഡോദരിയെ ഏൽപ്പിച്ചു. അത് കരസ്ഥമാക്കിയാൽ മാത്രമേ രാവണനെ വധിയ്ക്കുവാൻ സാധിയ്ക്കൂ"
ഉദ്വേഗത്തോടെ രാമൻ ആരാഞ്ഞു
"അതെങ്ങനെ നേടും? രാവണനും രാക്ഷസരും യുദ്ധത്തിലാണെങ്കിലും കോട്ടയ്ക്ക് കാവലുണ്ടാവുമല്ലോ, പ്രത്യേകിച്ച് അന്തപ്പുരത്തിന്."
"വിശ്വാസം, അതിനെ മുതലെടുക്കുക, ശൈവന്മാരായ രാക്ഷസന്മാർ അഘോരിസന്യാസികളെ തടയില്ല, അവർക്ക് കൊട്ടാരത്തിൽ അന്തപുരത്തിൽ പോലും പ്രവേശനം കിട്ടും, കോട്ടയും കൊട്ടാരവും പരിചയമുള്ള ഹനുമാനാണ് അതിനു പറ്റിയ ആൾ"
വിഭീഷണൻ മറുപടി പറഞ്ഞു
"അഘോരിശൈവസന്യാസിയായി ഞാൻ അവിടെ കടക്കാം, പക്ഷേ ആ അസ്ത്രം എങ്ങനെ കണ്ടെത്തും? ആ സ്ത്രീ അത് കാട്ടിത്തരുമോ?"
ഹനുമാൻ സംശയമുന്നയിച്ചു.
ചുണ്ടുകൾ കോട്ടി വികൃതമായ ചിരിയോടെ വിഭീഷണൻ മറുപടി നൽകി
"ഒരു സ്ത്രീയെ കൊണ്ട് വാ തുറപ്പിയ്ക്കാൻ എന്ത് ആയുധമാണ് പ്രയോഗിയ്ക്കേണ്ടത് എന്ന് ഞാൻ പറഞ്ഞ് തരണോ? ഹനുമാന്.."
"പക്ഷേ ഹനുമാൻ നിത്യബ്രഹ്മചാരിയാണല്ലോ?"
ശബ്ദമുയർന്നത് ജാംബവാനെന്ന വൃദ്ധനിൽ നിന്നായിരുന്നു
അൽപ്പം പരിഹാസത്തോടെ വിഭീഷ്ണൻ പറഞ്ഞു
"കഥകൾ അത് രസിയ്ക്കുന്നവരോട് പറഞ്ഞാൽ പോരേ ജാംബവാനേ... ഇത് അതിനുള്ള സമയവുമല്ലല്ലോ, യുദ്ധത്തിൽ മുന്നിൽ നിന്നു പൊരുതുന്ന "മകരധ്വജൻ" എൻ്റെ അറിവിൽ ഹനുമാൻ്റെ പുത്രനാണ്; പിന്നെ ലങ്കയിൽ ആദ്യം കാലുകുത്തിയ ഹനുമാൻ കടലുകടന്ന ക്ഷീണത്താൽ രുചിച്ചത് കുളിർജലമോ, ലങ്കാലക്ഷ്മിയെന്ന സുന്ദരിയായ കാവൽക്കാരിയുടെ അധരങ്ങളും, സ്തനകുംഭങ്ങളുമോ? എന്ന് ഹനുമാൻ തന്നെ പറയട്ടേ.."
ഹനുമാൻ മറുപടി ഒന്നും പറയാതെ ഈർഷ്യയോടെ വിഭീഷണനെ നോക്കി നിന്നതേയുള്ളൂ.
"കൂടുതൽ ആലോചനയുടെ ആവശ്യമില്ല, ഇവിടെ ധർമ്മാധർമ്മങ്ങളും, നീതിശാസ്ത്രവുമല്ല, യുദ്ധതന്ത്രമാണ് വേണ്ടത്, ഹനുമാൻ ഇപ്പോൾ തന്നെ പുറപ്പെടുക, സ്ത്രീവധം കഴിയുമെങ്കിൽ ഒഴിവാക്കണം, അല്ലെങ്കിൽ തന്നെ മാനഭംഗവും വധത്തിനു തുല്യം തന്നെ!"
രാമന്റെ ശബ്ദം കടുത്തിരുന്നു.
തിരസക്കരണിവിദ്യയിലൂടെ ലങ്കൻ സേനയെ മറികടന്ന ഹനുമാൻ അഘോരിസന്യാസിയുടെ രൂപത്തിൽ ലങ്കയുടെ രാജകൊട്ടാരത്തിൽ പ്രവേശിച്ചു. യുദ്ധവിജയത്തിനായി ചില മർമ്മപ്രധാന വിവരങ്ങൾ അറിയിയ്ക്കാനെത്തിയതാണെന്നും മഹാരാജ്ഞിയെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ, സീതാന്വേഷണത്തിൽ ഒരിയ്ക്കൽ കടന്നു പോയ ആ വഴികൾ കടന്ന് മണ്ഡോദരിയുടെ അന്തപ്പുരത്തിലേയ്ക്കും പ്രവേശനം നേടി.
പറയാനുള്ളവ അതീവരഹസ്യമായതിനാലും, കൊട്ടാരത്തിൽ പോലും വിഭീഷ്ണന്റെ ചാരന്മാരുള്ളതിനാലും എല്ലാവരേയും അന്തപ്പുരത്തിൽ നിന്നും അകറ്റി നിർത്തണമെന്ന സന്യാസിയുടെ ആവശ്യം മഹാരാജ്ഞി അംഗീകരിച്ചപ്പോൾ, താൻ അകപ്പെടുന്ന വലിയ അപകടത്തെപ്പറ്റി അവർ അറിഞ്ഞിരുന്നില്ല. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ സന്യാസി രാവണനെ വധിയ്ക്കുവാനുള്ള ആ അസ്ത്രം എടുത്ത് തരണമെന്നും അതിൽ തന്റെ കൈവശമുള്ള രക്ഷ കൂടി കെട്ടി പൂജിച്ച് വച്ചില്ലെങ്കിൽ ശക്തി ക്ഷയിച്ച അത് വിഫലമാകുമെന്നും അതിനു പകരമൊന്ന് മറ്റൊരിടത്ത് ഉത്ഭവിയ്ക്കുമെന്നും അറിയിച്ചു. മണ്ഡോദരി വിസമ്മതിച്ചപ്പോൾ ഇപ്പോൾ ഗ്രഹങ്ങളും, സമയവും ലങ്കയ്ക്ക് എതിർദിശയിലാണെന്നും അതിനാലാണ് ലങ്കേശനു പുത്രന്മാരും ബന്ധുക്കളും നഷ്ടമായതെന്നും, തന്റെ പരമഭക്തന്റെ ഈ അവസ്ഥയിൽ ഭഗവാൻ ശ്രീശങ്കരൻ ആകുലനായതിനാൽ തന്നെ അയച്ചതാണെന്നും കൂടി പറഞ്ഞ് നോക്കിയെങ്കിലും ആ അസ്ത്രം കൈമാറാൻ മണ്ഡോദരി തയ്യാറായില്ല.
സമയം നഷ്ടമാകുന്നതിൽ പരിഭ്രാന്തനായ സന്യാസി തന്റെ യഥാർത്ഥരൂപം കൈക്കൊണ്ടു, ഹനുമാനെ കണ്ട് മണ്ഡോദരി നടുങ്ങി, അവൾ അടച്ചിട്ട വാതിലിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും ഹനുമാന്റെ വേഗതയ്ക്ക് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല. മുടിയ്ക്ക് കുത്തിപ്പിടിച്ച് ഇരു കവിളുകളിലും മർദ്ദിച്ച് അസ്ത്രം കാട്ടിത്തരാൻ അവനാവശ്യപ്പെട്ടു. അതിരിയ്ക്കുന്ന സ്ഥലം തനിയ്ക്കറിയില്ല, ഉപദ്രവിയ്ക്കരുതെന്നവൾ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഹനുമാൻ വിഭീഷ്ണൻ പറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞു.
അവന്റെ കരുത്തിനു മുന്നിൽ ആ വയോവൃദ്ധ നിമിഷങ്ങൾക്കുള്ളിൽ വിവസ്ത്രയാക്കപ്പെട്ടു. ലങ്കയിലെ കൊട്ടാരത്തിൽ, സ്വന്തം അന്തപ്പുരത്തിൽ വച്ച് ത്രിലോകങ്ങൾക്കും മഹാരാജ്ഞിയായവൾ ആ വാനരനാൽ പിച്ചിചീന്തപ്പെട്ടു. അതിക്രൂരമായ ബലാത്സംഗത്തിനു ശേഷം ഭർത്താവ് തന്നെ ഇനി കാണേണ്ട, അതിനാൽ ജീവിച്ചിരിയ്ക്കേണ്ടതില്ല, ഇവനാൽ വധിയ്ക്കപ്പെടട്ടേ എന്ന് അവൾ തീരുമാനിച്ചുറച്ചു. കഴുത്തു ഞെരിച്ചും, വദനനാസികകൾ പൊത്തിപ്പിടുച്ചും ശ്വാസം മുട്ടിച്ച് മരണത്തിന്റെ വക്കോളമെത്തിച്ച അക്രമിയോട് തന്നെ വധിച്ചാൽ പോലും അത് കാട്ടിത്തരികയില്ലെന്ന് തീർത്ത് പറഞ്ഞു.
ശരീരത്തിൽ മുഴുവൻ ക്രൂരമായ ആക്രമണത്തിന്റെ രക്തം പൊടിയുന്ന മുറിവുകളുമായി പൂർണ്ണ നഗ്നയായ അവളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു
"നിന്നെ ഈ നിലയിൽ എടുത്ത് കൊണ്ടുപോയി യുദ്ധക്കളത്തിൽ അത്രയും സേനയുടെ മുന്നിൽ, നിന്റെ ഭർത്താവിനു മുന്നിൽ ഞാൻ നിർത്തും, പിന്നെ ഞങ്ങൾക്കയാളെ വധിയ്ക്കേണ്ടി വരില്ല, അഭിമാനിയായ അയാൾ ആത്മഹത്യ ചെയ്തു കൊള്ളും, പിന്നെ ഇപ്പോൾ അതെനിയ്ക്കറിയാം, നീ അറിയാതെ തന്നെ അത് എനിയ്ക്ക് കാട്ടിത്തന്നിരുന്നു, ഇതാ അവിടെ..."
ഹനുമാന്റെ ആ തന്ത്രത്തിൽ മണ്ഡോദരി വീണു, ഭീകരമായ മാനഭംഗത്താൽ പരിക്ഷീണിതയായ അവളുടെ മനസ്സിന്റെ ദൃഢതയും സംയമനവും കൈമോശം വന്നു കഴിഞ്ഞിരുന്നു. അവളുടെ കണ്ണുകൾ അറിയാതെ ആ മുറിയുടെ ഒരു മൂലയിലെത്തി, അതിനെ പിന്തുടർന്ന് ഹനുമാന്റെ കണ്ണുകളും. അവിടെ അവൻ മനോഹരമായി അലങ്കരിച്ച ആ ശിവന്റെ ചിത്രം കണ്ടു, താൻ തേടുന്നത് അതിന്റെ പിന്നിലാണെന്ന് അവനാരും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല. മണ്ഡോദരിയെ പ്രജ്ഞ നശിയ്ക്കുന്ന രീതിയിൽ മർദ്ദിച്ച് കിടക്കയിൽ തള്ളി, അവനാ ചിത്രം ഇളക്കി മാറ്റി, അതിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന ആ ദിവ്യാസ്ത്രം കൈക്കലാക്കി, രാമന്റെ സമീപത്തേയ്ക്ക് പാഞ്ഞ് പോയി.
ഹനുമാൻ കൊണ്ടുവന്ന ആ അസ്ത്രം ഒന്ന് തൊടാൻ പോലും വിഭീഷ്ണനു ധൈര്യം ഉണ്ടായില്ലെങ്കിലും അത് തന്നെയാണെന്ന് അവൻ ഉറപ്പ് പറഞ്ഞു. രാമൻ ആ അസ്ത്രവുമായി എല്ലാവരേയും പിന്തള്ളി രാവണനു മുന്നിലെത്തി യുദ്ധം ആരംഭിച്ചു. പരസ്പരം നിരവധി അസ്ത്രങ്ങൾ പ്രയോഗിച്ച് തളർന്ന ലങ്കേശൻ മുന്നോട്ടാഞ്ഞ് നിന്ന് രാമനു അരയ്ക്ക് മുകളിൽ പൂർണ്ണമായി കാണാവുന്ന നിലയിലെത്തിയപ്പോൾ ഇതാണവസരം എന്ന് രാമൻ തിരിച്ചറിഞ്ഞു ആ ദിവ്യാസ്ത്രം വില്ലിലെ ഞാൺ ചെവിയ്ക്ക് വളരെ പുറകിലോട്ട് വലിച്ച് ലങ്കേശന്റെ നാഭിയിലേയ്ക്ക് സർവ്വശക്തിയുമെടുത്ത് പ്രയോഗിച്ചു. ആ അസ്ത്രം പടച്ചട്ടകളുടെ സന്ധിബന്ധം തകർത്ത് കയറി, പൊക്കിൾക്കൊടിയിലെ മർമ്മം പിളർന്ന് ലങ്കേശനെ വീഴ്ത്തി. വാനരസേന വിജയാരവം മുഴക്കി, രാക്ഷസസേന ലങ്കയിലെ കോട്ടയിലേയ്ക്ക് ഭയന്നോടി. നിസംഗനായി ലങ്കേശന്റെ തേരിനടുത്ത് നിന്നു കൊണ്ട് രാമൻ ലക്ഷമണനോട് പറഞ്ഞു
"അനുജാ.. ഈ തേർത്തട്ടിൽ വീണുകിടക്കുന്നത് ഈ ലോകത്ത് ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ രാജ്യതന്ത്രജ്ഞൻ ആണ്. അദ്ദേഹത്തിൽ നിന്നും അതിന്റെ മർമ്മപ്രധാനമായ ഭാഗങ്ങൾ നീ ഗ്രഹിച്ചാലും, സത്യപ്രതിജ്ഞയാൽ ബന്ധിതനായ, രാജ്യഭാരം ഉപേക്ഷിച്ച ഞാൻ അത് ഇപ്പോൾ ഗ്രഹിയ്ക്കുക എന്നത് പ്രതിജ്ഞാലംഘനമാകും. അതിനാൽ സമയം കളയാതെ ശീഘ്രം ലങ്കേശനടുത്തെത്തി ആ ജ്ഞാനം നേടിയാലും"
തേർത്തട്ടിൽ എത്തിയ ലക്ഷ്മണനോട് ലങ്കേശൻ പറഞ്ഞു
"അല്ലയോ രാജകുമാരാ.. എന്നെ ഈ തേർത്തട്ടിൽ നിന്നും താഴെയിറങ്ങാൻ സഹായിച്ചാലും, എനിയ്ക്ക് എന്റെ മണ്ണിൽ കിടന്നു വേണം അന്ത്യശ്വാസം വലിയ്ക്കാൻ, ലങ്ക്യ്ക്കായി ലോകത്തിലെ നല്ലതെല്ലാം സംഭരിച്ച് നൽകിയ രാവണന് അതിനെങ്കിലും അർഹ്ഹതയുണ്ടാകുമല്ലോ, അല്ലേ?"
"അതൊന്നും ഇപ്പോൾ കാര്യമാക്കേണ്ട, യുദ്ധം ചെയ്ത് അങ്ങ് തളർന്നിരിയ്ക്കുന്നു, ഇപ്പോൾ വിശ്രമിയ്ക്കൂ, ശക്തി നേടൂ, നാളെ കൂടുതൽ ശക്തിയായി യുദ്ധം നയിയ്ക്കാൻ.."
മണ്ഡോദാരിയുടെ വാക്കുകൾ കേട്ട് ശയ്യയിൽ ചാരിയിരുന്ന ലങ്കേശൻ കണ്ണുകളടച്ച് കൊണ്ട് പറഞ്ഞു
" അതേ.. വിശ്രമിയ്ക്കണം, അതും ഒരൗദാര്യം, യുദ്ധഭൂമിയിൽ നിന്നാദ്യമായി രാവണനു കിട്ടിയ ദയ, ഇതേ കാര്യം രാമൻ ഇന്നെന്നോട് ആവശ്യപെട്ടു, വിശ്രമിയ്ക്കാൻ... ഇന്നു പോയി നാളെ വരാൻ....."
യുദ്ധത്തിൻ്റെ പതിമൂന്നാം നാൾ ലങ്കേശൻ അതിതീവ്രമായി യുദ്ധം ചെയ്തു, തലേ ദിവസത്തെ പരാജയത്തിൻ്റെ ക്ഷീണം തീർക്കുവാൻ തുനിഞ്ഞിറങ്ങിയ അദ്ദേഹത്തിനു മുന്നിൽ മഹാരഥികൾ ഒന്നൊന്നായി തോറ്റുമടങ്ങി, രാമൻ തികച്ചും പരിക്ഷീണിതനായി, ഇതിനൊരവസാനമില്ലേ? എന്ന ആ ചോദ്യത്തിനു മുന്നിലേയ്ക്ക് വിഭീഷണൻ കടന്നു വന്നു.
"രാവണറ്റെ മർമ്മസ്ഥാനത്ത് അസ്ത്രം തറഞ്ഞെങ്കിൽ മാത്രമേ അയാൾ മരിയ്ക്കുകയുള്ളൂ; ഈ പടച്ചട്ടയിലൂടെ അസ്ത്രം തുളച്ച് കയറാൻ കഴിയുന്നത് അവ തമ്മിൽ ചേരുന്ന പൊക്കിൾകുഴിയുടെ രേഖയിലാണ്, അതാണ് തകർക്കാൻ പറ്റിയ ഏകമർമ്മം. എന്നാൽ അത് സാധാരണ അസ്ത്രത്താൽ തകർക്കുക സാധ്യമല്ല, പ്രത്യേകതരം ലോഹവും വജ്രമുനയും ഉള്ള അസ്ത്രമാണതിനു വേണ്ടത്. ആ തരത്തിലുള്ള ഒരസ്ത്രമേ ഉള്ളൂ, അതുപയോഗിച്ച് ഒരിയ്ക്കൽ ഇന്ദ്രൻ, രാവണനെ മുറിവേൽപ്പിച്ചതാണ്, അത് കൈക്കലാക്കിയ രാവണൻ അത് ലങ്കയുടെ കൊട്ടാരത്തിൽ കൊണ്ടുവന്ന് ഭാര്യ മണ്ഡോദരിയെ ഏൽപ്പിച്ചു. അത് കരസ്ഥമാക്കിയാൽ മാത്രമേ രാവണനെ വധിയ്ക്കുവാൻ സാധിയ്ക്കൂ"
ഉദ്വേഗത്തോടെ രാമൻ ആരാഞ്ഞു
"അതെങ്ങനെ നേടും? രാവണനും രാക്ഷസരും യുദ്ധത്തിലാണെങ്കിലും കോട്ടയ്ക്ക് കാവലുണ്ടാവുമല്ലോ, പ്രത്യേകിച്ച് അന്തപ്പുരത്തിന്."
"വിശ്വാസം, അതിനെ മുതലെടുക്കുക, ശൈവന്മാരായ രാക്ഷസന്മാർ അഘോരിസന്യാസികളെ തടയില്ല, അവർക്ക് കൊട്ടാരത്തിൽ അന്തപുരത്തിൽ പോലും പ്രവേശനം കിട്ടും, കോട്ടയും കൊട്ടാരവും പരിചയമുള്ള ഹനുമാനാണ് അതിനു പറ്റിയ ആൾ"
വിഭീഷണൻ മറുപടി പറഞ്ഞു
"അഘോരിശൈവസന്യാസിയായി ഞാൻ അവിടെ കടക്കാം, പക്ഷേ ആ അസ്ത്രം എങ്ങനെ കണ്ടെത്തും? ആ സ്ത്രീ അത് കാട്ടിത്തരുമോ?"
ഹനുമാൻ സംശയമുന്നയിച്ചു.
ചുണ്ടുകൾ കോട്ടി വികൃതമായ ചിരിയോടെ വിഭീഷണൻ മറുപടി നൽകി
"ഒരു സ്ത്രീയെ കൊണ്ട് വാ തുറപ്പിയ്ക്കാൻ എന്ത് ആയുധമാണ് പ്രയോഗിയ്ക്കേണ്ടത് എന്ന് ഞാൻ പറഞ്ഞ് തരണോ? ഹനുമാന്.."
"പക്ഷേ ഹനുമാൻ നിത്യബ്രഹ്മചാരിയാണല്ലോ?"
ശബ്ദമുയർന്നത് ജാംബവാനെന്ന വൃദ്ധനിൽ നിന്നായിരുന്നു
അൽപ്പം പരിഹാസത്തോടെ വിഭീഷ്ണൻ പറഞ്ഞു
"കഥകൾ അത് രസിയ്ക്കുന്നവരോട് പറഞ്ഞാൽ പോരേ ജാംബവാനേ... ഇത് അതിനുള്ള സമയവുമല്ലല്ലോ, യുദ്ധത്തിൽ മുന്നിൽ നിന്നു പൊരുതുന്ന "മകരധ്വജൻ" എൻ്റെ അറിവിൽ ഹനുമാൻ്റെ പുത്രനാണ്; പിന്നെ ലങ്കയിൽ ആദ്യം കാലുകുത്തിയ ഹനുമാൻ കടലുകടന്ന ക്ഷീണത്താൽ രുചിച്ചത് കുളിർജലമോ, ലങ്കാലക്ഷ്മിയെന്ന സുന്ദരിയായ കാവൽക്കാരിയുടെ അധരങ്ങളും, സ്തനകുംഭങ്ങളുമോ? എന്ന് ഹനുമാൻ തന്നെ പറയട്ടേ.."
ഹനുമാൻ മറുപടി ഒന്നും പറയാതെ ഈർഷ്യയോടെ വിഭീഷണനെ നോക്കി നിന്നതേയുള്ളൂ.
"കൂടുതൽ ആലോചനയുടെ ആവശ്യമില്ല, ഇവിടെ ധർമ്മാധർമ്മങ്ങളും, നീതിശാസ്ത്രവുമല്ല, യുദ്ധതന്ത്രമാണ് വേണ്ടത്, ഹനുമാൻ ഇപ്പോൾ തന്നെ പുറപ്പെടുക, സ്ത്രീവധം കഴിയുമെങ്കിൽ ഒഴിവാക്കണം, അല്ലെങ്കിൽ തന്നെ മാനഭംഗവും വധത്തിനു തുല്യം തന്നെ!"
രാമന്റെ ശബ്ദം കടുത്തിരുന്നു.
തിരസക്കരണിവിദ്യയിലൂടെ ലങ്കൻ സേനയെ മറികടന്ന ഹനുമാൻ അഘോരിസന്യാസിയുടെ രൂപത്തിൽ ലങ്കയുടെ രാജകൊട്ടാരത്തിൽ പ്രവേശിച്ചു. യുദ്ധവിജയത്തിനായി ചില മർമ്മപ്രധാന വിവരങ്ങൾ അറിയിയ്ക്കാനെത്തിയതാണെന്നും മഹാരാജ്ഞിയെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ, സീതാന്വേഷണത്തിൽ ഒരിയ്ക്കൽ കടന്നു പോയ ആ വഴികൾ കടന്ന് മണ്ഡോദരിയുടെ അന്തപ്പുരത്തിലേയ്ക്കും പ്രവേശനം നേടി.
പറയാനുള്ളവ അതീവരഹസ്യമായതിനാലും, കൊട്ടാരത്തിൽ പോലും വിഭീഷ്ണന്റെ ചാരന്മാരുള്ളതിനാലും എല്ലാവരേയും അന്തപ്പുരത്തിൽ നിന്നും അകറ്റി നിർത്തണമെന്ന സന്യാസിയുടെ ആവശ്യം മഹാരാജ്ഞി അംഗീകരിച്ചപ്പോൾ, താൻ അകപ്പെടുന്ന വലിയ അപകടത്തെപ്പറ്റി അവർ അറിഞ്ഞിരുന്നില്ല. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ സന്യാസി രാവണനെ വധിയ്ക്കുവാനുള്ള ആ അസ്ത്രം എടുത്ത് തരണമെന്നും അതിൽ തന്റെ കൈവശമുള്ള രക്ഷ കൂടി കെട്ടി പൂജിച്ച് വച്ചില്ലെങ്കിൽ ശക്തി ക്ഷയിച്ച അത് വിഫലമാകുമെന്നും അതിനു പകരമൊന്ന് മറ്റൊരിടത്ത് ഉത്ഭവിയ്ക്കുമെന്നും അറിയിച്ചു. മണ്ഡോദരി വിസമ്മതിച്ചപ്പോൾ ഇപ്പോൾ ഗ്രഹങ്ങളും, സമയവും ലങ്കയ്ക്ക് എതിർദിശയിലാണെന്നും അതിനാലാണ് ലങ്കേശനു പുത്രന്മാരും ബന്ധുക്കളും നഷ്ടമായതെന്നും, തന്റെ പരമഭക്തന്റെ ഈ അവസ്ഥയിൽ ഭഗവാൻ ശ്രീശങ്കരൻ ആകുലനായതിനാൽ തന്നെ അയച്ചതാണെന്നും കൂടി പറഞ്ഞ് നോക്കിയെങ്കിലും ആ അസ്ത്രം കൈമാറാൻ മണ്ഡോദരി തയ്യാറായില്ല.
സമയം നഷ്ടമാകുന്നതിൽ പരിഭ്രാന്തനായ സന്യാസി തന്റെ യഥാർത്ഥരൂപം കൈക്കൊണ്ടു, ഹനുമാനെ കണ്ട് മണ്ഡോദരി നടുങ്ങി, അവൾ അടച്ചിട്ട വാതിലിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും ഹനുമാന്റെ വേഗതയ്ക്ക് മുന്നിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല. മുടിയ്ക്ക് കുത്തിപ്പിടിച്ച് ഇരു കവിളുകളിലും മർദ്ദിച്ച് അസ്ത്രം കാട്ടിത്തരാൻ അവനാവശ്യപ്പെട്ടു. അതിരിയ്ക്കുന്ന സ്ഥലം തനിയ്ക്കറിയില്ല, ഉപദ്രവിയ്ക്കരുതെന്നവൾ നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഹനുമാൻ വിഭീഷ്ണൻ പറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞു.
അവന്റെ കരുത്തിനു മുന്നിൽ ആ വയോവൃദ്ധ നിമിഷങ്ങൾക്കുള്ളിൽ വിവസ്ത്രയാക്കപ്പെട്ടു. ലങ്കയിലെ കൊട്ടാരത്തിൽ, സ്വന്തം അന്തപ്പുരത്തിൽ വച്ച് ത്രിലോകങ്ങൾക്കും മഹാരാജ്ഞിയായവൾ ആ വാനരനാൽ പിച്ചിചീന്തപ്പെട്ടു. അതിക്രൂരമായ ബലാത്സംഗത്തിനു ശേഷം ഭർത്താവ് തന്നെ ഇനി കാണേണ്ട, അതിനാൽ ജീവിച്ചിരിയ്ക്കേണ്ടതില്ല, ഇവനാൽ വധിയ്ക്കപ്പെടട്ടേ എന്ന് അവൾ തീരുമാനിച്ചുറച്ചു. കഴുത്തു ഞെരിച്ചും, വദനനാസികകൾ പൊത്തിപ്പിടുച്ചും ശ്വാസം മുട്ടിച്ച് മരണത്തിന്റെ വക്കോളമെത്തിച്ച അക്രമിയോട് തന്നെ വധിച്ചാൽ പോലും അത് കാട്ടിത്തരികയില്ലെന്ന് തീർത്ത് പറഞ്ഞു.
ശരീരത്തിൽ മുഴുവൻ ക്രൂരമായ ആക്രമണത്തിന്റെ രക്തം പൊടിയുന്ന മുറിവുകളുമായി പൂർണ്ണ നഗ്നയായ അവളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് ഹനുമാൻ പറഞ്ഞു
"നിന്നെ ഈ നിലയിൽ എടുത്ത് കൊണ്ടുപോയി യുദ്ധക്കളത്തിൽ അത്രയും സേനയുടെ മുന്നിൽ, നിന്റെ ഭർത്താവിനു മുന്നിൽ ഞാൻ നിർത്തും, പിന്നെ ഞങ്ങൾക്കയാളെ വധിയ്ക്കേണ്ടി വരില്ല, അഭിമാനിയായ അയാൾ ആത്മഹത്യ ചെയ്തു കൊള്ളും, പിന്നെ ഇപ്പോൾ അതെനിയ്ക്കറിയാം, നീ അറിയാതെ തന്നെ അത് എനിയ്ക്ക് കാട്ടിത്തന്നിരുന്നു, ഇതാ അവിടെ..."
ഹനുമാന്റെ ആ തന്ത്രത്തിൽ മണ്ഡോദരി വീണു, ഭീകരമായ മാനഭംഗത്താൽ പരിക്ഷീണിതയായ അവളുടെ മനസ്സിന്റെ ദൃഢതയും സംയമനവും കൈമോശം വന്നു കഴിഞ്ഞിരുന്നു. അവളുടെ കണ്ണുകൾ അറിയാതെ ആ മുറിയുടെ ഒരു മൂലയിലെത്തി, അതിനെ പിന്തുടർന്ന് ഹനുമാന്റെ കണ്ണുകളും. അവിടെ അവൻ മനോഹരമായി അലങ്കരിച്ച ആ ശിവന്റെ ചിത്രം കണ്ടു, താൻ തേടുന്നത് അതിന്റെ പിന്നിലാണെന്ന് അവനാരും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല. മണ്ഡോദരിയെ പ്രജ്ഞ നശിയ്ക്കുന്ന രീതിയിൽ മർദ്ദിച്ച് കിടക്കയിൽ തള്ളി, അവനാ ചിത്രം ഇളക്കി മാറ്റി, അതിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന ആ ദിവ്യാസ്ത്രം കൈക്കലാക്കി, രാമന്റെ സമീപത്തേയ്ക്ക് പാഞ്ഞ് പോയി.
ഹനുമാൻ കൊണ്ടുവന്ന ആ അസ്ത്രം ഒന്ന് തൊടാൻ പോലും വിഭീഷ്ണനു ധൈര്യം ഉണ്ടായില്ലെങ്കിലും അത് തന്നെയാണെന്ന് അവൻ ഉറപ്പ് പറഞ്ഞു. രാമൻ ആ അസ്ത്രവുമായി എല്ലാവരേയും പിന്തള്ളി രാവണനു മുന്നിലെത്തി യുദ്ധം ആരംഭിച്ചു. പരസ്പരം നിരവധി അസ്ത്രങ്ങൾ പ്രയോഗിച്ച് തളർന്ന ലങ്കേശൻ മുന്നോട്ടാഞ്ഞ് നിന്ന് രാമനു അരയ്ക്ക് മുകളിൽ പൂർണ്ണമായി കാണാവുന്ന നിലയിലെത്തിയപ്പോൾ ഇതാണവസരം എന്ന് രാമൻ തിരിച്ചറിഞ്ഞു ആ ദിവ്യാസ്ത്രം വില്ലിലെ ഞാൺ ചെവിയ്ക്ക് വളരെ പുറകിലോട്ട് വലിച്ച് ലങ്കേശന്റെ നാഭിയിലേയ്ക്ക് സർവ്വശക്തിയുമെടുത്ത് പ്രയോഗിച്ചു. ആ അസ്ത്രം പടച്ചട്ടകളുടെ സന്ധിബന്ധം തകർത്ത് കയറി, പൊക്കിൾക്കൊടിയിലെ മർമ്മം പിളർന്ന് ലങ്കേശനെ വീഴ്ത്തി. വാനരസേന വിജയാരവം മുഴക്കി, രാക്ഷസസേന ലങ്കയിലെ കോട്ടയിലേയ്ക്ക് ഭയന്നോടി. നിസംഗനായി ലങ്കേശന്റെ തേരിനടുത്ത് നിന്നു കൊണ്ട് രാമൻ ലക്ഷമണനോട് പറഞ്ഞു
"അനുജാ.. ഈ തേർത്തട്ടിൽ വീണുകിടക്കുന്നത് ഈ ലോകത്ത് ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ രാജ്യതന്ത്രജ്ഞൻ ആണ്. അദ്ദേഹത്തിൽ നിന്നും അതിന്റെ മർമ്മപ്രധാനമായ ഭാഗങ്ങൾ നീ ഗ്രഹിച്ചാലും, സത്യപ്രതിജ്ഞയാൽ ബന്ധിതനായ, രാജ്യഭാരം ഉപേക്ഷിച്ച ഞാൻ അത് ഇപ്പോൾ ഗ്രഹിയ്ക്കുക എന്നത് പ്രതിജ്ഞാലംഘനമാകും. അതിനാൽ സമയം കളയാതെ ശീഘ്രം ലങ്കേശനടുത്തെത്തി ആ ജ്ഞാനം നേടിയാലും"
തേർത്തട്ടിൽ എത്തിയ ലക്ഷ്മണനോട് ലങ്കേശൻ പറഞ്ഞു
"അല്ലയോ രാജകുമാരാ.. എന്നെ ഈ തേർത്തട്ടിൽ നിന്നും താഴെയിറങ്ങാൻ സഹായിച്ചാലും, എനിയ്ക്ക് എന്റെ മണ്ണിൽ കിടന്നു വേണം അന്ത്യശ്വാസം വലിയ്ക്കാൻ, ലങ്ക്യ്ക്കായി ലോകത്തിലെ നല്ലതെല്ലാം സംഭരിച്ച് നൽകിയ രാവണന് അതിനെങ്കിലും അർഹ്ഹതയുണ്ടാകുമല്ലോ, അല്ലേ?"
ലക്ഷ്മണന്റെ സഹായത്തോടെ ലങ്കേശൻ നിലത്തിറങ്ങി; പിന്നെ ലങ്കയുടെ മണ്ണിൽ കിടന്ന് ആദ്യമാ മണ്ണിനെ ചുംബിച്ചു, പിന്നീട് മർമ്മം പിളർന്ന വേദനയിലും ലങ്കേശന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചെറുചിരി പരന്നു, അദ്ദേഹം വേദന കടിച്ചമർത്തി, കഴിയുന്നത്ര ശബ്ദത്തിൽ ലക്ഷ്മണനു രാജ്യതന്ത്രത്തിന്റെ മർമ്മം ഉപദേശിച്ചു, ഇനി തന്നിൽ നിന്നും വാക്കുകൾ അടരില്ല എന്ന് ബോധ്യമായതോടെ, അവസാന ശക്തിയും സംഭരിച്ച് ഇത്രയും കൂടി പറഞ്ഞ് തീർത്തു
"ലക്ഷ്മണാ, ഇപ്പോൾ ഞാൻ നിനക്ക് ഗുരു, എന്റെ അവസാന ആഗ്രഹം ഒരു ഗുരുദക്ഷിണയായി ഞാൻ ആവശ്യപ്പെടുന്നു, സാധാരണ യുദ്ധത്തിൽ ജയിച്ചത് പോലെ വാനരസൈന്യം ലങ്കയിൽ കടന്ന് നരനായാട്ടോ, മാനഭംഗങ്ങളോ, കൊള്ളയോ നടത്തരുത്, സ്വന്തം ജനതയെ പോലെ അവശേഷിയ്ക്കുന്ന ലങ്കാനിവാസികളെ കാണണം, വിഭീഷ്ണന്റെ കീഴിൽ സ്വതന്ത്രരാജ്യമായി ലങ്കാനിവാസികൾ.. എന്റെ ജനങ്ങൾ... ഇപ്പോഴത്തെ പോലെ തന്നെ സമ്പന്നരായും, സമാധാനത്തോടേയും, സന്തോഷത്തോടേയും, തുടർന്നും ജീവിയ്ക്കണം, രാമാ ... അതിന് വിജയിയായ അങ്ങും തുണയാവണം..."
ലങ്കേശന്റെ വാക്കുകൾ ശ്രവിച്ചെങ്കിലും ദുഃഖിതനായി തീർന്ന രാമനിൽ നിന്നും ശബ്ദം പുറത്തേയ്ക്ക് വന്നില്ല, വാഗ്ദാനം ഒരു തലകുലുക്കലിലൊതുങ്ങി, പിന്നീട് നിലത്തു മുട്ടുകുത്തി ഇരിയ്ക്കുന്ന ലക്ഷ്മണനോട് ചോദിച്ചു
"ലക്ഷ്മണാ.. നമ്മിലും ശക്തർക്കെതിരെയുള്ള യുദ്ധത്തിന്റെ മഹാസമുദ്രം നമ്മൾ നീന്തിക്കടന്നിരിയ്ക്കുന്നു, ഈ വിജയത്തിന് കാരണമെന്തെന്ന് അറിയുമോ?"
" ജേഷ്ഠാ, അങ്ങയുടെ ക്ഷാത്രതേജസൊന്നു മാത്രമാണതിനു കാരണം"
ചുണ്ടിൽവന്ന ചെറു പുഞ്ചിരിയൊതുക്കി രാമൻ തുടർന്നു
"അല്ലേയല്ല, നമ്മൾ സഹോദരന്മാരുടെ ഇഴപിരിയാത്ത ഐക്യം ആണതിനു കാരണം; ഇവിടെ നാലു ജോടി സഹോദരന്മാർ ഉണ്ടായിരുന്നു. രണ്ട് പിതാക്കന്മാർക്ക് ഒരേ മാതാവിൽ ജനിച്ച ബാലിയും സുഗ്രീവനും, രണ്ട് മാതാക്കളിൽ ഒരേ പിതാവിനു ജനിച്ച മേഘനാദനും ഹനുമാനും, ഒരേ പിതാവിനും മാതാവിനും പിറന്ന രാവണനും വിഭീഷ്ണനും; ആ സഹോദരന്മാർ പരസ്പരം പോരാടി, കൂട്ടത്തിൽ കരുത്തൻ വീരസ്വർഗ്ഗം പ്രാപിച്ചു, ദുർബ്ബലൻ നമുക്ക് ദാസനായി. നമ്മൾ ഒരേ മനസ്സായി ഐക്യത്തോടെ നിന്നു പൊരുതി വിജയിച്ച്, അവർക്കെല്ലാം സ്വാമിമാരായി; ഭിന്നിച്ച് നിൽക്കുന്നവർ വിജയിച്ചാൽ പോലും പരാജിതർ തന്നെ, അതാണ് പരമമായ സത്യം!"
രാമൻ തിരിഞ്ഞ് നിന്ന് ആംഗ്യത്താൽ ക്ഷണിച്ചപ്പോൾ, അപ്പോഴും ദൂരെ തന്നെ ഭയന്ന് നിന്ന സുഗ്രീവ, വിഭീഷ്ണാദികൾ ലങ്കേശനു ചുറ്റും വന്നു നിരന്നു.
ഇന്ദ്രനും ചന്ദ്രനും മുന്നിൽ കുനിയാത്ത ലങ്കേശന്റെ ശിരസ്സ് മെല്ലെ കുനിഞ്ഞ് ജന്മഭൂമിയിൽ സ്പർശ്ശിച്ചു, ഒരിയ്ക്കൽ കൂടി അതുയർന്നു, രാമനു പിന്നിൽ നിന്ന വിഭീഷണന്റെ മുഖത്തേയ്ക്ക് ആ കണ്ണുകൾ പതിഞ്ഞപ്പോൾ അതിലൊരു വാത്സല്യം അപ്പോഴും തുളുമ്പി നിന്നു, പിന്നീടാ ശിരസ്സ് മാതൃഭൂമിയുടെ മടിത്തട്ടിലേയ്ക്ക് പതിച്ചു, ത്രിലോകങ്ങൾക്ക് നാഥനായി വാണ ലങ്കേശന്റെ അവസാനശ്വാസവും നിലച്ചു.
"ലക്ഷ്മണാ, ഇപ്പോൾ ഞാൻ നിനക്ക് ഗുരു, എന്റെ അവസാന ആഗ്രഹം ഒരു ഗുരുദക്ഷിണയായി ഞാൻ ആവശ്യപ്പെടുന്നു, സാധാരണ യുദ്ധത്തിൽ ജയിച്ചത് പോലെ വാനരസൈന്യം ലങ്കയിൽ കടന്ന് നരനായാട്ടോ, മാനഭംഗങ്ങളോ, കൊള്ളയോ നടത്തരുത്, സ്വന്തം ജനതയെ പോലെ അവശേഷിയ്ക്കുന്ന ലങ്കാനിവാസികളെ കാണണം, വിഭീഷ്ണന്റെ കീഴിൽ സ്വതന്ത്രരാജ്യമായി ലങ്കാനിവാസികൾ.. എന്റെ ജനങ്ങൾ... ഇപ്പോഴത്തെ പോലെ തന്നെ സമ്പന്നരായും, സമാധാനത്തോടേയും, സന്തോഷത്തോടേയും, തുടർന്നും ജീവിയ്ക്കണം, രാമാ ... അതിന് വിജയിയായ അങ്ങും തുണയാവണം..."
ലങ്കേശന്റെ വാക്കുകൾ ശ്രവിച്ചെങ്കിലും ദുഃഖിതനായി തീർന്ന രാമനിൽ നിന്നും ശബ്ദം പുറത്തേയ്ക്ക് വന്നില്ല, വാഗ്ദാനം ഒരു തലകുലുക്കലിലൊതുങ്ങി, പിന്നീട് നിലത്തു മുട്ടുകുത്തി ഇരിയ്ക്കുന്ന ലക്ഷ്മണനോട് ചോദിച്ചു
"ലക്ഷ്മണാ.. നമ്മിലും ശക്തർക്കെതിരെയുള്ള യുദ്ധത്തിന്റെ മഹാസമുദ്രം നമ്മൾ നീന്തിക്കടന്നിരിയ്ക്കുന്നു, ഈ വിജയത്തിന് കാരണമെന്തെന്ന് അറിയുമോ?"
" ജേഷ്ഠാ, അങ്ങയുടെ ക്ഷാത്രതേജസൊന്നു മാത്രമാണതിനു കാരണം"
ചുണ്ടിൽവന്ന ചെറു പുഞ്ചിരിയൊതുക്കി രാമൻ തുടർന്നു
"അല്ലേയല്ല, നമ്മൾ സഹോദരന്മാരുടെ ഇഴപിരിയാത്ത ഐക്യം ആണതിനു കാരണം; ഇവിടെ നാലു ജോടി സഹോദരന്മാർ ഉണ്ടായിരുന്നു. രണ്ട് പിതാക്കന്മാർക്ക് ഒരേ മാതാവിൽ ജനിച്ച ബാലിയും സുഗ്രീവനും, രണ്ട് മാതാക്കളിൽ ഒരേ പിതാവിനു ജനിച്ച മേഘനാദനും ഹനുമാനും, ഒരേ പിതാവിനും മാതാവിനും പിറന്ന രാവണനും വിഭീഷ്ണനും; ആ സഹോദരന്മാർ പരസ്പരം പോരാടി, കൂട്ടത്തിൽ കരുത്തൻ വീരസ്വർഗ്ഗം പ്രാപിച്ചു, ദുർബ്ബലൻ നമുക്ക് ദാസനായി. നമ്മൾ ഒരേ മനസ്സായി ഐക്യത്തോടെ നിന്നു പൊരുതി വിജയിച്ച്, അവർക്കെല്ലാം സ്വാമിമാരായി; ഭിന്നിച്ച് നിൽക്കുന്നവർ വിജയിച്ചാൽ പോലും പരാജിതർ തന്നെ, അതാണ് പരമമായ സത്യം!"
രാമൻ തിരിഞ്ഞ് നിന്ന് ആംഗ്യത്താൽ ക്ഷണിച്ചപ്പോൾ, അപ്പോഴും ദൂരെ തന്നെ ഭയന്ന് നിന്ന സുഗ്രീവ, വിഭീഷ്ണാദികൾ ലങ്കേശനു ചുറ്റും വന്നു നിരന്നു.
ഇന്ദ്രനും ചന്ദ്രനും മുന്നിൽ കുനിയാത്ത ലങ്കേശന്റെ ശിരസ്സ് മെല്ലെ കുനിഞ്ഞ് ജന്മഭൂമിയിൽ സ്പർശ്ശിച്ചു, ഒരിയ്ക്കൽ കൂടി അതുയർന്നു, രാമനു പിന്നിൽ നിന്ന വിഭീഷണന്റെ മുഖത്തേയ്ക്ക് ആ കണ്ണുകൾ പതിഞ്ഞപ്പോൾ അതിലൊരു വാത്സല്യം അപ്പോഴും തുളുമ്പി നിന്നു, പിന്നീടാ ശിരസ്സ് മാതൃഭൂമിയുടെ മടിത്തട്ടിലേയ്ക്ക് പതിച്ചു, ത്രിലോകങ്ങൾക്ക് നാഥനായി വാണ ലങ്കേശന്റെ അവസാനശ്വാസവും നിലച്ചു.


No comments:
Post a Comment