Showing posts with label രസിക്കാത്ത സത്യങ്ങൾ. Show all posts
Showing posts with label രസിക്കാത്ത സത്യങ്ങൾ. Show all posts

Wednesday, November 18, 2020

ഓണവും ദീപാവലിയും മഹാബലിക്കായൊരു വടംവലിയും

അപരവിഷുവം നർമ്മദാവാലിയിലെ ദണ്ഡിബസാറിൽ (മഹാബലി യാഗം നടത്തുകയും വാമനമൂർത്തി എത്തിച്ചേർന്ന് വരം നേടുകയും ചെയ്തസ്ഥലം) ആഗസ്റ്റ് 8 നാണെന്ന് ചാർട്ടിൽ കാണാം. 

എന്നാൽ ഭാഗവതപുരാണപ്രകാരം കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തെ ആദ്യദിനം അതായത് പ്രഥമയിലാണു മഹാബലിയെ പാതാളത്തിലേയ്ക്ക് അയക്കുന്നത്. അതും മഹാബലി ഏതെങ്കിലും ലോകത്തെ കീഴടക്കി ദുർഭരണം ചെയ്തതിനാലല്ല, അദ്ദേഹത്തിൻ്റെ ഗുണങ്ങൾ കേട്ടറിഞ്ഞ മൂന്നുലോകത്തേയും പ്രജകൾ അദ്ദേഹമാണു നമ്മുടെ ഭരണാധികാരിയെന്ന് മനസ്സാലുറപ്പിച്ചപ്പോൾ സ്ഥാനം നഷ്ടപ്പെട്ട മോശം ഭരണാധികാരിയായ ഇന്ദ്രൻ്റെ പരാതിയിലാണാ നടപടിയുണ്ടായത്.
സാക്ഷാൽ മഹാവിഷ്ണുവിനു പോലും അതിൽ മനസ്താപം ഉണ്ടായതിനാൽ എന്തുവരം വേണമെന്ന് ചോദിച്ചപ്പോൾ തൻ്റെ പ്രജകളുടെ സുഖക്ഷേമങ്ങൾ നിലനിരത്തണമെന്നും അത് വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം തരണമെന്നും ആവശ്യപ്പെട്ടു. മഹാബലിയുടെ മനസ്സ് വിഷമിക്കേണ്ട എന്നു കരുതി മഹാവിഷ്ണു അദ്ദേഹത്തിനു വിളവെടുപ്പുകാലത്ത് ഒരു ദിവസം നൽകി, അപ്പോൾ ജനങ്ങൾ കയ്യിൽ കാശുള്ളതിനാൽ സന്തുഷ്ടരായിരിക്കുമല്ലോ! ഒപ്പം വിളക്കുകൾ തെളിച്ച് അദ്ദേഹത്തെ വരവേൽക്കുമെന്നും പറഞ്ഞു, അതാണ് ദീപാവലിയുടെ രണ്ടാം നാൾ, കാർത്തികമാസത്തെ പ്രഥമയിൽ ബലിപ്രതിപ്രദ ആഘോഷിക്കുന്നത്.

എന്നാൽ സ്വയം കുറ്റബോധം തോന്നിയ മഹാവിഷ്ണു ഈ ഇന്ദ്രനായ "പുരന്ദരനു"ശേഷം മഹാബലിയാവും പുതിയ ദേവേന്ദ്രൻ എന്നും വരം കൊടുത്തു.

ത്രേതായുഗത്തിലെ രാമനും, ദ്വാപരയുഗത്തിലെ കൃഷ്നനും മുമ്പുള്ള അവതാരമാണ് വാമനമൂർത്തി, അതിനാൽ ബലിപ്രദിപദയാണ് ആദ്യം ദീപാവലിയായി ആഘോഷിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം, സനാതനധർമ്മത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന്, പിന്നീട് രാവണവധവും, നരകാസുരവധവുമൊക്കെയായി ബന്ധപ്പെടുത്തിയത് മാറ്റിയെഴുതി, ഒരസുരനിൽ നിന്നും രക്ഷിച്ചെടുത്തു ഹിന്ദുമതവിശ്വാസികൾ.

അങ്ങനെ നോക്കുമ്പോൾ മഹബലി തിരിച്ചുവരുന്ന ആ നാൾ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തെ ആദ്യദിനമാവണം. അദ്ദേഹം പാതാളമായ കേരളത്തിൽ രാജാവായി ഭരിക്കവേ എല്ലാ വർഷവും ഇവിടെനിന്നും പുറപ്പെട്ട് നർമ്മദയിൽ പോയി തിരിച്ചു വന്നിരിക്കാം. നമ്മൾ എന്തായാലും അപരവിഷുവം തിരുവോണമായി ആഘോഷിക്കുന്നതിനൊരു കാരണമേ ഞാൻ ഇതുവരെ നടത്തിയ ഗവേഷണങ്ങളിൽ കണ്ടുള്ളൂ. അത് നർമ്മദതീരത്തുനിന്നും സഹ്യൻ കടന്ന് കേരളത്തിലെത്തിയ മഹാബലി അടുത്തവർഷം അപരവിഷുവത്തിൽ ഇവിടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. അങ്ങനെ നമുക്കും മാനുഷരെല്ലാരും ഒന്നുപോലായ ഒരു ഭരണം ലഭിച്ചു. ആ ഓർമ്മകളിൽ നമ്മൾ അദ്ദേഹത്തിൻ്റെ ഓർമ്മയിൽ നന്ദിസൂചകമായി തിരുവോണം ആഘോഷിക്കുന്നു.

Tuesday, November 17, 2020

മഹാബലി

മഹാബലി ചക്രവർത്തി...
ക്ലബ്ബുകാർക്ക് ഓണാഘോഷമില്ലാത്ത കൊറോണക്കാലത്ത് ഇതാരപ്പാ? എന്നാലോചിച്ച് ഞാൻ തലപുകക്കവേ..

പുക കണ്ണിലടിച്ച തിരുമേനി ഒരു ശകാരം

"ഹേയ്യ് പരമമ്ലേച്ഛാ.. .. ഞാൻ ഇങ്ങനെയാണെടാ.. കുടവയറൻ പാവയെ പ്രതീക്ഷിച്ച് നോക്കിയിരുന്നോ നീ"

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല, ഒന്നുമില്ലേലും തിരുവോണമല്ലേ..

"പ്രജതൻ ദർശ്ശനം സൗഖ്യം
സ്പർശ്ശനം ഇനി വരവിലാകാം"

അദ്ദേഹം നടന്നകന്നു..

ഞാൻ വീണ്ടും ചിന്തയിലായി..

എന്താണാവോ മഹാബലിക്കൊരു നാണ്വാർ ഭാഷ? പയ്യൻസ്സ്.. ആ കുരുപ്പ് പാതാളത്തിലേയ്ക്കാണോ പോയത്? ഇനി പാതാള കഥകളുമായി വരുമായിരിക്കും

സ്വാമി കേശവാനന്ദഭാരതിയെ സ്മരിക്കുമ്പോൾ..

ജഗദ്ഗുരു ശങ്കരാചാര്യരുടെ പ്രഥമശിഷ്യൻ തോടകാചാര്യൻ സ്ഥാപിച്ച "ജഗദ്ഗുരു ശങ്കരാചാര്യ സംസ്ഥാൻ" മഠാധിപതി എന്നതിനപ്പുറം ഇന്ത്യൻ ഭരണഘടനാമൂല്യങ്ങൾ അങ്ങനെതന്നെ ഇപ്പോഴും നിലനിൽക്കുന്നതിനു കാരണക്കാരനായ വ്യക്തി എന്ന നിലയിലൊക്കെ ടിവിയിൽ വാർത്തയും വിശേഷണങ്ങളും കണ്ടു. പതിവുപോലെ മലയാളമാധ്യമങ്ങൾ നുണപ്രചരണത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത് കണ്ടാണിതെഴുതുന്നത്.

കേരളത്തിലെ ഭൂപരിഷ്ക്കരണനിയമം 1963 (ആക്ട് 1/1964) ലാണ് കൊണ്ടുവരുന്നത്, അതിലൂടെ കേരളത്തിലെ ഭൂരിപക്ഷസമുദായത്തിലെ ജന്മിമാർ പാപ്പരാക്കപ്പെട്ടു, വ്യക്തികളുടെ കൈവശമുള്ള സ്ഥാവരവസ്തുക്കൾ ആദ്യം പിടിച്ചെടുത്ത് ആദ്യം വീതിക്കപ്പെട്ടു, പിന്നീട് മറ്റൊരു സമുദായത്തിൻ്റെ കുത്തകയാക്കപ്പെട്ടു, രാജഭരണക്കാലത്തെ ദാനങ്ങളോ, അല്ലാതെ വിലയ്ക്ക് വാങ്ങിയതോ ആയ എല്ലാ പുരയിടങ്ങളുടെ നിലങ്ങളും ഭൂരിപക്ഷത്തിനു നഷ്ടമായപ്പോൾ, ഒരു ന്യൂനപക്ഷസമുദായത്തിനു അവയെത്ര വേണമെങ്കിലും സ്വന്തമാക്കാനും, സർക്കാർ അധീനതയിലുള്ള വനം വ്യാപകമായി കയ്യേറി പതിച്ചെടുക്കാനും വഴിയൊരുക്കി.

അടുത്ത ശ്രമം ഭൂരിപക്ഷസമുദായത്തിൻ്റെ ആരാധനാലയങ്ങളുടെ അതായത്, മഠങ്ങൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ, ധർമ്മസ്ഥാപനങ്ങൾ എന്നിവയുടെ ഭൂമി പിടിച്ചെടുത്ത് അവയെ നശിപ്പിക്കുക എന്നതായിരുന്നു. 1969 ൽ (ആക്ട് 35/1969) ഇതിനായി ഇ.എം.എസ്സ്. നിയമനിർമ്മാണം നടത്തി, രണ്ടാം ഭൂപരിഷ്ക്കരണ നിയമം!

അതിനെയാണ് സ്വാമി കേശവാനന്ദ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. അദ്ദേഹത്തിൻ്റെ മഠത്തിൻ്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് കാരുണ്ടപ്രവർത്തനങ്ങൾക്ക് പോലും എടനീർമഠം പ്രയാസപ്പെട്ടപ്പോൾ അളമുട്ടിയാൽ ചേരയും കടിക്കുമെന്ന തത്വം ഇ.എം.എസ്സ് നെ ബോധ്യപ്പെടുത്തുകയല്ലാതെ സ്വാമിയുടെ മുന്നിൽ മറ്റുവഴികൾ ഉണ്ടായിരുന്നില്ല. രാജഭരണം മാറി ജനകീയഭരണം വന്നപ്പോൾ ഉണ്ടാക്കിയ എല്ലാം കരാറുകൾക്കും വിരുദ്ധമായ ഈ നിയമത്തിൻ്റെ സാധുത നിശ്ചയിക്കാൻ അക്കാലത്ത് അപൂർവ്വമായ 13 ജഡ്ജിമാരുടെ പാനൽ കേസ്സ് കേട്ടു. 1972 ഒക്ടോബർ- മാർച്ച് 73 വരെ 68 ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ 1973 മാർച്ച് 23 നു ഒടുവിൽ 7-6 എന്ന ടെന്നീസ് സ്ക്കോറിൽ വാശിയേറിയ പോരാട്ടത്തിൽ ഇ.എം.എസ്സ് ന്റെ ഉദ്ദേശം തോറ്റു, സ്വാമി പരോക്ഷമായി വിജയിച്ചു. ഏറ്റവും രസകരമായ സംഗതി ഈ 13 ജഡ്ജിമാരിൽ എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തില്‍ ഇരുപക്ഷത്തിനും അനുകൂലമായ വരികൾ എഴുതിയിട്ടുണ്ടായിരുന്നു. അതിനാൽ ഇരുകൂട്ടർക്കുമപ്പുറം ആ ഭൂരിപക്ഷവിധി ഭരണഘടനയെ സംരക്ഷിച്ചു.

ഇന്നലത്തെ വാർത്തകൾ കണ്ടാൽ സ്വാമികൾ ഇ.എം.എസ്സിനു വേണ്ടിയാണ് പോരാടിയതെന്നു തോന്നും. ഒരു കണക്കിനു നോക്കിയാൽ 1973 ൽ വന്ന ആ വിധിയാണ് അടിയന്തിരാവസ്ഥയ്ക്ക് കാരണമായത്. "ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് മാറ്റം വരുത്തുവാൻ പാർലമെൻ്റിനു കഴിയില്ല" ഏതു നിയമനിർമ്മാണത്തിലൂടെയായാലും എന്നത് ഇന്ദിരാഗാന്ധിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

ന്യൂനപക്ഷപ്രീണനങ്ങളിലൂടെ ഭൂരിപക്ഷം തിരിഞ്ഞു തുടങ്ങിയപ്പോൾ സ്വന്തം കാലിൻ്റടിയിലെ മണ്ണ് നിലനിർത്താൻ അവർ അടിയന്തിരാവസ്ഥ കൊണ്ടുവന്നു. പിന്നീട് ഈ സുപ്രീം കോടതിവിധിയെ അടിയന്തിരാവസ്ഥയുടെ മറവിൽ അട്ടിമറിച്ചുകൊണ്ട് ഭരണഘടയുടെ അടിസ്ഥാനതത്വം അട്ടിമറിച്ച് 1976 നവംബർ 2-ന് 'ദി കോൺസ്റ്റിറ്റ്യൂഷൻ (42 അമെൻഡ്മെന്റ്) ആക്റ്റ് 1976 " പാസാക്കി ഭാരതത്തെ "സോവെർജിൻ ഡെമോക്രാറ്റിക്ക് റിപ്പ്ബ്ളിക്ക്" എന്ന 1950 ജനുവരി 26 ലെ പ്രീയാമ്പിൾ "സോവെർജിൻ സോഷ്യലിസ്റ്റ് സെക്ക്യുലർ ഡെമോക്രാറ്റിക്ക് റിപ്പ്ബ്ളിക്ക്" എന്നാക്കിമാറ്റി. അതായത് ഈ മതേതരത്വം എന്ന അശ്ലീലം കടന്നുവന്നത് സ്വാമി നേടിയ വിധിയെ അട്ടിമറിച്ചുകൊണ്ട് സ്വാതന്ത്യം കിട്ടി 30 വർഷം കഴിഞ്ഞാണ്.

ഇന്നലെ കണ്ടവാർത്തക്ളിൽ ഏറേയും കേശവാനന്ദസ്വാമി അങ്ങനെയൊരു വിധി കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എല്ലാം മാറ്റിമറിച്ചേനേ എന്നാണ്, ഇന്ദിരാഗാന്ധിക്ക് മാറ്റിമറിക്കാൻ കഴിഞ്ഞു എന്നത് ഒരു സത്യമായി നിലനിൽക്കേ ഇത്തരം വാദങ്ങൾക്ക് എന്താണു പ്രസക്തി?

തൻ്റെ 19 ആം വയസ്സിൽ മഠാധിപതിയായ കേശവാനന്ദഭാരതി 29 ആം വയസ്സിൽ ആ കേസ്സിൽ എന്തിനൊക്കെ വേണ്ടിയാണ് സുപ്രീംകോടതിയിൽ പോയതെന്നുകൂടി പറഞ്ഞാലേ മലയാളത്തിലെ മതേതരമാധ്യമങ്ങളുടെ സ്ഥാപിതതാൽപ്പര്യഗൂഢാലോചന വ്യക്തമാകൂ.

1. ഭരണഘടനയുടെ ആർട്ടിക്കിൾ 25 - മതത്തിൽ വിശ്വസിക്കുവാനും പ്രചാരണം നടത്തുവാനുമുള്ള അവകാശം, നിലനിർത്തിക്കിട്ടുന്നതിനായി.

2. ആർട്ടിക്കിൾ 26 - മതപരമായ കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അവകാശം - പുനസ്ഥാപിക്കുവാൻ.

3. ആർട്ടിക്കിൽ 14 - സമത്വത്തിനുള്ള അവകാശം സംരക്ഷിക്കുവാൻ.

4. ആർട്ടിക്കിൽ 19(1) - ധർമ്മസ്ഥാപനങ്ങൾക്ക് വസ്തുക്കൾ സമ്പാദിക്കുവാനുള്ള അവകാശം സംരക്ഷിക്കുവാൻ.

5. ആർട്ടിക്കിൾ 31 - ധർമ്മസ്ഥാപനങ്ങളുടെ സ്വത്തുവകകളുടെ നിർബ്ബന്ധിതമായ ഏറ്റെടുക്കലിൽ നിന്നുള്ള സംരക്ഷണം.

ഇപ്പോൾ ശബരിമല എയർപ്പോർട്ടിനു കെ.പി. യോഹന്നാൻ്റെ കയ്യിലുള്ള വനംവകുപ്പിൻ്റെ സ്ഥലം വിലകൊടുത്തെടുക്കാൻ നടക്കുന്നവരുടെ മുന്നിൽ സ്വാമി കേശവാനന്ദഭാരതി ഒരോർമ്മപ്പെടുത്തലാണ്, നിങ്ങളുടെ ആദിമുഖ്യമന്ത്രിയെ വിറപ്പിച്ച ഒരോർമ്മപ്പെടുത്തൽ!

കേരളത്തിൽ ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പുതിയതായി ഉണ്ടായില്ലെങ്കിലും നിലനിന്നിരുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുവാൻ ബോൾഷെവിക്ക് മതക്കാർക്ക് കഴിയാതെപോയതിനു കാരണഭൂതനായ സ്വാമി കേശവാനന്ദഭാരതിക്ക് ആദരാഞ്ജലികൾ 🙏🙏🙏

Monday, November 16, 2020

ഹരിനാമകീർത്തനം

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഹരിനാമകീർത്തനം എഴുതിയത് അടുക്കോടും ചിട്ടയോടുമാണെന്ന് നമുക്കറിയാം, എങ്കിലും ആ അടുക്ക് ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നില്ല, ഉദാഹരണത്തിനു വിക്കിഗ്രന്ഥശാലയിൽ ക ഉണ്ട് പിന്നെ ഘ പിന്നെ ങ, അതായത് ഖ യും ഗ യും ഇല്ല. 
വിക്കി വായിക്കുന്നവർ 

"ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:"

ഈ രണ്ടുപദ്യങ്ങൾ അവിടെ കണ്ടില്ലെന്നു വരും.

കീർത്തനത്തിൻ്റെ അടുക്ക്

പ്രാരംഭപദ്യങ്ങൾ ഓം ൽ തുടങ്ങിയ ഒന്നാം പദ്യം മുതൽ 4 എണ്ണമാണ്.

പിന്നീടെ ഹരി, ശ്രീ, ഗണപതയെ നമ എന്ന ക്രമത്തിൽ തുടങ്ങുന്ന 9 പദ്യങ്ങൾ

അതുകഴിഞ്ഞാൽ അ, ആ, ഇ, ഈ, ഉ, ഊ, ഋ, ൠ, ഌ, ൡ, എ, ഏ, ഐ, ഒ, ഓ, ഔ അം, അ എന്ന സ്വരാക്ഷര ക്രമത്തിൽ തുടങ്ങുന്ന 18 പദ്യങ്ങൾ

പിന്നീട് വ്യഞ്ജനാക്ഷരങ്ങളുടെ ക്രമത്തിലാണ് ക, ഖ, ഗ, ഘ, ങ.. ച, ഛ, ജ, ഝ, ഞ.. ട, ഠ, ഡ, ഢ, ണ.. ത, ഥ, ദ ധ, ന.. പ, ഫ, ബ, ഭ, മ.. യ, ര, ല, വ, ശ, ഷ, സ, ഹ, ള, ക്ഷ എന്ന ക്രമത്തിൽ തുടങ്ങുന്ന 35 പദ്യങ്ങൾ.

സമാപനപദ്യങ്ങൾ 3 എണ്ണം അവയിലേറ്റവും അവസാനത്തേത്

"നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:"

ആകെ 4+9+18+35+3 = 69 പദ്യങ്ങൾ ഉണ്ട് എന്നാൽ പൊതുവിൽ 67 പദ്യങ്ങൾ എന്ന് നിങ്ങൾക്ക് പലയിടത്തും വായിക്കുവാനാകും, കാരണം എഴുത്തച്ഛൻ സൃഷ്ടിച്ച ലിപിയിലെ "ൠ, ൡ" എന്നിവയെ നാടുകടത്താൻ ചെയ്ത കുത്സിതശ്രമങ്ങളുടെ ഭാഗമാണത്. താഴെക്കൊടുത്തിരിക്കുന്ന പദ്യങ്ങളിൽ നിങ്ങൾക്കത് കാണുവാനാകും.

"ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:

ൡകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:"

ഇനി രസകരമായ മറ്റൊരുകാര്യം പറഞ്ഞവസാനിപ്പിക്കാം, ചട്ടക്കാരി എന്ന മലയാളസിനിമയിൽ 1974 ൽ വയലാർ രചിച്ച ഒരു ഗാനമുണ്ട്, ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിൽ കഥപറഞ്ഞ ആ സിനിമയിൽ ദ്രുദഗതിയിൽ ആലപിക്കുന്ന ഒരു ഗാനമുണ്ട്. അത് ഹരിനാമകീർത്തനത്തിൻ്റെ ഭാഗമാണെന്ന് തർക്കിക്കുന്നവരെ കണ്ടിട്ടുണ്ട്. വാസ്തവത്തിൽ എഴുത്തച്ഛൻ അവസാനിപ്പിച്ച പദ്യത്തിൽനിന്നും വയലാർ പ്രതിഭ ചിലവരികൾ കൂട്ടിച്ചേർത്തതാണവ, തികച്ചും ഹൃദ്യമായ അവയെ ദേവരാജൻ മാസ്റ്റർ ദ്രുതതാനത്തിലൂടെ മനസ്സുകളിൽ ഉറപ്പിച്ചുവെന്നേയുള്ളൂ.

"നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ
നാരായണായനമ: നാരായണായനമ:
നാരായണായനമ: നാരായണാ

പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ
പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി
കാണാന്‍ വരംതരിക നാരായണാ

ലക്ഷ്മീകടാക്ഷദലമാല്യങ്ങള്‍ വീഴുമണി
വക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍
ചൂടാന്‍ വരംതരിക നാരായണാ

കാലങ്ങള്‍തോറുമവതാരങ്ങളായ് അവനി
പാലിച്ചിടും കമല ലക്ഷ്മീപതേ
പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍
പാടാന്‍ വരംതരിക നാരായണാ"


ഒരു ചോദ്യം വിനീതമായി ഇവിടുത്തെ ഭരണത്തിൽ മാറിമാറി വരുന്ന ഇടത് വലത് സർക്കാരുകളോട്, വിദേശത്തച്ചടിച്ച മതഗ്രന്ഥവിതരണമൊന്നും വേണ്ട, മലയാളഭാഷയ്ക്ക് വട്ടെഴുത്തിൽനിന്നും ലിപി നൽകിയ ആ മഹാനായ ആചാര്യന്, അദ്ദേഹത്തിൻ്റെ സ്വന്തം മണ്ണിലൊരു പ്രതിമസ്ഥാപിക്കാൻ നിങ്ങൾ ഇനിയെങ്കിലും തയ്യാറാകുമോ? അതുവരെ നമുക്ക് മനസ്സിൽ ചൊല്ലാം....

"കാണാമറയത്തൊതുങ്ങി നിരാശ്രയം
കേണുവീണല്ലലിൽ മാഴ്കിയുഴറീടു-
മമ്മയ്ക്കു നാണം മറയ്ക്കുവാൻ വർണ്ണങ്ങ‌-
ളമ്പത്തിമൂന്നും തികച്ച ഗുരവേ നമഃ!"🙏🙏🙏

Sunday, November 15, 2020

കൃതപിറവിദർശ്ശനം

കേരളപ്പിറവി തള്ളിനു ഞാനില്ല!സർദാർ വല്ലഭായിപ്പട്ടേൽ ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചു, ഒരു രാജ്യമാക്കി, ആരും അതിനെ ഭാരതപ്പിറവിയെന്നു വിളിച്ചില്ല. റിപ്പബ്ളിക്ക് ദിനമെന്നേ വിളിച്ചുള്ളൂ!

ബിസ്മാർക്ക് ആദ്യം ആസ്ട്രിയയുമായി ചേർന്നു ഡെന്മാർക്കിനെയും, ഡെന്മാർക്കുമായി ചേർന്ന് ആസ്ട്രിയയേയും തോൽപ്പിച്ച് ജർമ്മനി ഉണ്ടാക്കി, ജർമ്മനിയുടെ ഏകീകരണം എന്നേ വിളിച്ചുള്ളൂ!

രാമായണത്തിൽ പമ്പാസരസ്സുണ്ട്, ലക്ഷ്മണനും, രാമനും ശബരിമലയിൽ വരുന്നുണ്ട്, കിഷ്ക്കിന്തയിലെ ഹനുമാനും സംഘവും പമ്പാസരസ്സ് ഒരു പരുവമാക്കുന്നുണ്ട്. ഭാർഗ്ഗവരാമൻ ശ്രീരാമനു മുമ്പുള്ള അവതാരവുമാണ്!

മഹാഭാരത്തിൽ മൂന്നിടത്ത് കേരളവും, അതിൻ്റെ രാജാവ് കേരളനുമുണ്ട്, കർണ്ണൻ്റെ ദിഗ്വിജയത്തിൽ തോൽപ്പിക്കപ്പെട്ടപ്പോഴും, സഹദേവൻ്റെ അശ്വമേധയാത്രയിൽ സന്ധിചെയ്യുമ്പോഴും, മഹാഭാരത യുദ്ധത്തിൽ പാണ്ഡവപക്ഷത്തു നിന്ന് യുദ്ധം ചെയ്യുമ്പോഴും!

പൊതുവേ എടുത്തു വിളമ്പുന്ന "ചേരളബുത്രോ" അല്ലെങ്കിൽ "കേരളപുത്ര" എന്ന സംബോധന കൃസ്തുവിനു 350 വർഷം മുമ്പ് "ദേവനാംപ്രിയ പ്രിയദർശ്ശി" യുടെ കാലത്തേതാണ്.

കേരളം 5100 വർഷങ്ങൾക്ക് മുമ്പു മുതൽ ഗ്രന്ഥങ്ങളിലും, കേരളത്തിലെ സ്ഥലങ്ങൾ അതിനും മുമ്പുമുതലും കാണാൻ കഴിയുന്നുണ്ട്. ആകെക്കൂടി 1956 നവംബറിൽ സംഭവിച്ചത് കേരളത്തിൻ്റെ പാദമായ കന്യാകുമാരി വെട്ടിമാറ്റി, അത് തമിഴ്നാടിനു നൽകി എന്നതാണ്.

1956 ൽ കേരളമുണ്ടായെന്ന് പറയുന്നത്, ശ്രീനാരായണഗുരുവിനുശേഷം ഈഴവരുണ്ടായി എന്നു വെള്ളാപ്പള്ളിപ്രഭുതികൾ പറയുന്നതുപോലെ പരിഹാസ്യമാണ്. 

സ്വന്തം പൈതൃകം തമസ്ക്കരിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു ജനത എടയ്ക്കൽ ഗുഹയിൽ 9 തൂവലും അമേരിക്കൻ ഡോളറിലെ അങ്കിൾസാമിൻ്റെ പാദത്തിലെ 9 തൂവലും തമ്മിലുള്ള തുല്യത ഒരിക്കലും തിരിച്ചറിയില്ല, ഗോൾഡൻ റേഷ്യോയും ശ്രീചക്രവും പിരമിഡ് നിർമ്മിതിയും തമ്മിലുള്ള ബന്ധം ഒരിക്കലും തിരിച്ചറിയില്ല!

നോം കൃതകേരളപ്പിറവിദിനത്തെ ദർശ്ശിക്കുന്നത് സുന്ദരികളായ നാരീമണികളെ കൂടുതൽ സുന്ദരികളാക്കുന്ന വേഷഭൂഷാദികൾ അണിയുന്ന ദിനമായി മാത്രമാണ്; അവധി ദിവസമായതിനാൽ സെറ്റുസാരിയുടുത്തു വരുന്ന നാരീമണികളുടെ ചേലുകാണാനാവാത്തതിൽ അസ്സാരം ക്ലേശമുണ്ട് ട്ടാ, മുഖത്ത് മാസ്ക്കിരുന്നാലും വിപ്ലവപക്ഷത്തുനിന്നുള്ള ആ ദർശ്ശനം മുഷിയില്ല; അതിനാൽ ആചാരങ്ങൾ മുടക്കരുത്, നമുക്ക് നാളെ കേരളപ്പിറവി ആഘോഷിക്കണം!!!

Thursday, March 29, 2018

പുംശ്ചലി

ഭരണിപ്പാട്ടിന്റെ ചരിത്രം തിരയേണ്ടത് ക്ഷേത്രത്തിൽ നിന്നു വിതരണം ചെയ്യുന്ന നോട്ടീസുകളിലെ നുണക്കഥകളിലല്ല, കണ്ണകിയെന്ന ദേവിയുടെ ഇടത്താവളമെന്ന സങ്കൽപ്പഭൂമിയിൽ, തോറ്റം കെട്ടി, തോറ്റമ്പാട്ട് പാടി, കൊന്നു തോറ്റാടി, തിരുവനന്തപുരത്ത് ദശലക്ഷങ്ങൾ പൊങ്കാലയിട്ട് ആദരിയ്ക്കുമ്പോൾ, ആത്മാവ് ശരിയ്ക്കും കുടിയിരുന്ന, അല്ലെങ്കിൽ ജീവിച്ച് മരിച്ച കൊടുങ്ങല്ലൂരിൽ പുംശ്ചലി അഥവാ വേശ്യ എന്നൊക്കെ പുലഭ്യം കൊണ്ട് എന്തിനഭിഷേകം നടത്തുന്നു?

ഇളങ്കോ അടികളുടെ ചിലപ്പതികാരവും, കേരളചരിത്രവും ചേർത്ത് വായിച്ചാൽ കൃത്യമായി മനസ്സിലാകും കാര്യങ്ങൾ!

മധുരയിലെ രാജാവ് പാണ്ഡ്യൻ കാഴ്ച്ചയിൽ ഒരുപോലെയുള്ള ഒരു ചിലമ്പിന്റെ പേരിലുണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ കണ്ണകിയുടെ ഭർത്താവ് കോവലനെ വധിയ്ക്കുകയും, അത് തെറ്റാണെന്ന് തെളിയിയ്ക്കാൻ അതിന്റെ ജോഡിയായ ചിലമ്പുടച്ച്, ബോധ്യമാക്കിയ കണ്ണകി, കണ്ണിനാൽ മധുരാ നഗരത്തെ ചുട്ടെരിച്ച്, പാണ്ഡ്യനാട് വിട്ട് ചേരനാട്ടിലെത്തി ജീവിച്ച കഥ എല്ലാവർക്കുമറിയാവുന്നതാണ്. മധുരയിൽ നിന്നുള്ള യാത്രയിൽ, കരമനയാറു കടക്കാൻ സഹായിച്ച കാരണവരോടുള്ള പ്രീതിയാൽ, അന്നിരുന്ന സ്ഥലത്തെ ശക്തിചൈതന്യം ആണ് ആറ്റുകാൽ എന്നാണു കഥകൾ! 
എ.ഡി. 100 നും 300 നും ഇടയിൽ ആണു കണ്ണകിയുടെ കഥ നടക്കുന്നത്; അത് ഹിന്ദുമതം ഏതാണ്ട് നാശോന്മുഖമായി കഴിഞ്ഞിരുന്ന കാലഘട്ടമാണ്; സനാതനധർമ്മത്തിൽ വിശ്വസിച്ചിരുന്നവരാവട്ടേ എല്ലാം ഏക ദൈവമായ ബ്രഹ്മത്തിന്റെ ഭാഗമായതിനാൽ ബുദ്ധമതത്തെ എതിർത്തതുമില്ല, അംഗീകരിച്ചതുമില്ല. അതിനാൽ തന്നെ ഭാരതത്തിൽ ബുദ്ധമതത്തിന്റെ പ്രഭാവം ശക്തമായി നിലനിന്നിരുന്ന, വ്യാപിച്ചു കൊണ്ടിരുന്ന കാലം. ക്രിസ്തുവിനു മുമ്പ് 5 ആം നൂറ്റാണ്ടിൽ ഉദയം കൊണ്ട ബുദ്ധമതം, ബി.സി. 4 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ മൗര്യസാമ്രാജ്യത്തോടെ ആണ് ശക്തി പ്രാപിച്ചത്. പിന്നീട് ഗുപ്തസാമ്രാജ്യത്തോടെ ഏറ്റവും കരുത്തർജ്ജിയ്ക്കുകയും, ഇന്നത്തെ ഏഷ്യൻ വൻകര മുഴുവൻ പരക്കുകയും ചെയ്തു. 3 ആം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ കലിംഗയുദ്ധവും, അതിനു ശേഷം അദ്ദേഹവും ബുദ്ധസന്യാസി ആയതും, മകൾ സംഗമിത്രയെ ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിയ്ക്കുവാൻ അയച്ചതുമൊക്കെ ഭാരത ചരിത്രത്തിന്റെ ഭാഗമാണ്.

നമുക്ക് കണ്ണകിയുടെ പിൽക്കാല ചരിത്രം നോക്കാം. കണ്ണകി മധുരവിട്ട ശേഷം മകൾ മണിമേഖലയെ നോക്കി വളർത്തിയത് കോവിലന്റെ മറ്റൊരു ഭാര്യ ആയ മാധവി ആണ്. കോവലന്റെ ദാരുണ അന്ത്യവും, തന്റെ ശത്രുവായി എന്നും കരുതിയിരുന്ന കണ്ണകിയുടെ അത്ഭുതപ്രഭാവവും കണ്ട് അമ്പരന്ന മാധവി, സ്വന്തം മാതാവ് അപഹരിച്ച കോവലന്റെ സ്വത്തുക്കൾ, കോവലന്റെ അച്ഛനു തിരിച്ചു നൽകി, ബുദ്ധമത സന്യാസിനി ആയിക്കഴിഞ്ഞിരുന്നു. ഒരു പ്രായശ്ചിത്തമെന്നോളം മണിമേഖലയെ സ്വന്തം മകളായി വളർത്തി, അവൾ വളർന്ന് അതി സുന്ദരിയായ യുവതിയായപ്പോൾ, കണ്ണകി നശിപ്പിച്ച രാജാവിന്റെ മകൻ ഉദയനൻ അവളുടെ പിന്നാലേ വിവാഹാഭ്യർത്ഥനയുമായി കൂടി; ശല്യം സഹിയ്ക്കാതെ വന്നപ്പോൾ "എന്റെ അമ്മ നിൻറ്റെ അച്ഛനേയും മധുരാനഗരത്തേയും കണ്ണീനാൽ ചുട്ടു, ഞാൻ കാരണം അത് ആവർത്തിയ്ക്കപ്പെടേണ്ട" എന്ന് പറഞ്ഞ് ബുദ്ധസന്യാസിനി ആയി, പിന്നീട് ഉദയനൻ ശല്യം ചെയ്തില്ല, നാടിന്റെ രാജാവിനു പോലും അന്ന് ബുദ്ധസന്യാസികളെ തൊടാൻ ഭയമായിരുന്നു എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

കൊടുങ്ങല്ലൂരെത്തിയ കണ്ണകിയും ബുദ്ധസന്യാസിനി ആയി, ജീവിച്ചു മരിച്ചു. അവരുടെ ഭൗതികശരീരം അടക്കം ചെയ്ത ആ സ്ഥലം, ശ്രീകുരുംബക്ഷേത്രംഎ.ഡി 4 ആ നൂറ്റാണ്ടോടെ കണ്ണകിയുടെ പേരിലുള്ള വനിതാബുദ്ധവിഹാരം ആയി മുസിരസ്സിന്റെ ആത്മീയ കേന്ദ്രമായി തുടർന്നു.അമ്മയുടെ പേരിലുള്ള ആ ബുദ്ധവിഹാരത്തിൽ മകളും, വളർത്തമ്മയും പിന്നീട് മഠാധിപതികളായി ജീവിച്ച് മരിച്ചു.

എ.ഡി. 9 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, സനാതനധർമ്മത്തെ മുഴുവനായി വിഴുങ്ങി, ബുദ്ധമതത്തിൽ നിന്നും ആത്മീയതയുടെ ആധിപത്യം തിരിച്ചു പിടിയ്ക്കാൻ കാലടിയിൽ ജനിച്ച ആദിശങ്കരാചാര്യർ അദ്വൈതം എന്ന മരുന്ന് കണ്ടു പിടിച്ചു; അതോടെ ഹിന്ദുമതം ഇന്നു കാണുന്ന രീതിയിൽ ഉടലെടുത്തു. അത് ബുദ്ധമതത്തെ കുറേശ്ശെയായി ആക്രമിച്ച് ദുർബ്ബലമാക്കി. അഷ്ടമാർഗ്ഗങ്ങളിലൂടെ സുഖഭോഗങ്ങൾ ഉപേക്ഷിച്ച് നിർവ്വാണം നേടുന്ന വഴിയേക്കാൾ, സുഖഭോഗങ്ങൾ ആവോളമാസ്വദിച്ച് സ്വർഗ്ഗം നേടുന്ന ആ മതം ഭരണാധികാരികൾക്കും, രാജാക്കന്മാർക്കും നന്നേ ബോധിച്ചു. അതിനാൽ അവർ പരമാവധി നവഹിന്ദുമതത്തെ അനുകൂലിച്ചും ബുദ്ധമതത്തെ എതിർത്തും നിലകൊണ്ടു; പിന്നീട് കണ്ടത് കൂട്ടക്കുരുതികൾ ആയിരുന്നു. പ്രമുഖബുദ്ധമത സന്യാസിമാർ എല്ലാം രജസദസ്സുകളിൽ നടന്ന മതസംവാദങ്ങളിൽ പരാജിതരായി ശിക്ഷയായി ശിരസ്സുകൾ നഷ്ടപ്പെട്ടു മരണമടഞ്ഞു. പലരും ഭയന്ന് മതം മാറി, മാറാത്തവരെ കൂട്ടക്കുരുതി നടത്തി. ബുദ്ധമതത്തിന്റെ പ്രഭാവം കുറഞ്ഞപ്പോൾ 9 ആം നൂറ്റാണ്ടിൽ ജൈനമതക്കാരും പിടിമുറുക്കി, അതിനാൽ ഉറുമ്പിനെ പോലും കൊല്ലരുതെന്നതിനാൽ വഴി തുടച്ച് നടന്ന ജൈനരുടെ സംരക്ഷണത്തിൽ അപ്പോഴും സ്ത്രീകൾക്ക് നേരേ അതിക്രമങ്ങൾ ഉണ്ടായില്ല, വനിതാബുദ്ധവിഹാരങ്ങൾ സുരക്ഷിതമായി നിലകൊണ്ടു.

കേരളത്തിലെ വർണ്ണവ്യവസ്ഥ സ്ഥാപിച്ചത് ജൈനരായിരുന്നു, ജൈന വിശ്വാസികളായ രാജാക്കന്മാരുടെ പ്രധാനബലം ആയിരുന്ന അങ്കചേകവന്മാരും, പടനായകന്മാരും ക്ഷത്രിയ സ്ഥാനം തന്നെ വേണം എന്ന് വാശിപിടിച്ചത് അവരെ കുഴക്കി. പിന്നീട് പലവട്ടം നടന്ന നീക്കുപോക്കുകളിൽ വൈശ്യസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും, ചേകവന്മാർ അത് നിരസിയ്ക്കുകയും, അവർ ബുദ്ധമതത്തിൽ തന്നെ നിലകൊള്ളാൻ തീരുമാനിയ്ക്കുകയും ചെയ്തു. അവരുടെ പിന്മാറ്റത്താൽ ദുർബലമായ വിലപേശലിൽ തോറ്റ പടനായകന്മാർ ശൂദ്രസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. എങ്കിലും ഇരു കൂട്ടരും ധനികരും, ഭൂവുടമകളും, പ്രബലരുമായി തുടർന്നു; അപ്പോഴേയ്ക്കും 10 ആം നൂറ്റാണ്ടിൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കാന്ദല്ലൂർ യുദ്ധം ചേര - പാണ്ഡ്യ രാജ്യങ്ങൾക്കിടയിൽ ഉണ്ടായി. അതോടെ പോരാളികളായ ഇരു സമുദായവും തങ്ങളുടെ സ്വത്തുക്കളുടെ മേൽനോട്ടം അവരുടെ ക്ഷേത്രങ്ങളിലെ അല്ലെങ്കിൽ വിഹാരങ്ങളിലെ പുരോഹിതരെ ഏൽപ്പിച്ച് യുദ്ധത്തിനായി പുറപ്പെട്ടു. മൂന്നു തലമുറ നീണ്ട യുദ്ധം കഴിഞ്ഞപ്പോഴേയ്ക്കും അവരുടെ സ്വത്തെല്ലാം പുരോഹിതരുടേതായി, അവർ ആശ്രിതരുമായി. നെയ്ക്കിണ്ടി വച്ച് ഏതെങ്കിലും ഇല്ലത്തിന്റെ സംരക്ഷണം നേടിയില്ലങ്കിൽ അഷ്ടിയ്ക്ക് വകയില്ലാത്ത അവസ്ഥ സംജാതമായിരുന്നു. ബുദ്ധമതപുരോഹിതനായ "നമ്പൂകധീരൻ" ഹിന്ദുത്വത്തിലെ നമ്പൂതിരി ആയപ്പോൾ മലയാളബ്രാഹ്മണൻ എന്ന നിലയിൽ അവഗണനയും, അഷ്ടതന്ത്രികൾക്കോ, തമിഴ് ഭട്ടതിരിയ്ക്കോ, കൊങ്ങിണി ബ്രാഹ്മണർക്കോ ലഭിച്ച ആദരവ് ലഭിയ്ക്കാതെ രണ്ടാംകിട സ്ഥാനമാണ് നൂറ്റാണ്ടുകളോളം അവർക്ക് ലഭിച്ചത് എന്നും, വടക്കൻ സമ്പ്രദായങ്ങളിൽ സോമയാഗം, അഗ്നിഹോത്രം, അതിരാത്രം എന്നിവയിൽ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല എന്നും കേരളചരിത്രം പറയുന്നു! നമ്മുടെ സ്വന്തം പൂന്താനത്തിനും, മേൽപ്പത്തൂർ ഭട്ടതിരിയ്ക്കും ലഭിച്ച സ്വീകാര്യതയിലെ വ്യത്യാസം കേരളസാഹിത്യചരിത്രത്തിൽ കാണാം!

ജൈന, ബുദ്ധ, ഹിന്ദുമതങ്ങളുടെ മിശ്രിതമായി അങ്ങനെ സമൂഹം 
മുന്നോട്ട് പോകുമ്പോഴാണ് മധുരയിൽ നിന്നും കരാളമുഖൻ, ദുർമ്മുഖൻ, അരശുരാമൻ, സാക്ഷാൽ പരശുരാമൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന ശൈവഭീകരന്റെയും സംഘത്തിന്റേയും വരവ്. അവർ ബാക്കിയുള്ള ബുദ്ധമത, ജൈനമത വിശ്വാസികളെ പരിവർത്തനം ചെയ്തു ഹിന്ദുക്കളാക്കി, വഴങ്ങാത്തവരെ പിടികൂടി മധുരയിൽ കൊണ്ടുപോയി , തൂക്കിലേറ്റി, "കഴുവേറ്റിത്തിരുവിഴ" എന്ന ഉത്സവം കൊണ്ടാടി. ബുദ്ധൻ മരിച്ച ദൈവം "മർത്ത്യൻ" ആയി, എങ്കിലും അതിനൊരു ശക്തിയുണ്ടോ എന്ന് ഭയന്ന ശൈവർ, സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുമ്പോൾ "അയ്യോ" എന്ന് വിളിയ്ക്കരുത് തുടങ്ങിയ പല നിബന്ധനകളും ഏർപ്പെടുത്തി (വിളക്കു വയ്ക്കുമ്പോൾ മരിച്ച് പോയ ദൈവത്തെ ആരും വിളിച്ചുണർത്താതിരിയ്ക്കാനുള്ള ആ വിലക്ക്, ഇന്ന് ജീവിച്ചിരിയ്ക്കുന്ന പഴയ തലമുറയ്ക്ക് അറിയാം) അപ്പോഴും ശൈവർക്കു മുന്നിൽ ആ വനിതാബുദ്ധവിഹാരം ഒരു കരടായി നിലകൊണ്ടു. അതിനും അവർ വഴി കണ്ടെത്തി, ആ വിഹാരത്തിനു മുന്നിൽ നിന്നു ഉറക്കെ പുലഭ്യം പറയുക, ആഭാസകരമായ ഗാനങ്ങൾ പാടുക! അവരുടെ ആ നിരന്തര ശല്യത്തിൽ പൊറുതിമുട്ടി, കണ്ണകിയ്ക്കും ആയിരം വർഷങ്ങൾക്ക് ശേഷം ആ മഠാധിപതിയായിരുന്ന കൊടുങ്ങല്ലൂരമ്മ ആ മഠം ഒഴിഞ്ഞ് കൊടുത്ത യാത്രയായി. 
അവിടെ ക്ഷേത്രം ഉയർന്നു, കണ്ണകി ചണ്ഡാമുണ്ഡന്മാരെ വധിയ്ക്കാനുടലെടുത്ത ചാമുണ്ഡിയുടെ അവതാരമായപ്പോഴും കൊടുങ്ങല്ലൂർ വനിതാബുദ്ധമഠാധിപതിയോടുള്ള ദേഷ്യം അവസാനിച്ചിരുന്നില്ല, പ്രതിഷ്ഠ ഉറപ്പിച്ചയാൾ "ഇരിയവിടെ പുംശ്ചലീ" അഥവാ വേശ്യേ എന്ന് പുലമ്പിയത് ഇതിനു ദൃഷ്ടാന്തമാണ്. അന്ന് ആ വനിതാ ബുദ്ധവിഹാരം അടച്ചുപൂട്ടാൻ പാടിയ അശ്ളീലഗാനങ്ങൾ ഇന്നും ആചാരമായി കഥയറിയാതെ പാടി ആടുന്നു!!!!

ഇനിയെങ്കിലും മതവിശ്വാസികൾ അറിഞ്ഞ് അവസനിപ്പിയ്ക്കേണ്ടതാണീ പഴയൊരു വിജയഗാഥ മാത്രമായ ആഭാസക്കൂത്തുകൾ.....

Saturday, April 16, 2016

അയ്യനും അയ്യപ്പനും

ഇസ്ലാം മതം ഉണ്ടായത് എ .ഡി.600 ൽ, എന്തായാലും അതിനു ശേഷമാണ് വാവർ എന്ന മുസ്ലീം ഇവിടെ വന്നത്. അപ്പോൾ ബി.സി. 5000 ൽ ഭാരത കാലഘട്ടത്തിൽ പ്രതിപാദിയ്ക്കുന്ന , അതായത് അതിനും മുമ്പ് നടന്ന പാലഴിമഥനത്തിലെ മോഹിനിയും അവളിൽ പിറന്ന ധർമ്മശാസ്താവും ഇതല്ല. 

അയ്യപ്പൻ എന്ന ശബരിമല കേന്ദ്രമാക്കിയ ബുദ്ധവിഹാര അധിപന്റെ ആരാധനാ മൂർത്തിയായ അയ്യൻ (ബുദ്ധനെ) ഒരു ഹരിഹര സുതൻ കഥയിലൂടെ ധർമ്മശാസ്താവിന്റെ അവതാരമാക്കി, ബുദ്ധവിഹാരം 14 -16 നൂറ്റാണ്ടുകൾക്കിടയിൽ അരശുമുഖൻ, കരാളമുഖൻ എന്നൊക്കെ അറിയപ്പെട്ട ശൈവഭീകരരുടെ നേതൃത്വത്തിൽ ഹൈന്ദവക്ഷേത്രമാക്കി. 

പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല; ചെറിയ കാവുകളിൽ ശാക്യമുനി അങ്ങനെ തന്നെ ആദിമജനതയ്ക്ക് കുലദൈവമായി കൂട്ട് നിന്നു. അവരും മെല്ലെ ശാക്യനെ ശാസ്താവാക്കി; എങ്കിലും ആ ദൈവം അധഃകൃതനായതിനാൽ അവൻ ചാത്തൻ ആയി. ബാലദൈവം "കുട്ടിശാസ്താവ്" കുട്ടിച്ചാത്തനും! അവന്റെ പിതാവായ പരമശിവൻ അങ്ങനെ നിന്നത്  പ്രശ്നമായി, പിന്നെ വച്ച് താമസിപ്പിച്ചില്ല, മഹാദേവൻ "മാടൻ" ആയി!


ഇനി പഠിച്ചവനെ വിലക്കേണ്ട കാര്യവുമുണ്ട്; അതിനാൽ സന്ധ്യാ സമയത്ത് വിളക്ക് തെളിയിയ്ക്കുമ്പോൾ "അയ്യോ" എന്ന് വിളിയ്ക്കുന്നത് ദോഷമാണ്  എന്നൊരു തിട്ടൂരവുമിറക്കി. ഒരു കാരണവശാലും പഴയ ... നശിപ്പിയ്ക്കപ്പെട്ട ദൈവം ഉയർത്തെഴുന്നേൽക്കരുത് മണ്ണിലും, മനസ്സിലും...



സാക്ഷാൽ അയ്യപ്പൻ, ചീരപ്പൻ ചിറയിലെ ചേകവരും പന്തളം രാജാവിന്റെ സേനാനായകനും ആയ ചേകവവീരനു പന്തളം രാജാവിന്റെ സഹോദരിയിൽ ഉണ്ടായ കുട്ടി ആയിരുന്നു. സഹോദരിയുടെ അവിഹിതഗർഭവാർത്ത അറിഞ്ഞ രാജാവ് ചതിയിൽ സേനാനയകനെ കൊലപ്പെടുത്തി, രഹസ്യമായി വനത്തിലെ ഒരു ആശ്രമത്തിൽ, പ്രസവത്തോടെ മരണമടഞ്ഞ രാജകുമാരി പ്രസവിച്ച കുഞ്ഞിനെ, വേട്ടയ്ക്കെന്ന വ്യാജേന പുറപ്പെട്ട് പമ്പയുടെ തീരത്ത് നിന്ന് പരിവാരസമക്ഷം കണ്ടെത്തി, കുറ്റബോധത്തോടെ വളർത്തുമകനായി ഏറ്റെടുത്തു. ചീരപ്പൻ ചിറക്കാർ സത്യമറിഞ്ഞിരുന്നു, അവിടെ അയ്യപ്പൻ ആയോധനമുറ അഭ്യസിച്ചു, അവിടുത്തെ മുറപ്പെണ്ണീനെ പ്രണയിച്ചു, അവൾ മാളികപ്പുറത്തമ്മയായി.



മകനും മരുമകനുമായുള്ള തർക്കത്തിൽ അയ്യപ്പൻ ബുദ്ധമത അനുയായിയായി, വനവാസിയായി, ബുദ്ധവിഹാരത്തിനധിപതിയായി.

അപ്പോൾ ശരി... ഹരിഹരസുതൻ ആനനന്ദചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ.....

Friday, December 25, 2015

രാമായണത്തിലെ സീത മദ്യപിച്ചിരുന്നോ?

ലങ്കയിലെ രാക്ഷസരാജാവായ രാവണനു വനതാപസിയായ വേദവതിയിൽ പിറന്ന പുത്രി.



വനമധ്യത്തിലെ പർണ്ണശാലയിൽ വച്ച് തന്നെ ബലാൽക്കാരം ചെയ്ത രാവണൻറ്റെ നാശത്തിനു തൻറ്റെ മകൾ കാരണമാകുമെന്ന് ശാപം നൽകിയ ആത്മാഹൂതി ചെയ്ത വേദവതിയുടെ മകൾ.

തനിയ്ക്ക് അന്ത്യഹേതുവായി പിറന്ന മകളുമായി, അവളെ വധിയ്ക്കുവാനുള്ള അനുവാദം തേടി വന്ന തൃശ്ശിരസ്സിനോടും, ഖരദൂഷണന്മാരോടും, "ഞാനും മരണമില്ലാത്ത മുഹൂർത്തത്തിലല്ല ജനിച്ചത്, ഒരു നാൾ മരണം തേടിയെത്തുക തന്നെ ചെയ്യും, പിന്നെന്തിനു സ്വന്തം കുഞ്ഞിനെ വധിയ്ക്കണം?" എന്ന് പറഞ്ഞ സ്വപിതാവിനാൽ ജീവിതം മടക്കി കിട്ടിയ കുട്ടി.

വധിയ്ക്കാൻ അനുവാദമില്ലത്തതിനാൽ, ഒരു പെട്ടിയിലാക്കി മിഥിലയിലെ വയലിൽ തൃശ്ശിരസ്സിനാൽ കുഴിച്ചിടപ്പെട്ട കുഞ്ഞ്, പുത്രകാമേഷ്ടിയുടെ ഉഴവ് നുകത്തിൽ കുടുങ്ങി ഭൂമിയ്ക്ക് മുകളിൽ എത്തിയ ഭൂമിപുത്രി.

ജനകമാഹാരാജവിനാൽ ദത്തെടുക്കപ്പെട്ട് മിഥിലയ്ക്ക് രാജകുമാരിയായ മൈഥിലി.

യാഗരക്ഷാർത്ഥം രാജർഷി വിശ്വാമിത്രനാൽ വനത്തിലേയ്ക്കും പിന്നീട് മിഥിലയിലേയ്ക്കും കൂട്ടിക്കൊണ്ട് വരപ്പെട്ട അയോദ്ധ്യാ രാജകുമാരൻ ശ്രീരാമനാൽ സ്വയംവര വില്ലൊടിച്ച് വിവാഹിതയായ കുമാരി. വിവാഹദിനത്തിൽ വില്ലൊടിഞ്ഞൊച്ച കേട്ടും, വധൂവരന്മാരുടെ ഘോഷയാത്രയിൽ ഭാർഗ്ഗവരാമനാൽ "ഞാനൊഴിഞ്ഞുണ്ടോ രാമൻ?" എന്ന വെല്ലുവിളിയിലും കുസ്സാതെ നിന്ന അസുരകന്യക.

വനവാസത്തിനു ചിത്രകൂടത്തിൽ എത്തിയ സീതയെ മടിയിരുത്തി ശ്രീരാമൻ മയരേകം എന്ന ഗോതമ്പിൽ നിന്നും വാറ്റിയ ചാരായം മാംസത്തോട് കൂടി കുടിപ്പിയ്ക്കുന്നു. മദ്യം കഴിയ്ക്കാത്തവർ എന്ന "അസുര" കന്യകയെ സുരനായ രാമൻ മദ്യം കുടിപ്പിയ്ക്കുന്നു ശുചിയെ കുകുത്സൻ എന്ന പോലെ എന്ന് വാത്മീകി രാമായണത്തിൽ; നീചസംസർഗ്ഗം എന്നല്ലാതെ എന്ത് പറയാൻ?

ഗംഗ കടക്കുന്ന സീത ഗംഗയിലേയ്ക്ക് നൂറു കണക്കിനു കുടം മദ്യമൊഴുക്കി പൂജ നടത്തുന്നു, ശുഭപര്യവസായി ആയി തിരികെ വന്നാൽ ഇനിയും ആയിരം കുടം മദ്യത്താൽ പൂജ ചെയ്യാം എന്ന് ഗംഗയ്ക്ക് നേർച്ച നേരുന്നു. (അയോദ്ധ്യാകാണ്ഡം, സർഗ്ഗം 52, ശ്ലോകം 89 - "സുധാഘടസഹസ്രേന മാംസഭൂതോതദേന...")

പമ്പാസരസ്സിൽ നല്ല മീനുകൾ ഉണ്ടെന്ന് ലക്ഷ്മണന് അത് നന്നായി പാകം ചെയ്യാനറിയാമെന്നും, പൊതുവേ എല്ലാ മത്സ്യമാംസാദികളും ലക്ഷ്മണൻ രുചികരമായി പാകം ചെയ്യുമെന്നും രാമൻ സാക്ഷ്യപ്പെടുത്തുന്നു.

അശോകവനത്തിൽ സീതയെ കണ്ട ഹനുമാൻ സീതയെ വേർപെട്ട രാമൻ പിന്നീട് മാംസം കഴിയ്ക്കാൻ കൂട്ടാക്കുന്നില്ല എന്ന് പരാതി പറയുന്നു. 



രാമൻ മര്യാദാപുരുഷോത്തമനെങ്കിൽ ഇത് തന്നെയല്ലേ പുരുഷ മര്യാദകൾ?

തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കുകൾ തെറിച്ച് പോകട്ടേ..

വാത്മീകി സത്യവാനായിരുന്നു, അദ്ദേഹത്തിൻറ്റെ രാമൻ തെറ്റും ശരിയും ചെയ്ത മനുഷ്യനും.... 

അദ്ദേഹത്തെ ദൈവമാക്കിയത് രാമചരിതമാനസം എഴുതിയ തുളസീദാസ്സിനെ പോലെ ഉള്ളവർ ആണ്.....

അന്നും നിർഗുണ നിരാമയ പരബ്രഹ്മത്തെ ഈരടികളിലൂടെ സ്തുതിച്ച് ഒരു കബീർദാസ്സ് ഉണ്ടായിരുന്നു

Thursday, December 24, 2015

വേദ-പുരാണ-ഇതിഹാസങ്ങളിലെ മദ്യമാംസസേവ

ഒരു വിവരവുമില്ലാത്തവർക്ക് പണ്ടൊക്കെ പറഞ്ഞിരുന്ന പണി പോലീസ്സിൽ ചേരൽ ആയിരുന്നു. 

ഇന്നത് സന്യാസി ആവുക എന്നതിലേയ്ക്ക് മാറിയിരിയ്ക്കുന്നു, "ഇതൊക്കെ ഏത് സന്യാസിയ്ക്കും അറിയാം" എന്ന പുതുമൊഴി അരക്കിട്ടുറപ്പിയ്ക്കുന്നു സാക്ഷിമാഹാരാജ്! 

വാത്മീകി രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ 52 ആം സർഗ്ഗത്തിൽ അശോകവനിയിൽ രാജാവായ ശ്രീരാമനും, സീതയും സ്വൈര്യവിഹാരം നടത്തുന്ന വരികൾ ശ്രദ്ധിയ്ക്കുക.

സീതം അദയ ബാഹുഭ്യൗ മധു മൈരേയകം ശുചി 
പയായമസ കുകുസ്തസ്താ ശുചിമിന്ദ്രോ യാതാമൃതം 

സീതയെ ഇരു കൈകളാലും പുണർന്നു കൊണ്ട് കുകുത്സൻ (ശ്രീരാമൻ) മൈരേയകം എന്ന മദ്യം ശുദ്ധമായി അവളെ, ഇന്ദ്രൻ ഇന്ദ്രാണിയെ അമൃത് കുടിപ്പിയ്ക്കും പോലെ കുടിപ്പിച്ചു. 

സംഗതി പഴങ്ങളും ധാന്യവും ഇട്ട് വാറ്റിയ നാടൻ ചാരായം ആകയാൽ, വെള്ളം ചേർക്കാതെ "നീറ്റ് ആയി" സീത കുടിച്ചു. എങ്കിലും ചാരായം ആകയാൽ, ഇത്തിരി കത്തൽ വന്നാൽ തൊട്ട് നാക്കിൽ വയ്ക്കാൻ എന്ത്? എന്നതിന് അടുത്ത ശ്ലോകം മറുപടി നല്കുന്നു.

മാംസാനി ച സുമൃസ്തനി വിവിധാനി ഫലാനി ച 
രാമസ്യഭ്യവഹാരാർത്ഥം കിംകരാസ്തുർമാഹാരണ്‍ 

സേവകജനങ്ങൾ വളരെ പെട്ടെന്ന് രാമനു കഴിയ്ക്കുവാൻ വിവിധ രീതിയിൽ പാകം ചെയ്ത മാംസവും, പഴവർഗ്ഗങ്ങളും വിളമ്പി. 

അപ്പോൾ ഭഗവാൻ ശ്രീരാമചന്ദ്രന്റേയും സീതയുടേയും കാര്യത്തിൽ ഒരു തീരുമാനമായി.




ഇനി ഋഗ്വേദം നോക്കാം ബുക്ക് 2, സ്തോത്രം 29, ശ്ലോകം 8 

ത്രി യച്ഛതാ മഹിഷാനമാഘോ മാസ്ത്രി സാരാംശി മാഘവ സോമ്യാപ 
കരം ന വിശ്വേ ആഹ്വന്ത ദേവ ഭരമിന്ദ്രായ യദാഹിം ജാഘന 

ആ 300 പോത്തുകളുടെയും മാംസം ഭക്ഷിയ്ക്കുകയും, 3 തടാകം പോലെ ശേഖരിച്ചു വച്ച മദ്യം കുടിച്ച് തീർക്കുകയും ചെയ്തിട്ട് , അവിടെ കൂടിയിരുന്ന ഇന്ദ്രന്റെ അധീനതയിലുള്ള ദേവന്മാർ, വൃതാസുരനെ വധിച്ച ഇന്ദ്രന് ഉറക്കെ അഭിവാദ്യമർപ്പിച്ചു. 

നല്ല വേവിച്ച പോത്തിറച്ചിയും, ആവോളം മദ്യവും കുടിച്ച ദൈവങ്ങൾ അവരുടെ നേതാവിനു തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

ഇനി മഹാഭാരതം ഒന്ന് നോക്കാം. ഉദ്യോഗപർവ്വം ശ്ലോകം 5/8 .

ഉഭൗ മാധവാസവ ക്ഷിപ്തവുഭൗ ചന്ദനരുചിതൗ 
സ്തഗ്വിനൗ വരവസ്ത്രൗ തൗ ദിവ്യാഭരണഭൂഷിതാ 

ഞാൻ ശ്രീകൃഷ്ണനേയും അർജ്ജുനനെയും മാധവാസവം സേവിയ്ക്കുന്നതായി കണ്ടു. അവർ രണ്ടാളും ചന്ദനതൈലവും പുരട്ടി, മാലകൾ അണിഞ്ഞ്, വിലകൂടിയ വസ്ത്രങ്ങളും, ദിവ്യ അഭരണങ്ങളും ധരിച്ചിരുന്നു.

തേനും പഴങ്ങളും വാറ്റിയ "മാധവാസവം" അന്നത്തെ ഹണീബീ" അടിച്ചിരുന്ന ഈ നരനാരായണന്മാർ നന്നായി ചമഞ്ഞ് ഒരുങ്ങിയിരുന്നു, അളിയനും അളിയനും കൂടി എന്തിനുള്ള പുറപ്പാടാണോ ആവോ?

ഇതെല്ലാം പറയുമ്പോൾ ഈ ദൈവങ്ങൾ ക്ഷത്രിയരായിരുന്നു, അവർക്ക് മാംസം കഴിയ്ക്കാം എന്ന് പറഞ്ഞൊഴിയും, എന്നാൽ ബ്രാഹ്മണർക്കോ ???

നമുക്ക് സകലമാന ജനങ്ങൾക്കും ജീവിതവ്യവസ്ഥ ആയി പാടിപ്പുകഴ്ത്തിയ മനുസംഹിത നോക്കാം. ശ്ലോകം 5/ 30 

നാത്ത ദുഷ്യത്യാദന്നാദ്യൻ പ്രണിണാ: അഹന്യഹന്യാപി 
വാത്രൈവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിൻ അഹാത്തര ഏവ ച 

ദൈവം ഒരു ഭോജന ശൃംഗല സൃഷ്ടിച്ചിട്ടുണ്ട്, അതിൽ ചില മൃഗങ്ങളെ മറ്റുള്ളവയുടെ ആഹാരമായാണ് സൃഷ്ടിച്ചിട്ടുള്ളത്. ആയതിനാൽ മനുഷ്യൻ ജീവനുള്ളവയെ ഭക്ഷിയ്ക്കുന്നതിൽ യാതൊരു പാപവുമില്ല, അത് ദൈവം അവന്റെ ആഹാരമായി നിർമ്മിച്ചിട്ടുള്ളതാകുന്നു.

ഇനി ബ്രാഹ്മണരെ പറ്റിയാവാം, മനുസംഹിത നോക്കാം. ശ്ലോകം 5/ 7 

വൃതകൃശരസമ്യാവം പായസാപുപമേവ ച 
അനുപ്രകൃതാമാംസാണി ദേവന്നൈനി ഹവിംസി ച 

ഒരു ബ്രാഹ്മണൻ മനുഷ്യന്റെ ഉപഭോഗത്തിനു മാത്രമായി ഉണ്ടാക്കിയ ഭോജനം, ദൈവത്തിന് നേദിയ്ക്കുവാനായി ഉണ്ടാക്കാത്തവ കഴിയ്ക്കുവാൻ പാടുള്ളതല്ല; അത് പോലെ ഒരു മൃഗത്തിന്റെയും മാംസം മന്ത്രം ചൊല്ലി ശുദ്ധമാക്കാതേയും, ദൈവത്തിനു നേദിയ്ക്കാതെയും ഭക്ഷിച്ചു കൂടാ..

മനുസ്മൃതിയുടെ അദ്ധ്യായം 10, ശ്ലോകം 106 പ്രകാരം ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയ, ദേവേന്ദ്രന്റെ സഭയിലെ സ്ഥിരാംഗവുമായിരുന്ന പുരാതന ഋഷി വാമദേവൻ  വിശപ്പ് സഹിയ്ക്കാതെ, മറ്റിറച്ചികൾ കിട്ടാതെ, പട്ടിയുടെ ഇറച്ചി ഭക്ഷിയ്ക്കുവാൻ ശ്രമിയ്ക്കുന്നു.

ഇതാണ് പണ്ടുള്ള ബ്രാഹ്മണൻ പറഞ്ഞത് "ഈ സംഗതി മറ്റവന്മാർ കേൾക്കരുത്, കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുക, തലവെട്ടിക്കളയുക തുടങ്ങിയ കലാപരിപാടികൾ നടത്തണം" എന്ന് !

വയലാർ

ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി


വയലാർ അന്തരിച്ച ദിനം മാത്രമല്ല ഒക്ടോബർ 27, അദ്ദേഹം ചൈനയ്ക്കെതിരെ തിരിഞ്ഞ ദിവസം കൂടിയാണത്; അതായത് മാനസ്സികമായി അദ്ദേഹത്തിന് സി.പി.എം - സി.പി.ഐ എന്ന വിഭജനത്തിൻറ്റെ മുന്നറിയിപ്പു കിട്ടിയ ദിവസം.

ചൈന യുദ്ധകാലത്ത് 1962 ഒക്ടോബർ 27-നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം.കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്.

1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി.

യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

പിളർപ്പിനുശേഷം വയലാറിനെ സി.പി.ഐ. ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. ചൈനാപക്ഷപാതികൾ പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി.ഐ.ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു.

"മർദ്ദകരും ചൂഷകരുമില്ലാത്ത ചൈന
തൊഴിലുതെണ്ടി യൗവ്വനങ്ങളലയാത്ത ചൈന
നന്മയുടെ ജന്മഭൂമി നല്ല നാടു ചൈന
നല്ല നാടു ചൈന!!! "

എന്നിന്നും പാടുന്നവർക്കിടയിൽ രക്തം കൊടുത്ത വി.എസ്സിനു പിറന്നാളുമില്ല, നിങ്ങളെയെല്ലാം കമ്മ്യൂണിസ്റ്റാക്കിയ വയലാറിനു ചരമദിനവുമില്ല.

Monday, December 21, 2015

തുമ്മിയാൽ തെറിയ്ക്കുന്ന വിശ്വാസങ്ങൾ - മകരവിളക്ക്

തത്വമസിയുടെ ഹൃദയഭൂമിയിൽ, സത്യത്തിന്റെ പടവുകളിലൂടെ കഠിനവൃതം നോറ്റ്, കാനനപാതയിലൂടെ, വന്മലകൾ താണ്ടിയെത്തുന്ന ഭക്തനെ ഭഗവാൻ പരിഹസിയ്ക്കുന്നു "അല്ലയോ മൂഢാ..നീ തിരയുന്നത്? ഈ കഷ്ടപ്പാടെല്ലാം സഹിച്ച് നീ ഇവിടെയെത്തിയത് ആരെ അന്വേഷിച്ചാണോ? അത് നീ ആകുന്നു, നിന്നെ തന്നെയാണു നീ തിരയുന്നത്; "തത് ത്വം അസി" ! ഇത് തിരിച്ചറിഞ്ഞിട്ടും വീണ്ടും പോകുന്നവർ ക്ലൈമാക്സ് അറിഞ്ഞിട്ടും വീണ്ടും ചലച്ചിത്രം കാണുന്ന പ്രേക്ഷകരെ പോലെയാണ്. എന്നാൽ വർണ്ണാക്കാഴ്ച്ചകളിൽ മയങ്ങിയെത്തുന്ന പുരുഷാരം ഏത് വ്യവസായത്തിന്റെയും ആണിക്കല്ലാണ്.



മകരസംക്രാന്തി എന്നാൽ സൂര്യൻ ഉത്തരായനം തുടങ്ങുന്ന ദിവസം, അഥവാ ഭൂമിയുടെ അച്ചുതണ്ടും, ഭ്രമണപഥവും തമ്മിലുള്ള 23.5 ഡിഗ്രീ ചരിവ് കാരണം ദക്ഷിണാർദ്ധഗോളത്തിനു മുകളിൽ ദക്ഷിണ ധ്രുവദിശയിൽ സൂര്യൻ ഏറ്റവും കൂടുതൽ എത്തി നില്ക്കുന്ന ദിവസം, തിരിച്ച് ഭൂമദ്ധ്യരേഖയുടെ മുകളിലേയ്ക്കും, ഉത്തരാർദ്ധഗോളത്തിനു മുകളിലേയ്ക്കും സൂര്യന്റെ ആപേക്ഷികസ്ഥാനം നീങ്ങി തുടങ്ങുന്ന ദിവസം, ഒരു കണക്കിനു പറഞ്ഞാൽ പ്രാപഞ്ചികമായി പുതുവർഷം.

എന്തിനാണ് ഇങ്ങനെ ഒരു പുതുവർഷത്തിൽ ജനങ്ങളെ വിഢികളാക്കിക്കൊണ്ട് ഇങ്ങനെ ഒരു കപടനാടകം? മകരവിളക്ക് എന്നത് സംസ്ഥാന വൈദ്യതി ബോർഡ്ഡും , വനം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡ്ഡും ചേർന്ന് തെളിയ്ക്കുന്ന ഒരു ദീപാരാധനയാണെന്ന സത്യം തുറന്ന് പറഞ്ഞാൽ എന്ത് കുഴപ്പമാണിവിടെ ഉണ്ടാവുന്നത്?



മകരജ്യോതി എന്നത് പൊന്നമ്പലമേടിന്റെ ദിശയിൽ ഉദിച്ച്ചുയരുന്ന മകരനക്ഷത്രത്തിന്റെ പ്രഭയാണെന്നും അതൊരു ജ്യോതിശാസ്ത്രപ്രതിഭാസവും, മകരവിളക്ക് എന്നത് ഏതൊരു വിളക്കും പോലെ മനുഷ്യരാൽ തെളിയ്ക്കപ്പെടുന്നതുമാണ്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ദീപാരാധന ഉണ്ട്, നടയടയ്ക്കുകയും, ഒരുക്കങ്ങൾക്ക് ശേഷം നട തുറക്കുകയും, ഭക്തർ ക്ഷമയോടെ കാത്ത് നിന്ന് ദീപത്താലുള്ള ആരതി എത്തി വലിഞ്ഞ് നോക്കി കാണുകയും, പിന്നീട് പുറത്തേയ്ക്ക് കൊണ്ട് വരുന്ന ദീപം തൊട്ട് വന്ദിച്ചും, കണ്ണീലുഴിഞ്ഞും സായൂജ്യം അടയാറുമുണ്ട്. അത് ഏതെങ്കിലും,ദേവഗണമോ, ഭൂതഗണമോ കത്ത്തിയ്ക്കുന്നതല്ല, ആ പൂജാരി കത്തിയ്ക്കുന്നതാണെന്ന് ഏവര്ക്കും അറിയാം, എന്നത് കൊണ്ട് അതിനെ ആരെങ്കിലും വിലകുറച്ച് കാണുന്നുമില്ല. പിന്നെന്തിനാണ് പൊന്നമ്പലമേട്ടിൽ തെളിയ്ക്കുന്ന മകരവിളക്കിനു മാത്രം ദേവന്മാർ നല്കുന്ന ആരാധനയായി കെട്ടുകഥകൾ മെനഞ്ഞ്, അയ്യപ്പഭാക്തരെയും, അതിലൂടെ സത്യത്തിന്റെ വക്താവായ ധർമ്മശാസ്താവിനെയും അപമാനിയ്ക്കുന്നത്?

തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും വരുന്ന ഭക്തരുടെ എണ്ണം കുറയുമെന്നോ, അവരിൽ നിന്നുള്ള വരുമാനം കുറയുമെന്നോ ഭയന്നാണോ? അതോ "ലോഗ് ചമാത്ക്കാർ കോ ഹീ നമസ്ക്കാർ കർത്തേ - ജനം അത്ഭുതങ്ങളെ മാത്രമേ ആദരിയ്ക്കുകയുള്ളൂ " എന്ന ആര്യൻ സമ്പ്രദായത്താലോ? മതത്തിൽ നിന്ന് പോയവരെ തിരിച്ച് കൊണ്ടുവരാൻ കച്ചമുറുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് കാപട്യങ്ങളും അന്ധവിശ്വാസങ്ങളും ത്യജിച്ച് ഒരു മതശുദ്ധീകരണമല്ലേ?

മുകളിൽ ആകാശത്ത് വിമാനങ്ങൾ പറന്നു തുടങ്ങിയപ്പോഴേ പൊളിഞ്ഞ ഈ തട്ടിപ്പ്, ഉപഗ്രഹചിത്രങ്ങളോടെ വളരെ വ്യക്തമായി അറിയാം. ഗൂഗിൾ എർത്ത് പോലെയുള്ള പ്രോഗ്രാമുകളുടെ പെയ്ഡ്ഡ് വേർഷൻ ഉള്ളവർക്ക് ലൈവ് ആയി ഇത് അടുത്ത് കാണുവാൻ സാധിയ്ക്കും. ഇനി ഡ്രോണുകളുടെ കാലമായതിനാൽ, വനം വകുപ്പ് ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾക്കും ഇതിനെ രക്ഷിയ്ക്കാനാവില്ല. നാളെ ലൈവ് ആയോ റിക്കാർഡഡോ ആയ വീഡിയോ സഹിതം ധർമ്മശാസ്താവിനെ തട്ടിപ്പിന്റെ ദൈവം എന്ന നിലയിലേയ്ക്ക് സാക്ഷ്യപ്പെടുത്തും വരെ കാത്തിരിയ്ക്കണോ? 

പിന്നെ ഭൂമിയിൽ തന്നെ, ഇത്രയടുത്ത്, ഈ ദീപാരാധന നടത്തുന്ന ദേവന്മാരെ നേരിട്ട് കാണാൻ നമ്മൾക്ക് പൊന്നമ്പലമേട്ടിൽ വരെ പോയാൽ സാധിയ്ക്കുമെങ്കിൽ, അതിൽ നിന്നും നമ്മളെ തടഞ്ഞ് എത്ര വലിയ ദ്രോഹമാണ് ഈ ദൈവത്തിന്റെ മുതലാളിമാർ നമ്മോട് ചെയ്യുന്നത്?

ആര് നമ്മളെ രക്ഷിയ്ക്കുമെന്ന് നമ്മളൊക്കെ വിശ്വസിയ്ക്കുന്നുവോ, ആ പാവം ദൈവത്തിനു സ്വയം രക്ഷിയ്ക്കാൻ പോലുമുള്ള ത്രാണിയില്ല, നമ്മൾ അദ്ദേഹത്തെ രക്ഷിയ്ക്കണം! ഗുരുദേവൻ കളവംകോട്ട്  നടത്തിയ കണ്ണാടി പ്രതിഷ്ഠയിലും ഇതേ "തത്വമസി" ആണുള്ളത്. മാല കഴുത്തിലണിഞ്ഞാൽ ഭക്തനും ഭഗവാനും "സ്വാമി ആയോ അയ്യപ്പനായോ" ഒന്ന് തന്നെ ആകുന്ന, അത് നീ അകുന്നു എന്ന് തത്വം പറയുന്ന സന്നിധാനത്ത് നിന്നിട്ട്, "ദൈവം ദാ അവിടെ ആണ്" എന്ന് പറയുന്നത്  വിരോധാഭാസം ആണ്!   വിരസമായ ജീവിതത്തിന്റെ ആവർത്തനങ്ങളിൽ നിന്നും മോചനം നല്കാൻ ആചാരങ്ങൾ ഉപകാരപ്രദമാണെന്നതിനാൽ ഭാഗികമായി ആചാരസംരക്ഷണങ്ങളെ  അനുകൂലിയ്ക്കുന്നു.

ദൈവദശകം ചൊല്ലുന്ന നമ്മൾ 

"നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും  
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും"


എന്നത് തൊട്ടറിയുന്ന "തത്വമസ്സി"യുടെ സന്നിധാനത്തിൽ നിന്ന് ദ്വൈതമായ ഈശ്വരനെ തിരയുന്നതിലെ അപാകത ചൂണ്ടിക്കാണിയ്ക്കുന്നു, അത്രയേ ഇവിടെ  ലക്ഷ്യമാക്കുന്നുള്ളൂ .

സത്യം സത്യമായി സ്വരം താഴ്ത്തിയെങ്കിലും പരഞ്ഞു കൂടേ? തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കുകൾ തെറിച്ച് പോകുന്നതല്ലേ നല്ലത്? സത്യദേവൻ സത്യപ്രകാശമായി നിലകൊള്ളട്ടെ, സ്വാമിയേ ശരണമയ്യപ്പാ...

(ഞാൻ കേരളാ ഇലക്ട്രിസിറ്റി ബോർഡ്ഡിൽ എഞ്ചിനീയർ ആയി സീതത്തോട്, ളാഹ, മൂഴിയാർ, കൊച്ചുപമ്പ, ശബരിഗിരി എന്നീ പ്രോജക്ടുകളിൽ ജോലി ചെയ്തിട്ടുണ്ട്)

Friday, December 18, 2015

കൊടുങ്ങല്ലൂർ ഭരണി

ശ്രീലങ്കയിൽ നിന്നെത്തിയ പത്തിനീ ദേവി എന്ന ശക്തി സങ്കൽപ്പം.


ചിലപ്പതികാരത്തിൽ മധുരവാണിരുന്ന നെടുഞ്ജചെലിയൻ പാണ്ഡ്യരാജാവിനേയും മാമധുരയേയും കണ്ണാലേ ചുട്ടെരിച്ച, പുത്രിയായ മണിമേഘലയെ കൂട്ടുകാരിയും നർത്തകിയുമായ മാധുരിയെ ഏൽപ്പിച്ച്, ചേരരാജ്യത്തേയ്ക്ക് വന്ന് കൊടുങ്ങല്ലൂരിൽ കുടി കൊണ്ട് കണ്ണകി.

ഏതു രീതിയിൽ നോക്കിയാലും ആദിപരാശക്തിയുടെ മൂലസ്ഥാനം കൊടുങ്ങല്ലൂർ തന്നെ. എങ്കിലും ബുദ്ധ - ജൈന - ഹിന്ദു ആചാരങ്ങൾ പരസ്പരം കടന്നാക്രമിയ്ക്കപ്പെട്ടപ്പോൾ എങ്ങനെ മന്ത്രങ്ങൾ തെറിപ്പാട്ടുകൾക്ക് വഴി മാറി?

രക്തമൊലിപ്പിച്ച് ഭീതി പരത്തി വിഹരിയ്ക്കുന്ന ഭരണിക്കാരെയും, അകമ്പടിയായി പാടുന്ന തെറിപ്പാട്ടുകളേയും ഭയന്ന് തദ്ദേശീയരായ സ്ത്രീകൾ വീടിനു പറത്തിറങ്ങാതെ ഇരിയ്ക്കുന്നു. മൂലസ്ഥാനത്ത് കുടി കൊള്ളുന്ന ശക്തീ ചൈതന്യത്തെ പുലഭ്യത്തിലൂടെ ചൈതന്യമില്ലാത്തതാക്കുന്നത് ആരുടെ ബുദ്ധി ആയിരിയ്ക്കും?

കൊടുങ്ങല്ലൂരിൽ കുടി കൊള്ളും കണ്ണകിയെ ചാമുണ്ഡിയായി സങ്കൽപ്പിച്ച് ഡൂപ്ലിക്കേറ്റ് ആയി സൃഷ്ടിയ്ക്കപ്പെട്ട ക്ഷേത്രങ്ങളിൽ ദശലക്ഷക്കണക്കിനു സ്ത്രീകൾ തെരുവിൽ പൊങ്കാലയിട്ട് ചൈതന്യം കൂട്ടാൻ ശ്രമിയ്ക്കുന്നു. ആഢ്യമന്ത്രങ്ങളിലൂടെ അവിടെ തോറ്റം പാട്ട് മാത്രം പാടുന്നു.

ഇവിടെയാണു ശരിയായ പ്രശ്നം കിടക്കുന്നത് ചേകവന്മാരുടെ കുലദൈവത്തിനു തെറിയഭിഷേകം, സ്ത്രീകൾ അത് ഭയന്ന് വീടിനുള്ളിൽ അടച്ചിരിയ്ക്കുന്നു. സവർണ്ണാനുകരണങ്ങളിൽ ശ്ലീലമായ ആചാരങ്ങളിലൂടെ സാമൂഹിക, സാംസ്ക്കാരിക, വാണിജ്യ വിജയം നേടുന്നു.

ഇവിടെ ഒരു പുനർചിന്ത ആവശ്യമില്ലേ?

Sunday, October 26, 2014

ചന്നാർ ലഹള (Shannar Revolution)

തെക്കൻ ചാന്നാന്മാർ 1926 നു ശേഷം നാടാർ എന്ന് പേരുമാറ്റപ്പെട്ട മദ്രാസ്സ് പ്രവശ്യയുടെ കീഴിലുള്ള തോവാള, കൽക്കുളം, വിളവുങ്കര, നെയ്യാട്ടിങ്കര എന്നീ താലൂക്കുകളിലെ വിഭാഗം ആണ്.


ചാന്നാർ ലഹളയ്ക്ക് കേരള നവോദ്ധാനവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. അതൊരു റവുക്ക കീറൽ പ്രശ്നം മാത്രമായിരുന്നു എന്നാണെൻറ്റെ അറിവ്. പക്ഷേ എന്തു കൊണ്ട് നാടാർ സമൂഹം കൃസ്തുമതം സ്വീകരിച്ചു എന്നും, അത് സ്വീകരിയ്ക്കാതെ അവശേഷിയ്ക്കുന്നവർ സ്വീകരിച്ചവരെ യാതൊരു വ്യത്യാസവും കൂടാതെ സഹകരിപ്പിയ്ക്കുന്നു എന്നതിനും , ടി.പീ. വധവും, അഞ്ചാം മന്ത്രിയും കളം നിറഞ്ഞാടിയിട്ടും .രാജഗോപാലിനെ നിർത്തിയിട്ടും ബി.ജെ.പി നെയ്യാറ്റിങ്കരയിൽ ജയിച്ചില്ല എന്നതിനുമുള്ള ഉള്ള ഉത്തരം ചാന്നാർ ലഹളയിലുണ്ട്.
അങ്ങനെ ഒരു നവോദ്ധാനം ഉണ്ടായെങ്കിൽ അതുണ്ടാക്കിയത് ലണ്ടൻ മിഷൻ സൊസൈറ്റി ആണ്; അവർ സ്ഥാപിച്ച സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് വാശിപിടിച്ചിടത്താണെല്ലാത്തിനും ആരംഭം.
ദിവാൻ കേണൽ മണ്ട്രോ ആണു സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്യം നൽകിയത്. അത് മിക്കവരും അംഗീകരിച്ചപ്പോഴും തിരുവിതാംകൂറിലെ നമ്പൂതിരിമാരും അവരുടെ ആശ്രിതരായിരുന്ന നായന്മാരും അതംഗീകരിച്ചില്ല. ഇതിനെ തുടർന്ന് കർശനമായ ഒരുത്തരവ് 1813 പുറപ്പെടുവിച്ചു അതിൽ കൃസ്ത്യൻ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്ന് കൽപ്പിച്ചു. ഇതും ഇവിടുത്തെ സവർണ്ണർ അംഗീകരിച്ചില്ല എന്നു മാത്രമല്ല 1822 കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേലവസ്ത്രം ധരിച്ചതിനു നായന്മാർ വിവസ്ത്രരാക്കുകയും ചെയ്തു, അവിടെ തുടങ്ങി ചാന്നാർ ലഹള.
 പിന്നെ മിഷണറി റവ. മീഡ് പത്മനാഭപുരം കോടതിയിൽ ഹർജി നൽകി, അതിൻറ്റെ 1823 ലെ വിധിയുടെ സംക്ഷിതം ചിത്രമായി ചേർത്തിരിയ്ക്കുന്നു
 ജയിച്ച ചാന്നാട്ടിമാർ കട്ടിയുള്ള മേൽവസ്ത്രത്തിനു പകരം നേർത്തവ തുന്നിയിട്ടാപ്പോൾ അത് കീറിയെറിഞ്ഞ് നായന്മാർ 1828 വീണ്ടും പ്രശ്നമുണ്ടാക്കി. ലഹളയ്ക്കിടയിൽ റവ.മീഡിനെ വധിയ്ക്കാൻ നായന്മാർ ശ്രമിച്ചു അത് ബ്രിട്ടീഷ് പട്ടാളക്കാർ ഇതിലിടപെടാൻ കാരണമാക്കി. ഭയന്ന നായന്മാരും, നമ്പൂരിമാരും റാണി ഗൗരിപാർവ്വതിഭായിയെക്കൊണ്ട് 1829 ചാന്നാട്ടികൾ മേല്മുണ്ടിടാൻ പാടില്ല എന്നാൽ കൃസ്തുമതവിശ്വാസി ആണെങ്കിൽ കുപ്പായം ധരിയ്ക്കാം എന്നു കൽപ്പന ഇറക്കിച്ചു.
 1859 ചാന്നാട്ടികൾ കുപ്പായത്തിനു മുകളീൽ മേല്മുണ്ട് ധരിച്ചപ്പോൾ അവരെ വിവസ്ത്രകളാക്കിയ നായന്മാർ രണ്ടാം ചാന്നാർ ലഹളയ്ക്ക് തുടക്കമിട്ടു. മദ്രാസ്സ് ഗവർണ്ണറെ ഭയന്ന് ഒടുവിൽ 1859 ജൂലയ് 26 ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ചുള്ള ഏതു വസ്ത്രവും ധരിയ്ക്കാം, പക്ഷേ സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാൻ പാടില്ല എന്ന് കൽപ്പന പുറപ്പെടൂവിച്ചു. ഇത്തവണ ഗവർണ്ണർ വിടാനൊരുക്കമായിരുന്നില്ല അതിനാൽ ഒടുവിൽ സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധനയും പിന്വലിയ്ക്കേണ്ടി വന്നു.
 നാടാര്സമൂഹം ഇപ്പോള്ആത്മീയ ആചാര്യന്ആയി കാണുന്ന വൈകുണ്ഠ സ്വാമികള്ഒരേ സമയം ജാതീയതക്കും, ക്രിസ്തു മതത്തിനും എതിരായിരുന്നു. വേണാട്ടു നീചന്എന്ന് സ്വാതിതിരുനാളിനെയും, വെള്ള നീചന്എന്ന് ബ്രിടിഷ്കാരനെയും അദ്ദേഹം വിളിച്ചിരുന്നു. കൂടാതെ ക്രിസ്തു മതത്തിന്റെ അര്ത്ഥ ശൂന്യതയെ അദ്ദേഹം എതിര്ത്തിരുന്നു. ക്രിസ്തുവിനെ അല്ല.
 ഞാന്ഇത് പറയാന്കാരണം ജാതീയത ശക്തി പ്രാപിക്കും മുന്പ് തെക്കന്ഭാഗങ്ങളിലെ പ്രബലമായ ഒരു വിഭാഗം തന്നെ ആയിരുന്നു നാടാന്മാര്‍.. . . വൈകുണ്ഠ സ്വാമി ആകട്ടെ വൈഷ്ണവനും ആയിരുന്നു.
 ചരിത്ര സത്യങ്ങളും, ആത്മീയ ചിന്തകളും ഒരേ രീതിയില്മനസിലാക്കി മുന്നോട്ടു പോകാന്വളരെ പ്രയാസം ആണ് വൈകുണ്ഠ സ്വാമികളുടെ കാര്യത്തില്‍.."" "
ചുരുക്കിപ്പറഞ്ഞാൽ സ്വന്തം സ്ത്രീകളുടെ മാനം തെമ്മാടികളായ സവർണ്ണരിൽ നിന്നും രക്ഷിയ്ക്കാൻ നടന്ന ഒരു കലാപം, അതാണൂ നാടാർ ലഹള. എന്നാൽ തിരുവിതാംകൂർ രാജകുടുംബം കൃസ്തുമത മിഷണറിമാർക്ക് ബ്രിട്ടീഷുകാരെ ഭയന്നും, ആശ്രിതർ ചെയ്യുന്ന തെമ്മാടിത്തരങ്ങളെ മറയ്ക്കാനും കൊടുത്തിരുന്ന പരിഗണനകൾ ആണു കൃസ്തുമതം ചാന്നാന്മാരിൽ പടർന്നു കയറാനുള്ള പ്രധാന കാരണം.
കേണൽ മണ്ട്രോയുടെ കാലത്ത് പുറപ്പെടുവിച്ച വിളംബരത്തിൽ താഴ്ന്നജാതിയിലുള്ളാ സ്ത്രീകൾക്ക് മുഹമ്മദീയരെ പോലെയോ, കൃസ്ത്യാനികളെ പോലെയോ ഉള്ള മേൽകുപ്പായങ്ങൾ ധരിയ്ക്കുവാൻ അവകാശം നൽകിയിരുന്നു. എന്നാൽ മാർഗ്ഗം കൂടിയ സ്ത്രീകൾ തങ്ങൾക്ക് അപ്പോൾ തന്നെയുള്ള അവകാശത്തിനു പുറമേ, സവർണ്നരുടെ അവകാശങ്ങൾ ആയ് മേല്മുണ്ട് കൂടി വേണം എന്നും തങ്ങൾ മാർഗ്ഗം കൂടുക വഴി ഉയർന്ന ജാതിവ്യവസ്ഥയിൽ എത്തിയിരിയ്ക്കുന്നു എന്നും വാദിച്ചു. കീഴ്ജാതിക്കാരൻ തൊട്ടശുദ്ധമായാൽ കൃസ്ത്യാനി തൊട്ടാൽ അശുദ്ധി മാറി എന്നു സവർണ്ണരും അംഗീകരിച്ചു. രസകരമായ ഒരു സംഭവം, ഈഴവരുടെ അലക്കുകാരായ വണ്ണാത്തിയുടെ കയ്യിൽ നിന്നും ഒരു കഷണം തുണീ വാങ്ങി തുടയ്ക്കാതെ തങ്ങളുടെ സ്ത്രീകളുടെ ഗുഹ്യഭാഗത്തെ അശുദ്ധി മാറില്ല എന്ന വിശ്വാസം നിലനിർത്തിക്കൊണ്ടാണീതെന്നതാണ്. ഇത്രയൊക്കെ ചെയ്തിട്ടും ഇന്നും കുറച്ചൊക്കെ ആദിമജനത മതപരിവർത്തനം നടത്താതെ ബാക്കിയുണ്ടെങ്കിൽ അതവരുടെ ബുദ്ധമത പാരമ്പര്യം കൊണ്ട് മാത്രമാണെന്ന് തോന്നുന്നു.